എടുത്ത് ചാടി ഒന്നും ചെയ്യില്ല; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകും; കൂറ്റൻ ഡാം നിർമിക്കാൻ പോകുന്ന വിവരത്തോട് പ്രതിക്കരിച്ച് ചൈന

എടുത്ത് ചാടി ഒന്നും ചെയ്യില്ല. ഇന്ത്യയുടെ താൽപര്യം പരിഗണിക്കും. ചൈനയ്ക്ക് മാന്യതയുടെ കീഴ്വഴക്കം ഉണ്ടോ ? അന്തം വിട്ട് ലോകം. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകിക്കൊണ്ടാകും അടുത്ത നീക്കം നടത്തുക എന്ന ചൈനയുടെ വാക്കുകൾ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. യാർലൂംഗ് സാംഗ്ബോ നദിയിലെ അണക്കെട്ട് നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ചൈന ഇത്തരത്തിൽ ഒരു തീരുമാനം അറിയിച്ചിരിക്കുന്നത് . അസമിൽ പ്രവേശിക്കുമ്പോൾ ഈ നദി ബ്രഹ്മപുത്രയായി മാറുന്ന നദിയാണ് . ഏതെങ്കിലും തരത്തിലുള്ള ജലവൈദ്യുത പദ്ധതി നടപ്പാക്കുകയാണെങ്കിൽ നദി ഒഴുകുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ താത്പര്യങ്ങൾക്ക് പൂർണ പരിഗണന നൽകിക്കൊണ്ടാകുമെന്ന് ചൈന അറിയിച്ചു . അരുണാചൽ അതിർത്തിയോട് ചേർന്ന് ചൈന കൂറ്റൻ ഡാം നിർമിക്കാൻ പോകുന്നുവെന്നും ഇത് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജലലഭ്യതയെ കാര്യമായി ബാധിക്കുമെന്നും തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.എന്നാൽ ഈ വാർത്തകളോട് ചൈനീസ് എംബസി വക്താവി ജീ റോംഗ് ആണ് ഇത്തരത്തിൽ പ്രതികരിച്ചത്.
നിലവിൽ യാർലൂംഗ് സാംഗ്ബോ നദിയിലെ പദ്ധതിയുടെ പ്രാഥമിക ആസൂത്രണ ഘട്ടത്തിലാണെന്നും അതിനെ അമിതമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും റോംഗ് വ്യക്തമാക്കി . അതിർത്തി കടന്നുള്ള നദികളുടെ ഉപയോഗത്തിലും വികസനത്തിലും ചൈന എല്ലായ്പ്പോഴും ഉത്തരവാദിത്വ മനോഭാവം സ്വീകരിച്ചിട്ടുണ്ടെന്നും വികസനത്തിനൊപ്പം സംരക്ഷണവും എന്നതാണ് ചൈനയുടെ നയമെന്നും റോംഗ് വ്യക്തമാക്കുകയും ചെയ്തു . ടിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന യാർലൂംഗ് സാംഗ്ബോ നദി അരുണാചൽ പ്രദേശിലെത്തുമ്പോൾ സിയാംഗ് എന്നാണ് അറിയപ്പെടുന്നത്. ബ്രഹ്മപുത്ര എന്ന പേരിൽ അസമിലൂടെ ഒഴുകി ബംഗ്ലാദേശിൽ നദി പതിക്കുന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ടിബറ്റൻ മേഖലയായ മെഡോംഗിലാണ് ഡാം നിർമിക്കുകയെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിലുള്ളതിനേക്കാൾ മൂന്നിരട്ടി ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് ചൈന ഇവിടെ ലക്ഷ്യമിടുന്നത്. ബ്രഹ്മപുത്രയിൽ ചൈനയ്ക്ക് വേറെയും ചെറുഡാമുകളുണ്ട്.
ടിബറ്റിലെ ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു . അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശമെന്ന് ചൈനീസ് കമ്പനി തലവനെ ഉദ്ധരിച്ച് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ബ്രഹ്മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുമെന്നും ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര സുരക്ഷ നിലനിർത്താൻ പദ്ധതിക്ക് കഴിയുമെന്നും ചൈനയിലെ പവർ കൺസ്ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ് പറഞ്ഞതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുകയുണ്ടായി .അടുത്തവർഷം ആദ്യം നാഷനൽ പീപ്പിൾസ് കോൺഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചതിന് ശേഷമാകും പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിടുക എന്നും അറിയിച്ചു . മദ്ധ്യചൈനയിലെ മൂന്ന പ്രശസ്ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട് നിർമിക്കാനാണ് ചൈന ഇപ്പോൾ ഒരുങ്ങുന്നത് . ചൈനയുടെ ആഭ്യന്തര സുരക്ഷ കൂടി ലക്ഷ്യം വച്ചാകും അണക്കെട്ട് നിർമാണം നടത്തുന്നത് . ബ്രഹ്മപുത്ര നദിയുടെ തീരത്ത് മെഡോങ്ങിൽ ജല വൈദ്യുത നിലയം നിർമിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. അരുണാചൽ പ്രദേശിനോട് ചേർന്നുകിടക്കുന്ന പ്രദേശമാണ് മെഡോങ്. ഇതോടെ ചൈനയുടെ പുതിയ നീക്കം ഇന്ത്യ - ബംഗ്ലാദേശ് രാജ്യങ്ങളുടെ ആശങ്ക ഉയർത്തുകയും ചെയ്യും . ഭരണ കക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഒഫ് ചൈനയുടെ യൂത്ത് ലീഗിന്റെ സാമൂഹിക മാദ്ധ്യമ പേജുകളിൽ കഴിഞ്ഞ ആഴ്ച അണക്കെട്ട് നിർമ്മാണത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു. ബ്രഹ്മപുത്രയിൽ ഇതിനോടകം തന്നെ ചൈന ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമായ കാര്യമാണ് .
https://www.facebook.com/Malayalivartha






















