''അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണം'' ചെന്നൈ ഇസിആറിലുള്ള നടൻ അജിത്തിന്റെ വസതിക്ക് മുമ്പിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി
നടൻ അജിത്തിന്റെ വീടിന് മുമ്പിൽ യുവതിയുടെ ആത്മഹത്യാശ്രമം. ചെന്നൈ ഇസിആറിലുള്ള അജിത്തിന്റെ വസതിക്ക് സമീപമായിരുന്നു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഫര്‍സാന എന്ന യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസുകാര്‍ തടഞ്ഞിട്ടും യുവതി തീകൊളുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
ഇവരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ തന്റെ മരണത്തിന് കാരണം അജിത്താണെന്ന് ഇവര്‍ പറയുന്നുണ്ട്. ചെന്നൈയിലെ പ്രമുഖ ആശുപത്രിയിലെ ജീവനക്കാരിയായ ഇവരുടെ ജോലി നഷ്ടപ്പെട്ടത് അജിത്ത് കാരണമാണെന്നാണ് ആരോപണം. ഇവര്‍ക്കെതിരെ പൊലീസ് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്.
ഇഞ്ചപ്പാക്കത്ത് അജിത്തിന്റെ വീടിന് സമീപമുള്ള ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നതെന്നാണ് സൂചന. മണ്ണെണ്ണയുമായിട്ടാണ് ഇവര്‍ എത്തിയത്. ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ അജിത്ത് വന്നിരുന്നുവെന്നാണ് ചോദ്യം ചെയ്യലില്‍ ഇവര്‍ പറയുന്നത്. അജിത്തിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഇവര്‍ നേരത്തെ സോഷ്യൽ മീഡിയകളിൽ പങ്കുവെച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഈ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനാണ് ഇവരെ പുറത്താക്കിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ആകെയുള്ള ജോലിയാണ് നഷ്ടമായത്. മറ്റ് വരുമാനങ്ങളിലൊന്നുമില്ല. അതുകൊണ്ട് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. അജിത്തിന്റെ വീടിന് മുന്നില്‍ തന്നെയാവട്ടെ തന്റെ മരണമെന്നും അവര്‍ പറഞ്ഞു. ഇവരുടെ ആത്മഹത്യ തടയുന്നതിന് വേണ്ടിയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.
2020 ല്‍ കോവിഡ് 19 വ്യാപിച്ചു കൊണ്ടിരിയ്ക്കുന്ന സമയത്താണ് അജിത്തും ഭാര്യയും സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഇതേ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്ന ഫര്‍സാന അജിത്തിനോടുളള ആരാധന മൂലം അത് ഫോണില്‍ പകര്‍ത്തി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ക്കകം ഈ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതില്‍ പ്രചരിക്കുവാൻ തുടങ്ങിയതോടെ വീഡിയോ കണ്ട ഹോസ്പിറ്റല്‍ അധികാരികള്‍, സിസി ടിവി പരിശോധിച്ച് ആ വീഡിയോ എടുത്ത ഫർസാനയെ ജോലിയില്‍ നിന്ന് പിരിച്ച് വിടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ജോലി ഇല്ലാതെ ജീവിയ്ക്കുകയാണ് ഫര്‍സാന. ഇതിനിടയില്‍ പല തവണ അജിത്തിനെ കാണാന്‍ ശ്രമിച്ചു.
അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും ഭാര്യ ശാലിനെയും വിളിച്ച് സംസാരിച്ചിട്ടും അജിത്തിനെ കാണാന്‍ സാധിച്ചില്ലെന്ന് ഫർസാന പറയുന്നു. മകളുടെ പഠിപ്പിന് ഫീസ് നല്‍കുന്ന കാര്യം അജിത്തിനോട് പറയാം എന്ന് സെക്രട്ടറി പറഞ്ഞതിനോട് ഫര്‍സാന യോജിച്ചില്ല. അജിത്തിനെ ഒന്ന് കണ്ടാല്‍, അദ്ദേഹം ആശുപത്രി അധികാരികളോട് പറഞ്ഞാല്‍ തനിക്ക് ജോലി തിരികെ കിട്ടും എന്ന വിശ്വാസത്തിലായിരുന്നു ഫര്‍സാന.
ഇതിന് പിന്നാലെയാണ് അജിത്തിന്റെ വസതിക്ക് മുന്നിലെത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. നിലവിൽ ഫർസാന പോലീസ് കസ്റ്റഡിയിലാണ്. മേഖലയില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിരിക്കുകയാണ് ഈ സംഭവം. എന്നാൽ സംഭവത്തോട് അജിത്തോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.പുതിയ ചിത്രമായ വലിമൈയുടെ ഷൂട്ട് കഴിഞ്ഞ ശേഷം ബൈക്കില്‍ ലോകസഞ്ചാരത്തിലാണ് അജിത്ത്. ഇന്നലെയാണ് ലോക പര്യടനം തുടങ്ങിയത്. നേരത്തെ റഷ്യയിലൂടെ യാത്ര ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha