ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം

ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധംനിലനിൽക്കെ, ചൈനീസ് ബന്ധമുള്ള 'റിച്ച് സ്റ്റാറി' ടാങ്കർ ഹോർമുസ് കടലിടുക്കിലൂടെ പുറത്തുകടന്നത് മേഖലയിൽ വലിയ നയതന്ത്ര, സൈനിക ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നേരത്തെ 'ഫുൾ സ്റ്റാർ' എന്നറിയപ്പെട്ടിരുന്ന ഈ ടാങ്കർ, ഇറാന്റെ എണ്ണ ഇടപാടുകൾക്ക് സഹായിച്ചു എന്ന പേരിൽ 2023ൽ തന്നെ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയതാണ്.
ഉപരോധം പ്രാബല്യത്തിൽ വന്ന ഉടനെ ഈ കപ്പൽ ഇറാനിലെ ഖേഷം ദ്വീപിന് സമീപത്തുനിന്ന് തിരിച്ചുപോയിരുന്നു. എന്നാൽ മണിക്കൂറുകൾക്ക് ശേഷം തങ്ങൾ ചൈനീസ് ഉടമസ്ഥതയിലുള്ള കപ്പലാണെന്നും ജീവനക്കാർ ചൈനക്കാരാണെന്നും സിഗ്നൽ നൽകിക്കൊണ്ട് വീണ്ടും പുറത്തുവരികയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരായ ചൈനയുമായി നേരിട്ടുള്ള സംഘർഷത്തിന് അമേരിക്ക മുതിരുമോ എന്നറിയാനുള്ള ഒരു പരീക്ഷണമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
കടലിടുക്കിൽ അമേരിക്ക സജ്ജമാക്കിയിരിക്കുന്ന സൈനിക സന്നാഹങ്ങൾ
ഹോർമുസ് കടലിടുക്കിനെ ഒരു ഉരുക്കുമുഷ്ടിക്കുള്ളിലാക്കാൻ ലക്ഷ്യമിട്ട് വൻതോതിലുള്ള സൈനിക വിന്യാസമാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) നടത്തിയിരിക്കുന്നത്:
അത്യാധുനിക പടക്കപ്പലുകൾ: 15ലധികം യുദ്ധക്കപ്പലുകളാണ് നിലവിൽ ഉപരോധം നടപ്പിലാക്കുന്നത്. ഇതിൽ USS Frank E. Peterson, USS Michael Murphy എന്നീ ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകൾ (Arleigh Burke-class) പ്രധാന പങ്കുവഹിക്കുന്നു. ഇവയിലെ 'ഈജിസ്' (Aegis) കോംബാറ്റ് സിസ്റ്റം ഒരേസമയം വിമാനങ്ങളെയും മിസൈലുകളെയും അന്തർവാഹിനികളെയും നേരിടാൻ ശേഷിയുള്ളതാണ്.
മൈൻ ക്ലിയറിങ് ഓപ്പറേഷൻ: ഇറാൻ കടലിടുക്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കരുതുന്ന നാവിക മൈനുകൾ നീക്കം ചെയ്യാൻ അണ്ടർവാട്ടർ ഡ്രോണുകളും പ്രത്യേക കപ്പലുകളും രംഗത്തുണ്ട്. സുരക്ഷിതമായ ഒരു പാത കപ്പലുകൾക്കായി ഒരുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
സ്പെഷ്യൽ ഫോഴ്സ് വിന്യാസം: ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ബലമായി പിടിച്ചെടുക്കാൻ നേവി സീൽസുള്‍പ്പെടെയുള്ള, 'ബോർഡിങ് ടീമുകൾ' സജ്ജമാണ്. ഹെലികോപ്റ്ററുകൾ വഴിയും അതിവേഗ ബോട്ടുകൾ വഴിയും ഇവർക്ക് ഏത് കപ്പലിലും മിനിറ്റുകൾക്കുള്ളിൽ എത്തിയോപ്പിടിക്കാം.
അത്യാധുനിക സർവൈലൻസ് ഡ്രോണുകൾ, റഡാറുകൾ, ഒപ്പം ഓപ്പൺ സോഴ്സ് ട്രാക്കിങ് ഡാറ്റ എന്നിവ ഉപയോഗിച്ച് കടലിടുക്കിലൂടെയുള്ള ഓരോ നീക്കവും യുഎസ് തത്സമയം നിരീക്ഷിക്കുന്നു.സമീപത്തെ ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ താവളങ്ങളിൽ നിന്ന് ഏത് സമയത്തും സൈനിക സഹായം ലഭ്യമാക്കാൻ കഴിയുന്ന രീതിയിലാണ് വിന്യാസം.
ഇറാൻ ഇനി ഒരു ബിസിനസ്സും ചെയ്യില്ല എന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. യുഎസ് കപ്പലുകൾക്ക് നേരെ വെടിയുതിർത്താൽ അവരെ "BLOWN TO HELL" എന്നാണ് ട്രംപ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha


























