ജ്ഞാനപീഠംജേതാവ് ഡി. ജയകാന്തന്‍ വിടവാങ്ങി, ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു അന്ത്യം

തമിഴ് സാഹിത്യത്തിന്റെ നെടുംതൂണും എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ ഡി. ജയകാന്തന്‍ അന്തരിച്ചു. എണ്‍പത് വയസായിരുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍, പ്രസംഗകന്‍, പത്രാധിപര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. നാല്‍പതോളം നോവലുകളും ഇരുനൂറോളം ചെറുകഥകളും 15 ഉപന്യാസ സമാഹാരങ്ങളും അദ്ദേഹം എഴുതി. പത്തു സിനിമകള്‍ അദ്ദേഹം നിര്‍മിച്ചു.
ജെകെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജയകാന്തന് 1972ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും 2002 ല്‍ ജ്ഞാനപീഠം പുരസ്‌കാരവും 2009 ല്‍ പത്മഭൂഷനും ലഭിച്ചു. റഷ്യന്‍ നോവലിസ്റ്റ് അലക്‌സാണ്ടര്‍ പുഷ്‌കിന്റെ രചനകള്‍ തമിഴിലേക്കു പരിഭാഷപ്പെടുത്തിയതിനു 2011ല്‍ റഷ്യന്‍ സര്‍ക്കാര്‍ \'ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരം നല്‍കി ആദരിച്ചു. \'\'ചില നേരങ്ങളില്‍ ചില മനിതര്‍കള്‍, \'ബ്രഹ്‌മോപദേശം തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്.
കൃതികള്‍ ഇംഗ്ലിഷ്, റഷ്യന്‍, ജര്‍മന്‍, ജാപ്പനീസ് ഭാഷകളിലേക്കു മൊഴിമാറ്റിയിട്ടുണ്ട്. ജീര്‍ണ സാമൂഹിക നീതിക്കും അര്‍ഥമില്ലാത്ത അനുഷ്ഠാനങ്ങള്‍ക്കുമെതിരെ എഴുത്തിലൂടെ പ്രതികരിച്ചു കൊണ്ടാണ് ജയകാന്തന്‍ ശ്രദ്ധേയനായത്. തമിഴ്‌നാട്ടിലെ കടലൂരില്‍ 1934 ല്‍ ആണ് ദണ്ഡപാണി ജയകാന്തന്‍ ജനിച്ചത്. അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച് ചെന്നൈയിലേക്കു പോയി. ആദ്യകാലത്ത് ഒട്ടേറെ ചെറിയ ജോലികള്‍ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















