അണുനാശിനി തുരങ്കങ്ങള്‍ നീക്കം ചെയുന്നു; അശാസ്ത്രീയമെന്ന് പഠനം

തമിഴ്നാട്ടില്‍ സ്ഥാപിച്ച അണുനാശിനി തുരങ്കങ്ങള്‍ (ഡിസ്‌ഇന്‍ഫെക്‌ഷന്‍ ടണല്‍) നീക്കം ചെയുന്നു. കൊവിഡ് വ്യാപനത്തെ ചെറുക്കാന്‍ പര്യാപ്തമല്ലെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പു കണക്കിലെടുത്താണ് നടപടി. മാര്‍ക്കറ്റുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള അണുനാശിനി തുരങ്കങ്ങള്‍ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പൊതുസ്ഥലങ്ങളിലെ ഇവ അശാസ്ത്രീയവും അപകടകരവുമാണെന്നും അണുനാശിനി ശരീരത്തില്‍ നേരിട്ടു തളിക്കുന്നതു കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുമെന്നും മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ആളുകളുടെ ശരീരത്തിലേക്ക് ക്ലോറിന്‍ തളിക്കുന്നത് ദോഷകരമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഓഫിസുകള്‍, ആശുപത്രികള്‍, മാര്‍ക്കറ്റുകള്‍ എന്നിങ്ങനെ ആള്‍ക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളില്‍ വൈറസ് പകരാതിരിക്കാനും ഉള്ളവ നശിക്കാനും അണുനാശിനി തുരങ്കത്തിലൂടെ പോയാല്‍ അണുവിമുക്തമാകും എന്നതിനെ തുടര്‍ന്നായിരുന്നു നടപടി. ദക്ഷിണേന്ത്യയില്‍, തമിഴ്നാട്ടിലെ തിരുപ്പൂരിലെ മാര്‍ക്കറ്റിലാണ് ഇത് ആദ്യം സ്ഥാപിച്ചത്. എന്നാല്‍ ചെന്നൈയില്‍ എയര്‍പോര്‍ട്ടില്‍ അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഒരു അണുനാശിനി തുരങ്കം സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു.
കേരളം ഉൾപ്പെടെ ഇതിനകം തുരങ്കങ്ങൾ സ്ഥാപിച്ച സംസ്ഥാനങ്ങൾ നീക്കം ചെയ്യാൻ നടപടി തുടങ്ങി. രോഗബാധിതർ ചുമയ്ക്കുന്നതിലൂടെയോ തുമ്മുന്നതിലൂടെയോ ആണ് കൊറോണ വൈറസ് വ്യാപനം പ്രധാനമായി നടക്കുന്നത്. ഇതിനെ ചെറുക്കാൻ രോഗമുള്ളവരോ അവരുമായി ഇടപഴകുന്നവരോ ശരീരത്തിൽ അണുനാശിനി തളിച്ചതു കൊണ്ടു കാര്യമില്ലെന്നാണു വിശദീകരണം. തുരങ്കങ്ങളിൽ കയറുന്നവരുടെ ശരീരത്തിൽ ഹൈഡ്രജൻ പെറോക്സൈഡ്, സോഡിയം ഹൈപോക്ലോറൈറ്റ് പോലുള്ളവ വീര്യം കുറച്ചു തളിക്കുകയാണു ചെയ്യുന്നത്. ഇതു ശരീരത്തിൽ നേരിട്ടു തളിച്ചാൽ ശ്വാസകോശത്തിനുൾപ്പെടെ ദോഷകരമാണ്.
ഓഫിസുകൾ, ആശുപത്രികൾ, മാർക്കറ്റുകൾ എന്നിങ്ങനെ ആൾക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളിൽ വൈറസ് പകരാതിരിക്കാനും ഉള്ളവ നശിക്കാനും അണുനാശിനി തുരങ്കത്തിലൂടെ പോയാൽ മതിയെന്നായിരുന്നു പ്രചാരണം. ദക്ഷിണേന്ത്യയിൽ, തമിഴ്നാട്ടിലെ തിരുപ്പൂരിലെ മാർക്കറ്റിലാണ് ഇത് ആദ്യം സ്ഥാപിച്ചത്. 25,000 മുതൽ 2.5 ലക്ഷം രൂപ വരെ ചെലവിൽ ഇവ നിർമിച്ചു നൽകുന്ന സ്ഥാപനങ്ങളുണ്ട്. സംസ്ഥാനത്ത് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്കു സർക്കാർ നിർദേശം നൽകി.
"https://www.facebook.com/Malayalivartha
























