വീണ്ടും കിടിലം പ്രഖ്യാപനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്; തമിഴ്നാട്ടില്‍ റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ! തമിഴ്നാട് സന്ദര്‍ശിക്കുന്നവര്‍ക്കും ഈ സൗജന്യ ചികിത്സ ലഭ്യം
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഓരോ ദിവസം കഴിയുമ്പോഴും ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. ഇപ്പോഴിതാ, മന്ത്രി പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. തമിഴ്നാട്ടില്‍ റോഡ് അപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ.
പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സമയത്തെ ചികിത്സയാണ് സൗജന്യമായി നല്‍കുക. 'എന്‍ ഉയിര് കാപ്പോന്‍' എന്നാണ് ഈ പദ്ധ്തിയ്ക്ക് നൽകിയിരിക്കുന്ന പേര്.
സംസ്ഥാനത്തെ 609 ആശുപത്രികളിലാണ് ഈ ചികിത്സ ലഭ്യമാകുക. ഇതില്‍ 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും ഉള്‍പ്പെടും. അപകടത്തില്‍പ്പെടുന്നവര്‍ക്ക് സുവര്‍ണ മണിക്കൂറില്‍ ചികിത്സ നല്‍കുന്നതിനും വിലയേറിയ മനുഷ്യ ജീവന് രക്ഷിക്കലുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.
തമിഴ്നാട് സന്ദര്‍ശിക്കുന്നവര്‍ക്കും ഈ സൗജന്യ ചികിത്സ ലഭ്യമാണ്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കും. കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (CMCHIS) ഗുണഭോക്താക്കളും അംഗങ്ങളല്ലാത്തവരും പുതിയ പദ്ധതിയില്‍ ഉള്‍പ്പെടും.
https://www.facebook.com/Malayalivartha