സ്ത്രീകൾക്ക് ആർത്തവ സമയത്ത് വാക്സിൻ സ്വീകരിക്കാമോ ? സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശത്തിലെ യാഥാർഥ്യം എന്താണ്... പ്രചരണങ്ങള്‍ക്ക് മറുപടിയുമായി സർക്കാർ

മെയ് ഒന്നുമുതൽ പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് വാക്സിൻ നൽകുമെന്ന് സർക്കാർ അറിയിച്ചിരുന്നു. ഏപ്രിൽ 18 മുതൽ രജിസ്റ്റർ ചെയ്യാനും പറഞ്ഞിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിലൂടെ വാക്സിനെ കുറിച്ചുള്ള ചില ആശങ്കകളാണ് ഉയർന്നിരിക്കുന്നത്.
സ്ത്രീകൾക്ക് ആർത്തവ സമയത്ത് വാക്സിൻ സ്വീകരിക്കാമോ എന്നതായിരുന്നു ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തിയ ചോദ്യം. ഇതിനെ കുറിച്ച് സോഷ്യൽമീഡിയയിൽ നടന്ന ചർച്ചകളാണ് ഇതിനുള്ള കാരണവും. ആര്‍ത്തവചക്രത്തിൽ അഞ്ച് ദിവസം മുമ്പും ശേഷവും സ്ത്രീകൾ കൊവിഡ് -19 വാക്സിനുകൾ സ്വീകരിക്കരുത് എന്നാണ് പ്രചരിക്കുന്നത്. ഈ കാലയളവിൽ സ്ത്രീകള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണെന്നാണ് പോസ്റ്റിൽ പറയുന്നത്.
ഇപ്പോളിതാ സർക്കാർ തന്നെ ഇതിനുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള കിംവദന്തികളിൽ വീഴരുതെന്നും ജനങ്ങളോട് വാക്സിന്‍ സ്വീകരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാൽ പ്രചരണം വ്യാപകമായതോടെ നിരവധി ഫാക്ട് ചെക്കുകളും വിഷയത്തിൽ ഉണ്ടായിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചാരണം വീണ്ടും ശക്തമായതോടുകൂടി ആരോഗ്യപ്രവർത്തകരും ആക്ടിവിസ്റ്റുകളും രംഗത്തെത്തുകയും വിശദീകരണം നൽകുകയും ചെയ്തു. വാക്സിനേഷൻ ഫലപ്രാപ്തിയെ ആര്‍ത്തവത്തെ ബാധിക്കില്ലെന്നും എല്ലാ സ്ത്രീകളോടും എത്രയും വേഗം കുത്തിവയ്പ്പുകള്‍ എടുക്കണമെന്നും ഗൈനക്കോളജിസ്റ്റ് ഡോ. മുഞ്ജൽ വി കപാഡിയ ട്വീറ്റിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha


























