Widgets Magazine
22
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ


ദൈവത്തെ കൊള്ളയടിച്ചില്ലേ .... ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസുവിന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു.. മകളുടെ മൃതദേഹത്തിന് പുറത്ത് അമ്മയുടെ മൃതദേഹം..സയനൈഡ് കഴിച്ചതെന്ന് കരുതുന്ന ഗ്ലാസും വീട്ടിനുള്ളില്‍നിന്ന് കണ്ടെത്തി..അവസാന മെസ്സേജ്..


പ്രധാനമന്ത്രി നാളെ തിരുവനന്തപുരത്ത്... മൂന്നു പരിപാടികൾ നടക്കുന്ന കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര റോഡ്ഷോയാക്കി മാറ്റും.... കാൽ ലക്ഷത്തോളം പാർട്ടി പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും... പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ​ഗതാ​ഗതക്രമീകരണം ഏർപ്പെടുത്തി


  ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എൻ വാസുവിൻറെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ.... പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ച് ജാമ്യം നൽകണമെന്നും അപ്പീലിൽ.... ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുക

മേഡ് ഇന്‍ ഇന്ത്യ... കളിയാക്കിയവര്‍ക്ക് മുമ്പില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കിയത് മോദിയുടെ ആലിംഗനം; തലകുനിച്ച് നിന്ന ശാസ്ത്രജ്ഞരെ ഹൃദയത്തോട് ചേര്‍ത്ത് വച്ചപ്പോള്‍ ഉണ്ടാക്കിയ ഊര്‍ജം ചെറുതല്ല; മറ്റൊരു സോഫ്റ്റ് ലാന്‍ഡിങ് ദൗത്യത്തിന് ഉടന്‍ രൂപരേഖ തയ്യാറാക്കും

11 SEPTEMBER 2019 08:58 AM IST
മലയാളി വാര്‍ത്ത

ചാന്ദ്രയാന്‍ രണ്ടിന്റെ പരാജയം മുന്നില്‍ കണ്ടതോടെ ശാസ്ത്രജ്ഞര്‍ ശരിക്കും തലകുനിച്ചു പോയി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിച്ചിരുത്തി വിജയകഥ ലോകത്തോട് പറയാനിരുന്ന ശാസ്ത്രജ്ഞര്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു സിഗ്നല്‍ നഷ്ടപ്പെട്ടത്. എന്നാല്‍ പരാജയത്തില്‍ പതറാതെ മോദി ശാസ്ത്രജ്ഞര്‍ക്ക് കരുത്ത് പകരുകയാണ് ചെയ്തത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവനെ മോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് ലോക മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്തു. അതിന്റെ ഫലം ഇപ്പോള്‍ കാണുകയാണ്.

വിക്രം ലാന്‍ഡര്‍ ദൗത്യം പാളിയതിനു മുന്നില്‍ തളരാതെ മറ്റൊരു സോഫ്റ്റ് ലാന്‍ഡിങ് ദൗത്യത്തിന് ഐഎസ്ആര്‍ഒ ഉടന്‍ രൂപരേഖ തയ്യാറാക്കും. ഓര്‍ബിറ്റര്‍ ഇല്ലാത്ത ദൗത്യമായിരിക്കുമിത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ത്തന്നെ ലാന്‍ഡര്‍ ഇറക്കിയുള്ള പര്യവേക്ഷണമാകുമിത്.

കാര്യങ്ങള്‍ വേഗത്തിലാക്കി അടുത്ത വര്‍ഷം പകുതിക്കുശേഷം വിക്ഷേപണം നടത്താനാണ് നടപടി. ചാന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയെങ്കിലും പിന്നോട്ടില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ചാന്ദ്രപ്രതലത്തിന് 300 മീറ്റര്‍വരെയുള്ള വ്യക്തമായ ഡാറ്റകള്‍ ലഭിച്ചിട്ടുണ്ട്. ഇവ പഠനവിധേയമാക്കിയായിരിക്കും അടുത്ത ലാന്‍ഡര്‍ പദ്ധതി.
ശനിയാഴ്ച ചാന്ദ്രപ്രതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇനിയുള്ള ഒരാഴ്ച നിര്‍ണായകമാണ്. അതിനിടെ ഓര്‍ബിറ്ററിന്റെ പഥം കുറെക്കൂടി താഴ്ത്തി സന്ദേശം ലാന്‍ഡറിലേക്ക് അയക്കാനുള്ള ആലോചനയും ഉണ്ട്. എന്നാല്‍, ഇതിനോട് ഭൂരിപക്ഷം ശാസ്ത്രജ്ഞര്‍ക്കും യോജിപ്പില്ല.

ഓര്‍ബിറ്റര്‍ അപകടത്തിലാകാനുള്ള സാധ്യത ഏറെയായതിനാലാണിത്. വിക്രം ലാന്‍ഡര്‍ ദൗത്യം പാളിയതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്മാര്‍, ഉപഗ്രഹ സാങ്കേതികരംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ സമിതിയിലുണ്ടാകും.

ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെയാണ് എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ലാന്‍ഡര്‍ അപ്രത്യക്ഷമായത്. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് വ്യക്തമാക്കിയ ഐഎസ്ആര്‍ഒ മാധ്യമങ്ങളോട് ബെംഗളൂരുവിലെ ആസ്ഥാനത്ത് നിന്ന് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡ് ചെയ്തുവെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. അത് കണ്ടെത്താനാണ് സമിതിയെ നിശ്ചയിച്ചത്.

978 കോടിയുടെ ചന്ദ്രയാന്‍ പദ്ധതി 90.95 ശതമാനം ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കിയെന്നാണ് ഐഎസ്ആര്‍ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിഎസ്എല്‍വി റോക്കറ്റുകള്‍ പരാജയപ്പെട്ടപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഉടന്‍തന്നെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. റോക്ക് ദൗത്യം പരാജയപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ച് ചെയര്‍മാന്‍ സംസാരിച്ചെന്നും മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് വ്യക്തമാക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കയില്‍ നിന്ന് താല്‍ക്കാലിക മോചനമുണ്ടായെങ്കിലും ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഓര്‍ബിറ്റര്‍ ചന്ദ്രോപരിതലത്തിലുള്ള വിക്രമിന്റെ ഒരു തെര്‍മല്‍ ചിത്രമാണ് പകര്‍ത്തിയത്. സോഫ്റ്റ് വെയറിലുണ്ടായ പിഴവാണോ മറ്റ് സാങ്കേതിക തകരാറുകളാണോ ഇതിന് പിന്നിലെന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തി കൂടുതല്‍ കരുത്തോടെ മുന്നേറാനാണ് ഐഎസ്ആര്‍ഒ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ ബയോപ്ലാന്റിന്റെ ടാങ്കിൽ വീണ് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം  (6 minutes ago)

സാർ...സാർ ...സഭയിൽ കത്തികയറാൻ നോക്കി വീണാ ജോർജ്ജ്.! മൈക്ക് തൂക്കി സതീശൻ അലകൽ തുടങ്ങി..!  (12 minutes ago)

പഞ്ചാബിനെ തകർത്ത് ആദ്യ വിജയം സ്വന്തമാക്കി കേരളം..  (16 minutes ago)

കളമശ്ശേരിയിലെ ജുവലറിയിൽ ജീവനക്കാരിയുടെ നേരെ പെപ്പർ സ്പ്രേ പ്രയോഗിച്ച് മോഷണം... പ്രതികൾ പിടിയിൽ  (38 minutes ago)

 മുരളിയുടെ പെട്ടെന്നുള്ള വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് ചിത്ര  (51 minutes ago)

കർഷകർ കനത്ത പ്രതിസന്ധിയിൽ  (1 hour ago)

ദൈവത്തെ കൊള്ളയടിച്ചില്ലേയെന്ന് സുപ്രീംകോടതി  (1 hour ago)

ഒന്നര വയസ്സുകാരനെ കടൽഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ....  (1 hour ago)

ശിവനാരായണ ക്ഷേത്രത്തിൽ ശിങ്കാരിമേളത്തിനിടെ ആന ഇടഞ്ഞ് ....  (1 hour ago)

കടിച്ച വളർത്തുനായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു..  (2 hours ago)

ഹൈദരാബാദിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം...‌  (2 hours ago)

സ്വർണവിലയിൽ...  (2 hours ago)

3 മാസം മുമ്പ് അച്ഛന്റെ മരണം ഗ്രീമയുടെ ഭർത്താവ് അന്ന് അവിടെ എത്തി ..!സയനൈഡ് കിട്ടിയ വഴി..?! 200 പവനും തിന്ന് തീർത്തു..!!  (2 hours ago)

Thiruvananthapuram ഒടുവില്‍ ആ കുട്ടിയും അമ്മയും സ്വയം തീര്‍ന്നു;  (2 hours ago)

പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു  (2 hours ago)

Malayali Vartha Recommends