ഭർത്താവ് കാർ ഓടിച്ചുകൊണ്ടിരിക്കെ പ്രസവ വേദനയിൽ പുളഞ്ഞ് ഭാര്യ, അതിവേഗം ആശുപത്രിയിലേക്ക് പൊയ്ക്കൊണ്ടിരിക്കെ ട്രാഫിക്കിൽ കുടുങ്ങി, ലേബർ റൂമിൽ സമയത്തിന് എത്തിക്കാൻ സാധിക്കാതെ വന്നതോടെ കാറിന്റെ മുൻസീറ്റിലിരുന്ന യുവതിക്ക് സംഭവിച്ചത്, വിവരമറിഞ്ഞ് പാഞ്ഞെത്തി നഴ്‌സുമാർ, അപ്പോഴേക്കും അത് എല്ലാം കഴിഞ്ഞിരുന്നു
പ്രസവവേദന തുടങ്ങിയ ഭാര്യയെ കാറിൽ അതിവേഗം ഭർത്താവ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ട്രാഫിക്കിൽ കുടുങ്ങിയത് വിനയായി. അമേരിക്കയിലെ പെൻസിൽവാനിയ നഗരത്തിലായിരുന്നു ഈ സംഭവം. ഇതോടെ ലേബർ റൂമിലെത്തിച്ചേരും മുമ്പ് തന്നെ പ്രസവം നടക്കും എന്ന് ബോധ്യപ്പെട്ടതോടെ ഇവരുടെ ഭർത്താവ് സഞ്ചരിച്ചു കൊണ്ടിരുന്ന ടെസ്‌ല കാർ ഓട്ടോ പൈലറ്റ്'മോഡിലിട്ട് ഭാര്യയുടെ പ്രസവത്തിലേക്ക് തന്റെ ശ്രദ്ധ പൂർണമായും തിരിക്കുകയായിരുന്നു.
ആശുപത്രിയുടെ പാർക്കിങ് ലോട്ടിൽ എത്തിയപ്പോഴേക്കും പ്രസവം നടക്കുകയായിരുന്നു.വിവരം അറിഞ്ഞതിനെ തുടർന്ന് പാഞ്ഞെത്തിയ നഴ്‌സുമാർ, പൊക്കിൾക്കൊടി മുറിച്ചുമാറ്റി നവജാത ശിശുവും അമ്മയും പൂർണ്ണാരോഗ്യത്തോടെ സുരക്ഷിതരാക്കി.
വെയ്‌നിലെ വീട്ടിൽ ഇരിക്കുമ്പോഴാണ് യിരാൻ ഷെറി എന്ന 33 വയസ്സുകാരിക്ക് പ്രസവ വേദന തുടങ്ങുന്നത്. ഭർത്താവ് കീറ്റിങ്ങും മൂന്നു വയസ്സുള്ള ആദ്യത്തെ കുട്ടിയും ഒത്ത് ആശുപത്രിയിലേക്ക് പോവാൻ വേണ്ടി കാറിൽ ചെന്നുകയറിയപ്പോൾ തന്നെ അവർക്ക് സംഗതി ലേബർ റൂമിൽ എത്താൻ സാധ്യതയില്ല എന്ന ബോധ്യമുണ്ടാവുന്നു. അവർ താമസിച്ചിരുന്ന ഇടത്തിൽ നിന്ന് അടുത്തുള്ള പാവോലി ആശുപത്രിയിലേക്ക് 20 മിനിറ്റ് മാത്രമാണ് ഉള്ളത്. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകവേ റോഡിൽ അന്ന് വലിയ ഗതാഗതകുരുക്കായിരുന്നു.
ആശുപത്രിക്ക് ഏതാണ്ട് അടുത്തെത്തിയപ്പോഴാണ് പ്രസവം നടക്കു എന്ന ബോധ്യം ഭർത്താവ് കീറ്റിങ്ങിനുണ്ടാവുന്നത്. അതോടെ അയാൾ തന്റെ ടെസ്‌ല കാറിനെ ഓട്ടോ പൈലറ്റ് മോഡിൽ ഇടുകയായിരുന്നു. കാർ ആശുപത്രിയിലേക്ക് അടുത്തുകൊണ്ടിരിക്കെ തന്നെ ഭാര്യയുടെ പ്രസവത്തിനായി മാനസികമായി തയ്യാറെടുത്തിരുന്നു.
കാർ ആശുപത്രിയുടെ പോർച്ചിലേക്ക് കയറിയതും കീറ്റിങ്ങിന്റെ ചെവിയിൽ വന്നു പതിച്ചത് ഭാര്യ യിറാന്റെ ശബ്ദമായിരുന്നു. "കുഞ്ഞു പുറത്തു വന്നു. പറഞ്ഞു തീർന്നതും കാർ ആശുപത്രി പോർച്ചിലേക്ക് കയറിയതും ഒന്നിച്ചായിരുന്നു. ഓടിവന്ന എമർജൻസി നഴ്‌സിംഗ് സ്റ്റാഫ് അമ്മയെയും കുഞ്ഞും സുരക്ഷിതമാണോയെന്ന് പരിശോധിച്ചു.
https://www.facebook.com/Malayalivartha