പാകിസ്ഥാനെ തകർക്കുന്നത് ഇന്ത്യ ; കശ്മീർ വിഷയത്തിൽ ഒരു അവസാനം കാണണമെന്നും ഇമ്രാൻ ഖാൻ
കശ്മീർ വിഷയത്തിൽ പല രാജ്യങ്ങളുടെയും പിന്തുണ നേടാൻ നെട്ടോട്ടം ഓടുകയാണ് പാകിസ്ഥാൻ. എന്നാൽ ഇപ്പോൾ അമേരിക്കയും ഇന്ത്യയ്ക്ക് പിന്തുണയുമായി എത്തിയതോടെ ആകെ പ്രതോരോധത്തിലായിരിക്കുയുകയാണ് പാകിസ്ഥാൻ. കഴിഞ്ഞ ദിവസം നടന്ന ഒരു പ്രസംഗത്തിൽ ഇമ്രാന് ഖാൻ പറഞ്ഞ കാര്യം ശ്രദ്ധേയമാണ്. കശ്മീർ പ്രശ്നം അവസാനിപ്പിക്കാൻ സമയമായെന്നു പാക് പ്രധാന മന്ത്രി പറഞ്ഞിരിക്കുകയാണ്. പാകിസ്ഥാൻറെ സൈന്യം എന്തിനും സജ്ജമായി നിൽക്കുകയാണെന്നും ഇമ്രാന് ഖാൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പറയുകയുണ്ടായി. ഇന്ത്യയ്ക്ക് നേരെ രൂക്ഷമായ ആരോപണങ്ങളാണ് പാക് പ്രധാന മന്ത്രി ആരോപിച്ചിരിക്കുന്നത് . പാകിസ്താന് വേണ്ടത് സമാധാനവും ,വികസനവുമാണെന്നും എന്നാൽ ഇന്ത്യ അതിനു അനുവദിക്കുന്നില്ലെന്നും ഇമ്രാൻ ഖാൻ കുറ്റപ്പെടുത്തി . പാകിസ്താനെ സാമ്പത്തികമായി തകർക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും അതിനായി ഇന്ത്യ പലതും ചെയ്ത് കൂട്ടുന്നുവെന്നും ഇമ്രാൻ ആരോപിച്ചു. പക്ഷെ ഇപ്പോൾ തങ്ങളുടെ സൈന്യവും എന്തിനും സജ്ജമായി ഒരുക്കിയിരിക്കുയാണ്. എന്ത് നേരിടുവാനും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
മാത്രമല്ല പാക് അധീന കശ്മീർ പിടിച്ചെടുക്കാനാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിക്കുന്നുവെന്ന് ഇമ്രാന് പറഞ്ഞു . ആർ എസ് എസിന്റെ നയമാണ് ഇന്ത്യൻ പ്രധാന മന്ത്രി നടപ്പിലാക്കുന്നത് . എന്താണോ ആർ എസ് എസിന്റെ നയം അത് പ്രാവർത്തികമാക്കുക എന്ന ലക്ഷ്യമാണ് മോദിക്കുള്ളതെന്നും ഇമ്രാൻ പറയുകയുണ്ടായി . എന്നാൽ മോദി എന്താണോ നടപ്പിലാക്കാൻ ശ്രമിക്കുന്നത് അത് തങ്ങളുടെ സൈന്യം തടയുമെന്നു ഇമ്രാൻ പറയുകയുണ്ടായി . ഇതിനെ ഭാഗമായി അതിർത്തിയിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്നും പക പ്രധാന മന്ത്രി വ്യക്തമാക്കി. അമേരിക്കയ്ക്ക് നേരെയും ഇമ്രാൻ ആരോപണം ഉന്നയിച്ചു. ലോകത്തെ ഏറ്റവും വലിയ ശക്തിയായ യു എസ് തങ്ങൾക്കൊപ്പം നിൽക്കുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുണ്ടായില്ല . സ്വന്തം ഉത്തരവാദിത്തം പോലും അമേരിക്ക നടപ്പിലാക്കിയില്ലെന്നും പറഞ്ഞു . എന്നാൽ ഈ പ്രശ്നങ്ങൾക്ക് ഒരു അവസാനം കാണേണ്ടതുണ്ടെന്ന ആഗ്രഹത്തിലാണ് ഇമ്രാൻ ഖാൻ. ഫ്രാൻസിൽ മോദി – കൂടിക്കാഴ്ച്ചയ്ക്ക് തൊട്ടു പിന്നാലെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രസംഗം .
കാശ്‌മീർ വിഷയത്തിൽ ഇന്ത്യയും പാകിസ്താന് തമ്മിൽ ഒളിപ്പോര് തുടങ്ങയിട്ടു ദിനങ്ങളായി. എല്ലാ രാജ്യങ്ങളും കശ്മീർ വിഷയം പാകിസ്താനും ഇന്ത്യയും തമ്മിലുള്ള ഉഭയ കക്ഷി പ്രശ്നമാണെന്ന് പറഞ്ഞിരുന്നു. കശ്മീരിന്റെ പദവി പിൻവലിച്ചതിനു പിന്നാലെ പാകിസ്താന്റെ രോക്ഷം ഉയരുകയായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷമുള്ള ആദ്യ സ്വാതന്ത്ര്യ ദിനങ്ങളിൽ പാകിസ്ഥാൻ അത്ര സന്തോഷത്തില്ലായിരുന്നു . കശ്മീരീനെ ഓർത്തുള്ള സങ്കടം പാകിസ്ഥാൻ പ്രധാന മന്ത്രി പ്രകടിപ്പിച്ചിരുന്നു . , ജമ്മു കശ്മീരിലെ നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ദുരവസ്ഥയിൽ ഇന്ന് നമ്മൾ ദു:ഖിതരാണ്, കശ്മീരി സഹോദരന്മാർക്കൊപ്പം നമ്മൾ നിൽക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നതായും ഇമ്രാൻ ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അസാധുവാക്കിയതിൽ പാകിസ്ഥാന്റെ പരാതികൾ അവസാനിക്കുന്നില്ല. . ആർട്ടിക്കിൾ 370 പിൻവലിച്ചതിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ ആഴം കൂടിയിരുന്നു. പാകിസ്താനെ സംബന്ധിച്ചു നരേന്ദ്ര മോദി സർക്കാർ എടുത്ത ഈ തീരുമാനം ഒട്ടും അംഗീകരിക്കാൻ കഴിയാത്തതായിരുന്നു.പാകിസ്ഥാന് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു ആർട്ടിക്കിൾ 370 റദ്ദാക്കൽ. ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞതോടെ പാക്കിസ്ഥാണ് ഇന്ത്യയോട് സ്വീകരിച്ച നടപടികൾ രൂക്ഷമായിരുന്നു. ഇന്ത്യയുമായുള്ള പല ബന്ധങ്ങളും പാകിസ്ഥാൻ നിർത്തിവച്ചിരുന്നു. വ്യാപകമായ അക്രമങ്ങൾ നടത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ നടത്തിയിരുന്നു. . പിന്നാലെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളും റദ്ദാക്കുകയുണ്ടായി. ഇതിനൊക്കെ പിന്നാലെയാണ് ഈ പ്രശ്നങ്ങൾക്ക് ഒരു അവസാനം വേണമെന്ന തീരുമാനവുമായി പാക് പ്രധാന മന്ത്രി എത്തിയിരിക്കുന്നത്. ഈ പ്രശ്നങ്ങൾ എങ്ങനെ അവസാനിപ്പിക്കാനാണ് പോകുന്നതെന്ന് കാത്തിരുന്നു കാണാം.
https://www.facebook.com/Malayalivartha