Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മേഡ് ഇന്‍ ഇന്ത്യ... കളിയാക്കിയവര്‍ക്ക് മുമ്പില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ക്ക് ആത്മവിശ്വാസം നല്‍കിയത് മോദിയുടെ ആലിംഗനം; തലകുനിച്ച് നിന്ന ശാസ്ത്രജ്ഞരെ ഹൃദയത്തോട് ചേര്‍ത്ത് വച്ചപ്പോള്‍ ഉണ്ടാക്കിയ ഊര്‍ജം ചെറുതല്ല; മറ്റൊരു സോഫ്റ്റ് ലാന്‍ഡിങ് ദൗത്യത്തിന് ഉടന്‍ രൂപരേഖ തയ്യാറാക്കും

11 SEPTEMBER 2019 08:58 AM IST
മലയാളി വാര്‍ത്ത

ചാന്ദ്രയാന്‍ രണ്ടിന്റെ പരാജയം മുന്നില്‍ കണ്ടതോടെ ശാസ്ത്രജ്ഞര്‍ ശരിക്കും തലകുനിച്ചു പോയി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ വിളിച്ചിരുത്തി വിജയകഥ ലോകത്തോട് പറയാനിരുന്ന ശാസ്ത്രജ്ഞര്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു സിഗ്നല്‍ നഷ്ടപ്പെട്ടത്. എന്നാല്‍ പരാജയത്തില്‍ പതറാതെ മോദി ശാസ്ത്രജ്ഞര്‍ക്ക് കരുത്ത് പകരുകയാണ് ചെയ്തത്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. ശിവനെ മോദി കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചത് ലോക മാധ്യമങ്ങള്‍ വാഴ്ത്തുകയും ചെയ്തു. അതിന്റെ ഫലം ഇപ്പോള്‍ കാണുകയാണ്.

വിക്രം ലാന്‍ഡര്‍ ദൗത്യം പാളിയതിനു മുന്നില്‍ തളരാതെ മറ്റൊരു സോഫ്റ്റ് ലാന്‍ഡിങ് ദൗത്യത്തിന് ഐഎസ്ആര്‍ഒ ഉടന്‍ രൂപരേഖ തയ്യാറാക്കും. ഓര്‍ബിറ്റര്‍ ഇല്ലാത്ത ദൗത്യമായിരിക്കുമിത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ത്തന്നെ ലാന്‍ഡര്‍ ഇറക്കിയുള്ള പര്യവേക്ഷണമാകുമിത്.

കാര്യങ്ങള്‍ വേഗത്തിലാക്കി അടുത്ത വര്‍ഷം പകുതിക്കുശേഷം വിക്ഷേപണം നടത്താനാണ് നടപടി. ചാന്ദ്രയാന്‍ 2 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ നിയന്ത്രണംവിട്ട് ഇടിച്ചിറങ്ങിയെങ്കിലും പിന്നോട്ടില്ലെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കിയിരുന്നു. ചാന്ദ്രപ്രതലത്തിന് 300 മീറ്റര്‍വരെയുള്ള വ്യക്തമായ ഡാറ്റകള്‍ ലഭിച്ചിട്ടുണ്ട്. ഇവ പഠനവിധേയമാക്കിയായിരിക്കും അടുത്ത ലാന്‍ഡര്‍ പദ്ധതി.
ശനിയാഴ്ച ചാന്ദ്രപ്രതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായി ബന്ധം പുനഃസ്ഥാപിക്കാനായിട്ടില്ല. ഇനിയുള്ള ഒരാഴ്ച നിര്‍ണായകമാണ്. അതിനിടെ ഓര്‍ബിറ്ററിന്റെ പഥം കുറെക്കൂടി താഴ്ത്തി സന്ദേശം ലാന്‍ഡറിലേക്ക് അയക്കാനുള്ള ആലോചനയും ഉണ്ട്. എന്നാല്‍, ഇതിനോട് ഭൂരിപക്ഷം ശാസ്ത്രജ്ഞര്‍ക്കും യോജിപ്പില്ല.

ഓര്‍ബിറ്റര്‍ അപകടത്തിലാകാനുള്ള സാധ്യത ഏറെയായതിനാലാണിത്. വിക്രം ലാന്‍ഡര്‍ ദൗത്യം പാളിയതിനെ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്മാര്‍, ഉപഗ്രഹ സാങ്കേതികരംഗത്തെ വിദഗ്ധര്‍ തുടങ്ങിയവര്‍ സമിതിയിലുണ്ടാകും.

ചന്ദ്രോപരിതലത്തില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെവെച്ചാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമാകുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ സെക്കന്റുകള്‍ ബാക്കി നില്‍ക്കെയാണ് എല്ലാ പ്രതീക്ഷകളും തകര്‍ത്തുകൊണ്ട് ലാന്‍ഡര്‍ അപ്രത്യക്ഷമായത്. ലഭിച്ച വിവരങ്ങള്‍ പരിശോധിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താമെന്ന് വ്യക്തമാക്കിയ ഐഎസ്ആര്‍ഒ മാധ്യമങ്ങളോട് ബെംഗളൂരുവിലെ ആസ്ഥാനത്ത് നിന്ന് ഉടന്‍ മടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എന്തുകൊണ്ട് വിക്രം ലാന്‍ഡര്‍ ക്രാഷ് ലാന്‍ഡ് ചെയ്തുവെന്ന ചോദ്യം ഇപ്പോഴും ഉത്തരമില്ലാതെ തുടരുകയാണ്. അത് കണ്ടെത്താനാണ് സമിതിയെ നിശ്ചയിച്ചത്.

978 കോടിയുടെ ചന്ദ്രയാന്‍ പദ്ധതി 90.95 ശതമാനം ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കിയെന്നാണ് ഐഎസ്ആര്‍ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ അവകാശപ്പെട്ടത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിഎസ്എല്‍വി റോക്കറ്റുകള്‍ പരാജയപ്പെട്ടപ്പോള്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഉടന്‍തന്നെ മാധ്യമങ്ങളെ അഭിസംബോധന ചെയ്തിരുന്നു. റോക്ക് ദൗത്യം പരാജയപ്പെടാനുള്ള സാധ്യതകളെക്കുറിച്ച് സംസാരിച്ച് ചെയര്‍മാന്‍ സംസാരിച്ചെന്നും മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തിയതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവനാണ് വ്യക്തമാക്കിയത്. മണിക്കൂറുകള്‍ നീണ്ട ആശങ്കയില്‍ നിന്ന് താല്‍ക്കാലിക മോചനമുണ്ടായെങ്കിലും ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഓര്‍ബിറ്റര്‍ ചന്ദ്രോപരിതലത്തിലുള്ള വിക്രമിന്റെ ഒരു തെര്‍മല്‍ ചിത്രമാണ് പകര്‍ത്തിയത്. സോഫ്റ്റ് വെയറിലുണ്ടായ പിഴവാണോ മറ്റ് സാങ്കേതിക തകരാറുകളാണോ ഇതിന് പിന്നിലെന്നത് സംബന്ധിച്ച സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. എല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തി കൂടുതല്‍ കരുത്തോടെ മുന്നേറാനാണ് ഐഎസ്ആര്‍ഒ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (26 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends