രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വ്യാപിക്കുന്നു; ഇതുവരെ റിപ്പോർട്ട് ചെയ്തത് 213 കേസുകള്‍; ഇതില്‍ പകുതിയും കണ്ടെത്തിയിരിക്കുന്നത് ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ! കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോവിഡ് കേസുകളില്‍ ഇന്ന് രേഖപ്പെടുത്തിയത് 18 ശതമാനം വര്‍ധനവ്
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വ്യാപിക്കുന്നതായുള്ള റിപ്പോർട്ടുകളെ പുറത്ത് വരുന്നത്. ഇതുവരെ 213 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇതില്‍ പകുതിയും ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനുപിന്നാലെ കോവിഡ് കേസുകളും കുതിക്കുകയാണ്. അതായത് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോവിഡ് കേസുകളില്‍ ഇന്ന് 18 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് 6,317 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.
അതോടൊപ്പം തന്നെ ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് പുറമേ തെലുങ്കാന (20), കര്‍ണാടക (19), രാജസ്ഥാന് (18), കേരളം (15), ഗുജറാത്ത് (14), ഉത്തര്‍പ്രദേശ്(രണ്ട്), ആ ന്ധ്രപ്രദേശ്(ഒന്ന്), ചണ്ഡിഗഢ് (ഒന്ന്), തമിഴ്നാട് (ഒന്ന്) പശ്ചിമബംഗാള്‍ (ഒന്ന്) എന്നീ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒമി ക്രോണ്‍ ബാധിതരില്‍ 77 പേര്‍ രോഗമുക്തരായി.
അതേസമയം കഴിഞ്ഞ ദിവസം കേരളത്തിൽ 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 500, കോഴിക്കോട് 339, എറണാകുളം 333, കോട്ടയം 310, തൃശൂര്‍ 244, കണ്ണൂര്‍ 176, കൊല്ലം 167, പത്തനംതിട്ട 166, വയനാട് 107, ആലപ്പുഴ 106, മലപ്പുറം 97, പാലക്കാട് 86, ഇടുക്കി 61, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,36,864 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,32,731 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4133 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 28,035 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 33 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 200 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 45,155 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 19 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2531 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 166 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
https://www.facebook.com/Malayalivartha