അപകടവുമായി ബന്ധപ്പെട്ട് നിരവധി കണ്ടെത്തലുകൾ ഇതിനോടകം നടത്തി കഴിഞ്ഞു; എല്ലാം ശാസ്ത്രീയമായ പരീക്ഷണത്തിന് വിധേയമാക്കുന്നു; രാജ്യത്തെ അതീവ പ്രാധാന്യമുള്ള എല്ലാ പ്രമുഖവ്യക്തികളുടേയും വിമാന യാത്രാ സംവിധാനത്തിൽ സമഗ്രമായ പ്രോട്ടോക്കോൾ പരിഷ്‌ക്കരണത്തിന് തീരുമാനം എടുക്കും; കൂനൂർ അപകടത്തിൽ പ്രതികരണം നടത്തി വ്യോമസേനാ മേധാവി വി.ആർ.ചൗദ്ധരി
കൂനൂർ അപകടത്തിൽ ആദ്യമായി പ്രതികരണം നടത്തി വ്യോമസേനാ മേധാവി വി.ആർ.ചൗദ്ധരി. സംയുക്ത സൈനിക മേധാവിയുടെ മരണത്തിനിടയാക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടവുമായി ബന്ധപ്പെട്ട അന്വേഷണം കുറ്റമറ്റ രീതിയിൽ നടക്കുന്നുണ്ട് എന്നദ്ദേഹം പറഞ്ഞു. സമഗ്രമായി തന്നെ അന്വേഷണം പൂർത്തിയാക്കുമെന്ന് വി.ആർ.ചൗദ്ധരി വ്യക്തമാക്കി.
അപകടവുമായി ബന്ധപ്പെട്ട് നിരവധി കണ്ടെത്തലുകൾ ഇതിനോടകം നടത്തി കഴിഞ്ഞുവെന്ന് വ്യക്തമാക്കിയ അദ്ദേഹം, എല്ലാം ശാസ്ത്രീയമായ പരീക്ഷണത്തിന് വിധേയമാക്കുകയാണെന്നും പറഞ്ഞു. ഇതോടൊപ്പം രാജ്യത്തെ അതീവ പ്രാധാന്യമുള്ള എല്ലാ പ്രമുഖവ്യക്തികളുടേയും വിമാന യാത്രാ സംവിധാനത്തിൽ സമഗ്രമായ പ്രോട്ടോക്കോൾ പരിഷ്‌ക്കരണത്തിന് തീരുമാനം എടുക്കുമെന്നും വ്യക്തമാക്കി.
ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് പാകിസ്താനും ചൈനയും എന്നും വെല്ലുവിളിയാണ്. അതിർത്തി മേഖലകളിൽ അതിനാൽതന്നെ ജാഗ്രത വർദ്ധിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞു. റഫേൽ വിമാനങ്ങൾ വന്നപ്പോൾ എല്ലാ മേഖലയിലും അവയെ തുല്യമായി വിന്യസിക്കുന്ന പ്രവർത്തനമാണ് നടക്കുന്നതെന്നും ചൗധരി വ്യക്തമാക്കി.
അതിർത്തിയിൽ ചൈന സൈനികരെ പിൻവലിക്കുന്നത് ഘട്ടം ഘട്ടമായി നടക്കുന്നു. ഓരോ നീക്കവും ഇന്ത്യ ശ്രദ്ധാപൂർവ്വമാണ് വീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലഡാക്കിലെ ചില മേഖലകളിൽ ചൈനയുടെ പിന്മാറ്റം വേഗത്തിലല്ല. ഏത് വെല്ലുവിളികളേയും നേരിടാൻ വ്യോമസേന ഒരുങ്ങിയിരിക്കുകയാണെന്നും ചൗദ്ധരി പറഞ്ഞു. വ്യോമസേനാ മേധാവി ബാംഗ്ലൂരിലെ സംയുക്ത സൈനിക പാസ്സിംഗ് ഔട്ട് പരേഡിനെത്തിയതായിരുന്നു .
https://www.facebook.com/Malayalivartha