ഗോവയിൽ നാളെ മുതൽ ലോക്ക്ഡൗണ്‍ ! ഏപ്രില്‍ 29 മുതല്‍ വൈകിട്ട് 7 വരെ മേയ് 3 ന് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി അറിയിച്ചു; . കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ എന്നിവ അടക്കും; അവശ്യ സേവന ഗതാഗതത്തിനായി അതിര്‍ത്തികള്‍ തുറന്നിരിക്കും

കോവിഡ് -19 ന്റെ വ്യാപകമാകുന്ന സാഹചര്യത്തിൽ ഗോവ സര്‍ക്കാര്‍ നാളെ മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രില്‍ 29 മുതല്‍ വൈകിട്ട് 7 വരെ മേയ് 3 ന് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി
പൊതുഗതാഗതം അനുവദിക്കില്ല. കാസിനോകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍ എന്നിവ അടക്കും. എന്നാല്‍, അവശ്യ സേവന ഗതാഗതത്തിനായി അതിര്‍ത്തികള്‍ തുറന്നിരിക്കും.
2,110 പേര്‍ക്കാണ് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 31 പേര്‍ മരിച്ചു. ഏറ്റവും പുതിയ കേസുകള്‍ 81,908 ആയി ഉയര്‍ന്നിരിക്കുന്ന സാഹചര്യമാണുള്ളത്.
അതേ സമയം കേരളത്തിൽ ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു . ശനി, ഞായർ ദിവസങ്ങളിലെ പ്രത്യേക നിയന്ത്രണവും രാത്രികാല നിയന്ത്രണവും തുടരും. സാഹചര്യങ്ങൾ നോക്കിയശേഷം നടപടികൾ ശക്തമാക്കുന്നതിനെ കുറിച്ച് തീരുമാനിക്കും.
ഒരു കോടി ഡോസ് കോവിഡ് വാക്സീൻ വാങ്ങാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സീനും വാങ്ങും.
അടുത്ത മാസം തുടക്കത്തിൽതന്നെ 10 ലക്ഷം വാക്സീൻ വാങ്ങും. ഇതിനായി പ്രത്യേക ഫണ്ട് കണ്ടെത്തും. ജൂലൈ മാസത്തോടെ വാക്സീൻ മുഴുവൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
മാത്രമല്ല കോവിഡ് വാക്സീന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാണ് കേന്ദ്രം നിർദേശിച്ചത്. അതിനായി കേരളത്തിന് 1300 കോടി രൂപ വേണ്ടിവരും. ഇതു വലിയ ബാധ്യതയായതിനാൽ സൗജന്യമായി നൽകണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടിരിക്കുന്നത് .
മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതിയെങ്കിലും അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. വേണ്ടത്ര വാക്സീനും ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വാക്സിനേഷൻ തടസ്സമില്ലാതെ നടക്കാൻ പണം കൊടുത്ത് വാക്സീൻ വാങ്ങുന്നത്.
https://www.facebook.com/Malayalivartha


























