ഗാന്ധി കുടുംബം ഗോവയിലും ഹിമാചലിലും അവധി ആഘോഷിക്കുന്നു! സോണിയാ ഗാന്ധിയും മകളും കോൺഗ്രസ് വിട്ടോ ?

തോറ്റു തുന്നം പാടിയാൽ എന്ത്? ആഘോഷം നന്നായി നടക്കുന്നു. മറ്റ് ആരെക്കുറിച്ചും അല്ല പറയുന്നത് - നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ കുറിച്ചാണ് പറയുന്നത്.ഗാന്ധി കുടുംബം ഇപ്പോൾ ഗോവയിലും ഹിമാചലിലും അവധി ആഘോഷിക്കുകയാണ്. തെരഞ്ഞെടുപ്പിൽ കുറെ സീറ്റ് നേടിയല്ലോ _ ഇനി ഒന്ന് വിശ്രമിച്ചിട്ട് അടുത്ത അങ്കത്തിന് ഇറങ്ങാൻ ഒരു വിശ്രമം വേണ്ടേ? ബി ജെ പി ബീഹാറിൽ നിന്നും വെന്നിക്കൊടിയുമായി ബംഗാളിലേക്കും തമിഴ്നാട്ടിലേക്കും നീങ്ങിക്കഴിഞ്ഞു. സോണിയയും രാഹുലും ഗോവയിൽ അവധി ആഘോഷിക്കുമ്പോൾ പ്രിയങ്ക ഹിമാചലിലാണ്. ബീഹാർ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരുന്ന സമയത്തും രാഹുൽ ഹിമാചൽ പ്രദേശിൽ ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ആർജെഡിയിൽ നിന്ന് രാഹുൽ വിമർശനം കേൾക്കുകയും ചെയ്തു. ബീഹാറിൽ 70 സീറ്റിൽ മത്സരിച്ച് 19 സീറ്റ് മാത്രമാണ് നേടിയത്.
ബീഹാറിൽ നിന്ന് ബംഗാളും തമിഴ്നാടും കയറി കേരളത്തിലേക്കുള്ള നീക്കത്തിനാണ് ബി ജെ പി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിൽ അവസരങ്ങളെ മുതലാക്കാൻ പ്രാപ്തിയില്ലാത്ത ഒന്നായി കോൺഗ്സ് മാറുന്നു. LDF സർക്കാരിനെ എതിരിടാനായി ആയുധം കിട്ടിയപ്പോൾ കോൺഗ്രസ്സ് അതിലും വലിയ കെണിയിൽപെട്ടു നിൽക്കുന്നു. ആലും കായ് പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്നു പറഞ്ഞതുപോലെയായി കോൺഗ്രസ്സിൻ്റെ അവസ്ഥ .ബാർക്കോഴയും പാലാരിവട്ടം പാലവും ഫാഷൻ ജ്വലറി കേസുകൾ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസ്സിന് വൻ പ്രഹരമായിരിക്കുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനെ നേരിടാൻ പോലും കോൺഗ്രസ്സിന് ശക്തി ക്ഷയിച്ച മാതിരിയാണ് ഇപ്പോൾ നിൽക്കുന്നത്. മുല്ലപ്പള്ളിയും മുരളീധരനും പരസ്യമായി വിഴുപ്പ് അലക്കി രംഗത്ത് ഉണ്ട്.നഗരസഭയിലേക്കും മറ്റുമുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിലും മറ്റും വൻ പിടിപ്പുകേട് ആണ് ഉണ്ടായിരിക്കുന്നത്.തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഇക്കുറി കോൺഗ്രസ്സിനെ തൂത്തെറിയും എന്ന് ഉറപ്പായിരിക്കുകയാണ്.അത് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻപതനത്തിന് വഴിയൊരുക്കും എന്നതിന് തെളിവാണ്.
അതൊന്നും മനസ്സിലാക്കാൻ നമ്മുടെ ദേശീയ നേതൃത്വത്തിന് കഴിയാതെ പോകുന്നു 'സുഖവാസത്തിൽ കഴിയുമ്പോൾ സ്വന്തം പ്രസ്ഥാനത്തിൻ്റെ കാൽചുവട്ടിലെ മണ്ണ് ഒലിച്ചുപോകുകയാണെന്ന് അമ്മയും മക്കളും അറിയുന്നില്ല. ഇത് മനസ്സിലാക്കിയിട്ടാണ് ഒരു വിഭാഗം മുതിർന്ന നേതാക്കൾ നേരത്തെ കത്തെഴുതിയത്. ഒടുവിൽ കപിൽ സിബലും രംഗത്ത് എത്തി. രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിൽ നിന്ന് ആണ് പാർലമെൻ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്ന് പോലും അദ്ദേഹത്തിന് അറിയില്ല. പിന്നെ ആ പ്രസ്ഥാനത്തിൻ്റെ കാര്യം പറയേണ്ടതുണ്ടോ?
"
https://www.facebook.com/Malayalivartha






















