ബോളിവുഡിനെ ഞെട്ടിച്ച് ഇ.ഡിയുടെ മിന്നൽ നീക്കം, ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്
പനാമ പേപ്പർ കേസിൽ ബോളിവുഡ് നടി ഐശ്വര്യ റായിക്ക് ഇ.ഡി നോട്ടീസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഐശ്വര്യ റായിക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഹാജരായിരുന്നില്ല. തുടർന്നാണ് ഇ.ഡി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനായി നോട്ടീസ് നനൽകിയിരിക്കുന്നത്.
ഇ.ഡിയുടെ ഡൽഹിയിലെ ആസ്ഥാനത്ത് ഹാജരാകണമെന്നാണ് നോട്ടീസിൽ പറയുന്നത്. എന്നാല്‍ ഐശ്വര്യ റായി മറ്റൊരു തീയ്യതിയില്‍ ഹാജറാകാമെന്നു കാണിച്ച് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. 2004 മുതലുള്ള വിദേശനിക്ഷേപങ്ങളുടെ രേഖകള്‍ സമര്‍പ്പിക്കാന്‍ 2017 ല്‍ ബച്ചന്‍ കുടുംബത്തോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു.
പനാമ പാന്‍ഡോര പേപ്പറില്‍ തങ്ങളുടെ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ തെറ്റായ രീതിയില്‍ താനോ തന്റെ കുടുംബമോ സമ്പാദിച്ചിട്ടില്ലെന്ന് അമിതാഭ് ബച്ചന്‍ പ്രതികരിച്ചിരുന്നു. കേരളത്തിൽ നിന്ന് ഒമ്പത് പേരുടെ പേരുകൾ പനാമ പേപ്പറിൽ ഉണ്ടായിരുന്നു.
ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് 2016ല്‍ പനാമ പാന്‍ഡോര പേപ്പര്‍ പുറത്തുവിട്ടത്. ഇതിൽ കേരളത്തിൽ നിന്ന് ഒമ്പത് പേരുടെ പേരുകൾ പനാമ പേപ്പറിൽ ഉണ്ടായിരുന്നു. ഇന്ത്യയിലെ വ്യവസായികള്‍, രാഷ്ട്രീയക്കാര്‍, താരങ്ങള്‍ തുടങ്ങിയവരെല്ലാം പാന്‍ഡോര പേപ്പര്‍ പട്ടികയിലുണ്ട്. ക്രിക്കറ്റ് താരവും മുന്‍ രാജ്യസഭ എംപിയുമായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, ഭാര്യ അഞ്ജലി, ഭാര്യാ പിതാവ് ആനന്ദ് മേത്ത എന്നിവര്‍ ബ്രിട്ടീഷ് വിര്‍ജിൻ ഐലന്‍റില്‍ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ വെളിപ്പെടുത്തുന്നു.
ദ്വീപിലെ സാസ് ഇന്‍റർനാഷണല്‍ ലിമിറ്റഡ് എന്ന കമ്പനയിലെ ഡയറക്ടര്‍മാരാണ് മൂവരുമെന്നാണ് റിപ്പോര്‍ട്ട്. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുൻപ് പനാമ പേപ്പർ വെളിപ്പെടുത്തലുണ്ടായപ്പോള്‍ സാസ് ഇന്‍റർനാഷണല്‍ ലിമിറ്റഡില്‍ നിന്ന് സച്ചിൻ അടക്കമുള്ളവർ നിക്ഷേപം പിന്‍വലിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.
സത്യത്തിൽ എന്താണ് ഈ പാൻഡോറ പേപ്പേഴ്‌സ്? എന്തുകൊണ്ടാണ് പാൻഡോറ പേപ്പറുകൾ പ്രാധാന്യമർഹിക്കുന്നത്?
പതിന്നാല് ആഗോള കോര്‍പ്പറേറ്റ് സേവന സ്ഥാപനങ്ങളില്‍ നിന്നുള്ള 11.9 ദശലക്ഷം ഫയലുകളെയാണ് പാൻഡോറ പേപ്പറുകള്‍ എന്ന് വിളിക്കുന്നത്. 117 രാജ്യങ്ങളിലെ 150 മാധ്യമ സ്ഥാപനങ്ങളിലെ 600 മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഇന്റര്‍ നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകള്‍(ഐസിഐജെ) നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. പാൻഡോറ രേഖകളിൽ ഓഫ്‌ഷോർ സ്ഥാപനങ്ങളുടെ കൈവശമുള്ള പണം, ഷെയർഹോൾഡിങ്, റിയൽ എസ്റ്റേറ്റ് പ്രോപ്പർട്ടികൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപങ്ങളും ഉൾപ്പെടുന്നു.
പാൻഡോറ രേഖകൾ വെളിപ്പെടുത്തുന്നത് എന്ത് ?
പാൻഡോറ റിപ്പോര്‍ട്ട് ലോകത്തെ ശതകോടീശ്വരന്മാരും അഴിമതിക്കാരും മറച്ചു വെച്ച ഇടപാടുകളിലേക്കും, ലക്ഷം കോടി കണക്കിന് ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ സംരക്ഷിക്കാന്‍ ഇവര്‍ നടത്തിയ നീക്കങ്ങളിലേക്കുമാണ് വെളിച്ചം വീശിയിരിക്കുന്നത്.
ബിസിനസ്സ് കുടുംബങ്ങളുടെയും അതിസമ്പന്നരായ വ്യക്തികളുടെയും നിക്ഷേപങ്ങളും മറ്റ് ആസ്തികളും കൈവശം വയ്ക്കുക എന്ന ഏക ലക്ഷ്യത്തിനായി സ്ഥാപിച്ചിട്ടുള്ള ഓഫ്‌ഷോർ കമ്പനികളുമായി ചേർന്ന് എങ്ങനെയാണ് ട്രസ്റ്റുകളെ അതിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് എന്ന് രേഖകൾ വെളിപ്പെടുത്തുന്നു.
https://www.facebook.com/Malayalivartha