Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

മണ്ണിൽ ഇന്ത കാതൽ....തലമുറകളെ സംഗീതത്തിന്റെ ആനന്ദസാഗരത്തിലേക്കു മാടിവിളിക്കുന്ന അതുല്യപ്രതിഭ, . ഹൃദയങ്ങളുടെ പാട്ടുകാരൻ എസ്.പി.ബാലസുബ്രഹ്മണ്യം! ഒറ്റദിവസത്തിൽ 17 പാട്ടുകൾ പാടി റെക്കോർഡ് തീർത്ത സംഗീതവിസ്മയം

25 SEPTEMBER 2020 03:28 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയൊട്ടാകെയുള്ള സംഗീതപ്രേമികളുടെ പ്രാർത്ഥന വിഫലം. സംഗീതലോകത്തോട് വിടപറഞ്ഞ് എസ്പിബി. ശാത്രീയസങ്കീതത്തിന്റെ അകമ്പടിയില്ലാതെ തന്നെ ഗാനലോകത്തേക്ക് അരങ്ങേറ്റം. ഗാനവിസ്മയങ്ങളുടെ വിസ്മയകൊടികൾ പാറിപ്പറന്നത് എസ്.പി.ബിയുടെ മന്ത്രികവിദ്യയിലൂടെ തന്നെയാണ്. കടലിന്റെ സംഗീതവും മഴയുടെ ഈണവും കാറ്റിന്റെ ശ്രുതിമാറ്റങ്ങളും സ്വന്തമാക്കിയ ആ പാട്ടുകാരൻ. പാട്ടുപോലെ തന്നെ ശുദ്ധിയാർന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും ആരാധകവൃന്ദം തീർക്കുകയായിരുന്നു. തന്നോടൊപ്പമുള്ള പ്രതിഭാശാലികളായ അംഗീകരിക്കാനും ആദരിക്കാനും അദ്ദേഹം എപ്പോഴും അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഏറെ വർഷങ്ങൾക്കുമുമ്പ് ഒരു ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം 'അകലെയകലെ നീലാകാശം...' എന്ന ഗാനം പാടിയതോർക്കുമ്പോൾ ഇപ്പോഴും ‌ഞാൻ ആവേശഭരിതനാക്കുന്നു എന്ന് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ''യേശുദാസ് വന്ത് പെരിയ സിംഗർ. അവർ പാടൽമാതിരി ഇന്ത സോംഗ് എനക്ക് പാടാൻ തെരിയാത്. ആനാലും ട്രൈ പണ്ണലാം" എന്ന ആമുഖം പറഞ്ഞ ശേഷം,​ അകലേ... എന്ന് നീട്ടിപ്പാടിയതും വി.ജെ.ടി ഹാൾ കരഘോഷം കൊണ്ടു നിറയുകയായിരുന്നു. നിലയ്ക്കാത്ത ആ കൈയടി ഏറ്റുവാങ്ങാനായതിലുള്ള സന്തോഷം,​ നിറഞ്ഞ ചിരിയായി പ്രകാശിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തുടർന്നു പാടിയത്.

ശാസ്ത്രീയ സംഗീതം പഠിക്കാതെ തലമുറകളെ വിസ്മയിപ്പിച്ച പ്രതിഭ. 24 മണിക്കൂറിനിടെ 17 ഗാനങ്ങൾ പാടി ചരിത്രം സൃഷ്ടിച്ചു. കടൽ പാലം എന്ന സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം. മലയാളികൾക്ക് നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ നൽകിയ ഗായകൻ. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും അദ്ദേഹം പാടി. എല്ലാ ഇന്ത്യൻ ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്.കൂടുതൽ പാട്ടുകൾ പാടിയ ഗായകൻ എന്ന ഗിന്നസ് റെക്കോർഡ് എസ് പി ബിക്ക് സ്വന്തം.

ആന്ധ്രയിൽ ജനിച്ചുവളർന്ന ബാലു എന്ന എസ്.പി.ബാലസുബ്രഹ്മണ്യം തമിഴകത്തിന്റെ സ്വന്തം പാട്ടുകാരനായിട്ടാണ് അറിയപ്പെടുന്നത്. നാല് ദശാബ്ദക്കാലം ശിവാജി ഗണേശന്റെയും എം.ജി.ആറിന്റെയും ശബ്ദമായിരുന്ന പി.എം. സൗന്ദരരാജൻ തമിഴകത്തിന്റെ ഭൂമിയിലും ആകാശത്തും നിറഞ്ഞുനിൽക്കുമ്പോഴാണ് അനുരാഗത്തിന്റെ ആർദ്രതയും പെരുമഴയുടെ മുഴക്കവുമുള്ള നാദവുമായി ബാലു തമിഴകത്തിന്റെ ഹൃദയം കവർന്നത് തന്നെ. 'ആയിരം നിലവേ വാ...' എന്ന പാട്ടാണ് തമിഴിൽ ആദ്യം പുറത്തുവന്ന എസ്.പി. ബിയുടെ ചലച്ചിത്രഗാനം എന്നത്. കെ.വി. മഹാദേവൻ ഈണം പകർന്ന ആ ഗാനം ഒറ്റ രാത്രികൊണ്ട് തമിഴകത്തെ ഇളക്കിമറിക്കുകയായിരുന്നു. ഇതോടുക്കോടെ തമിഴ് സിനിമയുടെ കാതലനായി മാറുകയായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം.

വിവിധ ഭാഷകളിൽ നാല്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച എസ്.പി.ബി തമിഴ് നാട്ടുകാരനാണ് എന്നുതന്നെയും ആസ്വാദകർ വിശ്വസിക്കാനാണ് ഇഷ്ടപ്പെടുന്നത്. അത്രയ്ക്ക് സ്വന്തമാണ് തമിഴ് മക്കൾക്ക് എസ്.പി.ബി. ഗായകൻ എന്നതോടൊപ്പം സംഗീത സംവിധായകനായും നടനായും നിർമ്മാതാവായും അദ്ദേഹം തിളങ്ങി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുളു, ഒറിയ, ആസാമി, പഞ്ചാബി ഭാഷകളിലായിരുന്നു അദ്ദേഹം പാടിയത്. തന്റെ ജീവിതത്തിൽ ആദ്യമായി ഒരാളോട് ആരാധന തോന്നിയത് ശങ്കരാഭരണം എന്ന സിനിമ കണ്ടിറങ്ങുമ്പോഴാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്ലാസിക് സംഗീതത്തെ ജനകീയമാക്കിയ ആ സിനിമയിലെ ഗാനങ്ങൾ പ്രത്യേകിച്ചും 'ശങ്കരാ…നാദശരീരാ പരാ വേദവിഹാരാ ഹരാ ജീവേശ്വരാ...' എന്നു തുടങ്ങുന്ന ഗാനം എന്നെ യഥാർത്ഥത്തിൽ സംഗീതപ്രേമികളെ തകിടം മറിക്കുകയായിരുന്നു.

മണ്ണിൽ ഇന്ത കാതലണ്ട്രി...എന്ന ഗാനം ആർക്കും മറക്കാനാകാത്ത ഒന്നുതന്നെയാണ്. അനുരാഗത്തിന് മഴയുടെ സംഗീതം ചാലിച്ച ആ പാട്ട് വെള്ളിത്തിരയിലും പശ്ചാത്തലത്തിലും പാടിയത് എസ്.പി. ബി തന്നെ. ഈണങ്ങളുടെ ഈശ്വരനായ ഇളയരാജ ഈണം പകർന്ന ആ ഗാനം തമിഴകത്തിന്റെ നാടൻതനിമ ചാലിച്ചതായിരുന്നു എന്നതാണ് പ്രത്യേകത. ശ്വാസം വിടാതെ പാടിയ ഈ ഗാനം അദ്ദേഹത്തിന്റെ പരീക്ഷണ ഗാനങ്ങളുടെ പട്ടികയിലുള്ളതാകുന്നു. പ്രണയമില്ലാതെ എങ്ങനെ ഈ ഭൂമി നിലനിൽക്കുമെന്ന അർത്ഥത്തിലൂടെ ആരംഭിക്കുന്ന പാട്ടിന്റെ വരികളും ഏറെ സംഗീതപ്രേമികളുടെ മനസ്സിൽ ഹൃദ്യം. പാട്ടു തരുന്ന കാല്പനിക മാന്ത്രികതയ്‌ക്കൊപ്പം അതിനുപയോഗിച്ച വാദ്യോപകരണങ്ങളും പ്രണയം നിറഞ്ഞ മനസോടെ ഒപ്പം നടന്നുനീങ്ങുകയാണ്. ഏതുകാലത്തും എസ്.പി.ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീതപ്രേമികൾക്ക് യാത്ര ചെയ്തേ പറ്റൂ എന്നതാണ് വ്യത്യസ്തനാക്കുന്നത്. ഹൃദയങ്ങളുടെ പാട്ടുകാരൻ എസ്.പി.ബാലസുബ്രഹ്മണ്യം ഇനി സംഗീതലോകത്തേക്ക് ഇല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (4 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (4 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (5 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (5 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (5 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (5 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (5 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (6 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (6 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (6 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (6 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (6 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (7 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (8 hours ago)

Malayali Vartha Recommends