Widgets Magazine
14
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്

14 APRIL 2026 06:58 PM IST
മലയാളി വാര്‍ത്ത

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാന്റെ തുറമുഖങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപരോധം പ്രഖ്യാപിച്ചിരുന്നു. ഇറാന്റെ തീരപ്രദേശങ്ങളിൽ തന്ത്രപരമായ മേധാവിത്വം ഉറപ്പാക്കുന്നതിനായി മാരക ആയുധങ്ങളുമായി 15-ലധികം യുദ്ധക്കപ്പലുകളെയാണ് അമേരിക്ക അറബിക്കടലിൽ വിന്യസിച്ചിരിക്കുന്നത്. യുഎസ് നാവികസേനയുടെ ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി അറബിക്കടലിൽ പ്രവർത്തനം ആരംഭിച്ചു.
ടെഹ്‌റാൻ അടക്കമുള്ള സ്ഥലങ്ങളിൽ നാവിക ഉപരോധം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.   എഫ്-35ബി ലൈറ്റ്നിംഗ് II സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും എംവി-22 ഓസ്പ്രേക യുദ്ധവിമാനങ്ങൾ. ഹെലികോപ്റ്റർ അടക്കം ഉൾക്കൊള്ളാൻ കഴിവുള്ള കപ്പലാണ് യുഎസ്എസ് ട്രിപ്പോളി. പട്ടാളക്കാരെ കരയിലിറക്കാനും നാവിക, വ്യോമസേനകളെ സഹായിക്കാനും ഒരുപോലെ കഴിയുന്നവയാണ് ഈ കപ്പലുകൾക്ക് കഴിയും.

 

 



ഫെബ്രുവരി 28-ന് ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളോടെ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായി പാകിസ്താനിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ട്രംപിന്റെ ഈ കടുത്ത സൈനിക നീക്കം.

ഇറാനിയന്‍ നാവികസേനയെ ഇതിനോടകം തന്നെ അമേരിക്ക തകര്‍ത്തുകഴിഞ്ഞെന്നും 158 ഇറാനിയന്‍ കപ്പലുകള്‍ കടലിന്റെ അടിത്തട്ടിലാണെന്നും ട്രംപ് അവകാശപ്പെട്ടു. അവശേഷിക്കുന്ന ഇറാനിയന്‍ 'ഫാസ്റ്റ് അറ്റാക്ക്' കപ്പലുകള്‍ ഉപരോധ മേഖലയിലേക്ക് വന്നാല്‍ അവ നശിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു

ജെഡി വാൻസ്, സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്‌നർ എന്നിവരടങ്ങിയ അമേരിക്കൻ പ്രതിനിധി സംഘം സമാധാന ചർച്ചകളിൽ ധാരണയിലെത്താൻ കഴിയാതെ മടങ്ങിയതോടെയാണ് മേഖലയിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചത്. യുഎസ് സെൻട്രൽ കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സൈനിക നീക്കത്തിൽ യുഎസ്എസ് ട്രിപ്പോളി എന്ന അത്യാധുനിക കപ്പലാണ് പ്രധാന പങ്ക് വഹിക്കുന്നത്,. എഫ്-35ബി ലൈറ്റ്നിങ് II സ്റ്റെൽത്ത് യുദ്ധവിമാനങ്ങളും എംവി-22 ഓസ്പ്രേ വിമാനങ്ങളും വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. പരമ്പരാഗതമായ വെൽ ഡെക്ക് ഇല്ലാത്ത രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതിനാൽ കൂടുതൽ യുദ്ധവിമാനങ്ങളെയും ഹെലികോപ്റ്ററുകളെയും വഹിക്കാനും അവയുടെ അറ്റകുറ്റപ്പണികൾ നടത്താനും ഈ കപ്പലിന് സൗകര്യമുണ്ട്. യുദ്ധം സജീവമാകുന്ന സാഹചര്യത്തിൽ 20-ലധികം എഫ്-35ബി വിമാനങ്ങളെ വരെ ഒരേസമയം വിന്യസിക്കാനുള്ള കരുത്ത് യുഎസ്എസ് ട്രിപ്പോളിക്ക് ഉണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അന്താരാഷ്ട്ര സമയം 14:00 മുതൽ ഉപരോധം പ്രാബല്യത്തിൽ വന്നതായി യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അറബിക്കടൽ, ഒമാൻ ഉൾക്കടൽ എന്നിവിടങ്ങളിലെ ഇറാന്റെ തീരപ്രദേശങ്ങളിലേക്കും തുറമുഖങ്ങളിലേക്കും പ്രവേശിക്കുന്നതും അവിടെ നിന്ന് പുറപ്പെടുന്നതുമായ എല്ലാ കപ്പലുകൾക്കും ഈ ഉപരോധം ബാധകമായിരിക്കും. യാതൊരു വിവേചനവുമില്ലാതെ എല്ലാ കപ്പലുകളെയും കർശനമായി പരിശോധിക്കാനും തടയാനുമാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

ഉപരോധം ലംഘിക്കുന്ന കപ്പലുകൾ പിടിച്ചെടുക്കുകയോ ഇടപെടുകയോ ചെയ്യുമെന്നാണ് റിപ്പോർട്ട്. യുകെ മാരിടൈം ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. ഇറാൻ ഹോർമുസ് തുറന്നില്ലെങ്കിൽ മുഴുവൻ ഗതാഗതവും ഉപരോധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന് നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് അമേരിക്ക ഉപരോധം ആരംഭിച്ചത്.

ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുകയോ പുറത്തുകടക്കുകയോ ചെയ്യുന്ന എല്ലാ കപ്പലുകളെയും ഉപരോധം ലക്ഷ്യം വയ്ക്കുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെൻട്രൽ കോം) അറിയിച്ചു. ഇറാനിയൻ തുറമുഖങ്ങളും തീരപ്രദേശങ്ങളും ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളുടെയും കപ്പലുകൾക്കെതിരെ നിഷ്പക്ഷമായി നടപടി സ്വീകരിക്കുമെന്ന് സെൻട്രൽ കോം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇറാനിയൻ ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചുമുള്ള കടലിടുക്കിലൂടെയുള്ള നിഷ്പക്ഷ ഗതാഗത പാതയ്ക്ക് ഉപരോധം തടസ്സമാകില്ലെന്ന് യുഎസ് സൈന്യം പറഞ്ഞു.

 

 



അമേരിക്കയുടെ നീക്കത്തിനെതിരെ അതീവ ഗുരുതരമായ മുന്നറിയിപ്പുമായി ഇറാൻ സൈന്യവും റെവല്യൂഷണറി ഗാർഡ്‌സും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ തുറമുഖങ്ങൾ ഭീഷണി നേരിട്ടാൽ പേർഷ്യൻ ഗൾഫിലെയും ഒമാൻ കടലിലെയും ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ പ്രഖ്യാപിച്ചു. 'സുരക്ഷ എല്ലാവർക്കും അല്ലെങ്കിൽ ആർക്കും വേണ്ട' എന്ന നിലപാടിലാണ് ഇറാൻ. ഇതിനകം തന്നെ മേഖലയിലെ കപ്പൽ ഗതാഗതം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പ്രതിദിനം 135ഓളം കപ്പലുകൾ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിൽ ഇപ്പോൾ ഗതാഗതം നാമമാത്രമായി ചുരുങ്ങി. ഉപരോധ വാർത്ത പുറത്തുവന്നതോടെ ആഗോള എണ്ണ വിപണിയിൽ വൻ വിലക്കയറ്റമാണ് ദൃശ്യമാകുന്നത്.

ഇറാനെ സാമ്പത്തികമായും സൈനികമായും വരിഞ്ഞുമുറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉപരോധം നടപ്പിലാക്കുന്നത്. നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിൽ ശത്രുരാജ്യത്തിന്റെ തീരദേശങ്ങളിലേക്കുള്ള ചരക്ക് നീക്കം പൂർണ്ണമായും തടസ്സപ്പെടുത്താൻ അമേരിക്ക ലക്ഷ്യമിടുന്നു. ഇറാന്റെ എണ്ണ കയറ്റുമതിയെയും മറ്റ് വ്യാപാര ബന്ധങ്ങളെയും ഈ നീക്കം ദോഷകരമായി ബാധിക്കും. യുഎസ് നാവികസേനയുടെ ഈ വൻ സന്നാഹം മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമായ തലത്തിലേക്ക് മാറ്റുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.


ഇതിനിടെ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുന്നതിനെതിരെ ചൈന രംഗത്ത് വന്നു . ഇറാനുമായുള്ള ചൈനയുടെ ഉഭയകക്ഷി ബന്ധത്തിൽ ഇടപെടരുതെന്നും മുതിർന്ന ചൈനീസ് ഉദ്യോഗസ്ഥൻ അമേരിക്കക്ക് മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് ഹോർമുസിൽ യുഎസ് നാവിക ഉപരോധം ആരംഭിച്ചതിന് പിന്നാലെയാണ് ചൈനീസ് പ്രതിരോധ മന്ത്രി അഡ്മിറൽ ഡോങ് ജുന്റെ മുന്നറിയിപ്പ്. ഇറാനുമായി ഞങ്ങൾക്ക് വ്യാപാര, ഊർജ്ജ കരാറുകളുണ്ട്. മറ്റുള്ളവർ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുതെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഹോർമുസ് കടലിടുക്ക് ചൈനയ്ക്കായി തുറന്നിരിക്കുമെന്നും ജുൻ കൂട്ടിച്ചേർത്തു. ചൈനയെ സംബന്ധിച്ച് നിർണായക പാതയാണ് ഹോർമുസ്. ചൈന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ഏകദേശം 40 ശതമാനവും എൽഎൻജിയുടെ 30 ശതമാനവും ഹോർമുസ് വഴിയാണ് വരുന്നത്. അതിനാൽ, ഇറാൻ-യുഎസ് പ്രശ്ന പരിഹാരത്തിനായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

- ട്രംപിന്റെ നാവിക ഉപരോധം ലക്ഷ്യം വെക്കുന്നത് ചൈനയുടെ കറൻസിയെയായിരിക്കാമെന്നും വിദഗ്ധർ പറയുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള പെട്രോഡോളർ സംവിധാനത്തോടുള്ള വെല്ലുവിളിയായി ചൈനയുടെ യുവാൻ ഇടപാടിനെ അമേരിക്ക നോക്കിക്കാണുന്നു. ജലപാതയുടെ സുരക്ഷ, സ്ഥിരത, തടസ്സമില്ലാത്ത കടന്നുപോകൽ എന്നിവ അന്താരാഷ്ട്ര സമൂഹത്തിന്റെ പൊതു താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്ന് വാദിച്ചുകൊണ്ട് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വെടിനിർത്തലിന് പിന്തുണ ആവർത്തിച്ചു. മിഡിൽ ഈസ്റ്റിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ക്രിയാത്മകവും ക്രിയാത്മകവുമായ പങ്ക് വഹിക്കാൻ ചൈന തയ്യാറാണെന്നും കൂട്ടിച്ചേർത്തു.

 



അതേ സമയം, ചർച്ചൾ തുടരണം എന്ന നിലപാടാണ് വിഷയത്തിൽ ഇറാൻ സ്വീകരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ചർച്ചകൾ നടത്തി വരുന്നു എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടു പാകിസ്ഥാനിൽ നടന്ന യുഎസ് - ഇറാൻ ചർച്ച പരാജയപ്പെട്ടിരുന്നു.

21 മണിക്കൂര്‍ നീണ്ടുനിന്ന യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെത്താത്തതിന് കാരണം ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നത്.  യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു യു.എസും ഇറാനും പ്രധാനമായും ചര്‍ച്ച നടത്തിയത്.

അഞ്ച് വര്‍ഷത്തേക്ക് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കാമെന്നായിരുന്നു ഇറാന്‍ വാഗ്ദാനം. എന്നാല്‍,  20 വര്‍ഷത്തേക്ക് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തിവെക്കണമെന്നായിരുന്നു യു.എസ് ആവശ്യം. ഇത് അംഗീകരിക്കാന്‍ ഇറാന്‍ തയാറാവാതിരുന്നതോടെ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നു.

അതേസമയം യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ഇറാന്‍േറത് സാമ്പത്തിക തീവ്രവാദമാണെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് പറഞ്ഞു.. ഹോര്‍മുസ് അടക്കുന്നതിലൂടെ സാമ്പത്തിക തീവ്രവാദമാണ് ഇറാന്‍ നടപ്പിലാക്കുന്നതെന്ന് ഫോക്‌സ് ന്യൂസ് അവതാരകന്‍ ബ്രെറ്റ് ബെയ്‌റുമായി സംസാരിക്കുമ്പോള്‍ വാന്‍സ് പറഞ്ഞു.  ഇത്തരം നടപടികള്‍ക്ക് മറുപടി നല്‍കാതെ പോവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ കൂടുതല്‍ പ്രകോപനങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കില്‍ കടുത്ത നടപടികള്‍ യു.എസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഇറാന്‍ നടപടികള്‍ക്കനുസരിച്ചാവും ഇനിയുള്ള യു.എസിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

പന്ത് ഇനി ഇറാന്റെ കോര്‍ട്ടിലാണ്. ഞങ്ങളുടെ ചുവന്ന വരകള്‍ വ്യക്തമാക്കി കഴിഞ്ഞു. ഇറാന്റെ യുറേനിയത്തിനുമേല്‍ യു.എസ് നിയന്ത്രണം, ആണവായുധം നിര്‍മിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സംവിധാനം എന്നിവയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും വാന്‍സ് പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പ് ഒരു തവണ കൂടി ഇറാന്‍ അധികൃതരുമായി അമേരിക്ക ചര്‍ച്ച നടത്തിയേക്കും. ഇറാനിയന്‍ ഉദ്യോഗസ്ഥരുമായി വീണ്ടും നേരിട്ടുള്ള കൂടിക്കാഴ്ച നടത്താനുള്ള സാധ്യത യുഎസ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ടെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാനുമായും പ്രാദേശിക മധ്യസ്ഥരുമായും വരും ദിവസങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളുടെ പുരോഗതിയെ ആശ്രയിച്ചാകും, ചര്‍ച്ചയ്ക്കുള്ള തീയതികളും സ്ഥലങ്ങളും ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയെന്നാണ് റിപ്പോര്‍ട്ട്. വീണ്ടുമൊരു മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സാധ്യത തേടി തുര്‍ക്കി ഇരുകൂട്ടരുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ജനീവ, ഇസ്താംബുള്‍, വിയന്ന, ഇസ്ലാമാബാദ് തുടങ്ങിയ സ്ഥലങ്ങള്‍ ചർച്ചയ്ക്കുള്ള വേദിയായി പരിഗണിക്കുന്നുണ്ട്. ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനായി വെടിനിര്‍ത്തല്‍ സമയപരിധി നീട്ടുന്നതും പരിഗണിക്കുന്നുണ്ട്. വാഷിങ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും, നയതന്ത്രപരമായ ഇടപെടലിനുള്ള സാധ്യത ഇപ്പോഴുമുണ്ടെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

അതിനിടെ, ഇറാനിയൻ തുറമുഖങ്ങളിൽ യുഎസ് സൈനിക ഉപരോധം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പിടുന്നതിന് ഇറാനെ സമ്മർദ്ദത്തിലാക്കാനുമാണ് ഈ നീക്കമെന്ന് ട്രംപ് വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (13 minutes ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (3 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (3 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (3 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (3 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (3 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (3 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (3 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (5 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (5 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (5 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (5 hours ago)

ഗുണ്ടാ നേതാവുമായി അടുത്ത ബന്ധത്തെ തുടര്‍ന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

ഒരു വര്‍ഷം വരെ ശോഭയ്ക്ക് തടവുശിക്ഷ ലഭിക്കാവുന്ന സാഹചര്യം; ആലപ്പുഴയിലെ ബിജെപി നേതാവ് ബിന്ദു വിനയകുമാറിനെ കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം പറഞ്ഞ ശോഭ ബിജെപിക്കു മാത്രമല്ല പൊതുസമൂഹത്തിനു തന്നെ കളങ്കം  (6 hours ago)

Malayali Vartha Recommends