കർഷകർ അവരുടെ ആശങ്കകള്‍ ഉന്നയിക്കാന്‍ ഡല്‍ഹിയില്‍ വന്നാല്‍ അത് തെറ്റാണോ?; കോടീശ്വര സുഹൃത്തുക്കള്‍ക്കായി ചുവന്ന പരവതാനി വിരിക്കുന്ന ബി.ജെ.പി കര്‍ഷകരെ അവഗണിക്കുന്നെന്ന് പ്രിയങ്ക ഗാന്ധി

കോടീശ്വര സുഹൃത്തുക്കള്‍ക്കായി ചുവന്ന പരവതാനി വിരിക്കുന്ന ബി.ജെ.പി കര്‍ഷകരെ അവഗണിക്കുന്നെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കര്‍ഷക പ്രതിഷേധം മോശമായി കൈകാര്യം ചെയ്തതില്‍ അവര്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷമായി പ്രതികരിച്ചു.
'ബി.ജെ.പി സര്‍ക്കാരിലെ സംവിധാനം നോക്കൂ. ബി.ജെ.പിയുടെ ശതകോടീശ്വരന്‍ സുഹൃത്തുക്കള്‍ ഡല്‍ഹിയിലേക്ക് വരുമ്ബോള്‍ അവരെ സ്വാഗതം ചെയ്യുന്നതിനായി ചുവന്ന പരവതാനി വിരിക്കുന്നു. എന്നാല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് വരുന്ന റോഡുകള്‍ അവര്‍ കുഴിക്കുന്നു. ഡല്‍ഹിയില്‍ വെച്ച് അവര്‍ക്കെതിരെ നിങ്ങള്‍ ഉണ്ടാക്കിയതല്ലേ നിയമം, അവര്‍ അവരുടെ ആശങ്കകള്‍ ഉന്നയിക്കാന്‍ ഡല്‍ഹിയില്‍ വന്നാല്‍ അത് തെറ്റാണോ?' -പ്രിയങ്ക ചോദിച്ചു.
'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന പ്രധാനമന്ത്രി 'ഒരു രാജ്യം, ഒരു പെരുമാറ്റരീതി' എന്നതും നടപ്പാക്കണമെന്ന് പ്രിയങ്ക പറഞ്ഞു. കര്‍ഷകരുടെ സമരത്തെ അടിച്ചമര്‍ത്താന്‍ അവര്‍ക്കുമേല്‍ വെള്ളമടിക്കുന്നു, റോഡില്‍ കുഴിക്കുന്നു. എന്നാല്‍, താങ്ങുവിലയ്ക്ക് നിയമപരമായ അവകാശമുണ്ടെന്ന് എവിടെ എഴുതിയിട്ടുണ്ടെന്ന് കാണിക്കാനോ പറയാനോ സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
വ്യാഴാഴ്ച ആരംഭിച്ച കര്‍ഷക സമരം അടിച്ചമര്‍ത്താനായിരുന്നു സര്‍ക്കാറിെന്റ ശ്രമം. വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ സുരക്ഷ സേനയെയും പൊലീസിനെയും വന്‍തോതില്‍ നിയോഗിച്ചിരിക്കുകയാണ്. അതേസമയം ഡിസംബര്‍ 3 ന് സര്‍ക്കാര്‍ നിരവധി കര്‍ഷകരുടെ സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിനകം മൂന്ന് ഘട്ട ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞിട്ടുണ്ട്.
https://www.facebook.com/Malayalivartha






















