കരുതലിന്റെ കൈ പാത; സ്വപ്നം സഫലമാകുന്നതിന് മുൻപ് രാജ്യത്തിനു വേണ്ടി വീര മൃത്യു വരിച്ചു; സൈനികൻ ബാക്കി വച്ച സ്വപ്നം സഫലമാക്കി സഹ സൈനികർ
മോഹന്‍ സിംഗ് എന്ന സൈനികൻ രാജ്യത്തിനു വേണ്ടി ജീവൻ ബലി അർപ്പിക്കുമ്പോൾ ബാക്കിയായത് അദ്ദേഹത്തിന്റെ ഒരു സ്വപ്നമായിരുന്നു. ഒരു വീടെന്ന സ്വപ്നം. എന്നാൽ ആ സ്വപ്നം അദ്ദേഹത്തിന്റെ സൃഹൃത്തുക്കൾ ചേർന്ന് നടപ്പിലാക്കിയിരുന്നു. ആ ഗൃഹ പ്രവേശം മധുരുമുള്ള ഒരു ഓർമ്മയായിരിക്കുകയാണ് എല്ലാവർക്കും. മധ്യപ്രദേശിലെ പീര്‍ പീപ്പല്യ ഗ്രാമവാസിയായ മോഹന്‍ സിംഗ് ഈ വര്‍ഷമാണ് വീരമൃത്യു വരിച്ചത്. എന്നാൽ ജന്മ നാടിനു വേണ്ടി ജീവൻ ബലിദാനം ചെയ്ത വീരസൈനികന്റെ ഗൃഹപ്രവേശച്ചടങ്ങ് വേറിട്ട അനുഭവമാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു സഹപ്രവര്‍ത്തകര്‍. ഗൃഹ പ്രവേശന. ചടങ്ങിന്റെ ആദ്യഘട്ടത്തില്‍ മോഹൻ സിംഗിന്റെ ഭാര്യ മുൻ വാതില്‍ തുറന്നു കയറാന്‍ മുന്നോട്ടു വന്നതും തനിക്കു മുന്നിൽ നിരന്നിരിക്കുന്ന നിരവധി കൈപ്പത്തികള്‍ കണ്ട് ഒന്നു അമ്പരന്നു. അനേകം കൈപ്പത്തികളായിരുന്നു തന്റെ കാല്‍പ്പാദം താങ്ങാനായി തനിക്കു മുന്നിൽ നിരന്നത്. തന്റെ ഭര്‍ത്താവിന്റെ ഇരുപതോളം വരുന്ന സഹപ്രവര്‍ത്തകരുടെ കൈപ്പത്തികളില്‍ അല്പം വിഷമത്തോടെയാണെങ്കിലും അവർ കാലടികള്‍ വച്ചു. അങ്ങനെ സൈനികന്റെ ഭാര്യ രജ്ജൂബായ് തന്റെ ഭർത്താവു ബാക്കി വച്ച സ്വപ്ന സാക്ഷൽക്കരണത്തിലേക്ക് കടന്നു.
സൈനികനായ മോഹന്‍ സിംഗ് വീട് പണി ആരംഭിച്ച് തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോഴായിരുന്നു അതിര്‍ത്തിയിലുണ്ടായ പോരാട്ടത്തില്‍ വീരമൃത്യു വരിച്ചത്. എന്നാൽ മുടങ്ങിക്കിടന്ന വീടുപണി സൈനികരുടെ കൂട്ടായ്മയില്‍ പൂര്‍ത്തിയാക്കുകയുണ്ടായി. പണിപൂര്‍ത്തിയായ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഏവർക്കും വ്യത്യസ്ത അനുഭവമായിരുന്നു. തങ്ങളുടെ സഹപ്രവർത്തകന്റെ ഭാര്യയെ പുതിയ വീട്ടിലേക്കു വേറിട്ട രീതിയിൽ നയിച്ചപ്പോൾ അത് ആ സൈനികനോടുള്ള ആദരവ് കൂടിയായി മാറി. രാജ്യത്തിനു വേണ്ടി ജീവൻ നൽകുന്ന സൈനികര്‍ക്കായുള്ള ഷഹീദ് സമരസതാ മിഷന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് വീടുപണി ഏറ്റെടുത്തതും പൂര്‍ത്തിയാക്കിയതും. പത്ത് ലക്ഷം രൂപയില്‍ കോണ്‍ക്രീറ്റ് കൊണ്ട് 1000 ചതുരശ്ര .അടി വീടായിരുന്നു പണിതത്. വീടിന്റെ ചുവരില്‍ സൈനികന്റെ ഓർമക്കായി അദ്ദേഹത്തിന്റെ ചിത്രവും ഫ്രെയിം ചെയ്ത് വച്ചിട്ടുണ്ടായിരുന്നു.മോഹൻ സിംഗിന്റെ ഭാര്യ ശശികല ഭര്‍തൃഗൃഹത്തിലേയ്ക്ക് യാത്രയായത് വീടിന്റെ പടിയില്‍ നിന്ന് പുറത്തേയ്ക്ക് 50 കമാന്റോകള്‍ വിരിച്ചുവച്ച കൈപ്പത്തികളില്‍ ചവിട്ടിയായിരുന്നു. സൈനികന്റെ യൂണിറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും കമാന്ററുടെ നേതൃത്വത്തില്‍ വിവാഹത്തിന്റെ മുഴുവന്‍ കാര്യങ്ങളും നോക്കി നടത്താനെത്തിയതും ഇത്തരത്തിൽ കൈ പാദ ഒരുക്കിയതും ആ നാട്ടിലെ ആദ്യ അനുഭവമായിരുന്നു
മുന്‍പ് ബിഹാറിലെ രോഹ്താഹ് ജില്ലയിലും ഇതേ പോലൊരു സംഭവം ഉണ്ടായിട്ടുണ്ട്. അന്നു നടന്നത് വീരബലിദാനിയായ ഗരുഢ് കമാന്റോ ജ്യോതി പ്രകാശ് നിരാലയുടെ സഹോദരി ശശികലയുടെ വിവാഹമായിരുന്നു. നാടിനു വേണ്ടി ജീവൻ ബലിയർപ്പിച്ച തങ്ങളുടെ സഹപ്രവർത്തകന്റെ സഹോദരിയുടെ യാത്രയയപ്പിലായിരുന്നു സൈനികർ കരങ്ങൾ കൊണ്ട് പാദ ഒരുക്കിയത്. വീരമൃത്യുവരിച്ച സഹപ്രവര്‍ത്തകനു വേണ്ടി തങ്ങളുടെ കടമയുടെ പ്രതീകാത്മകമായിട്ടാണ് എങ്ങനെ ചെയ്തത്. നാടിനു വേണ്ടി ജീവൻ ബലി അർപ്പിക്കേണ്ടി വരുന്ന ശനീകരുടെ കുടുംബങ്ങളെയും അവർക്ക് പൂർത്തിക്കരിക്കനാകാത്ത സ്വപ്നങ്ങളുടെയും പൂർത്തിക്കരണത്തിനായി മറ്റു സൈനീകൻമാർ ശ്രമിക്കുന്നു. കരുതലിന്റെ കരങ്ങൾ കൊണ്ട് പാത തീർത്ത്.
https://www.facebook.com/Malayalivartha