ആഘോഷങ്ങൾ അല്ല ജീവനാണ് വലുതെന്ന് ലോകാരോഗ്യ സംഘടന; ഒമിക്രോണിനെ നേരിടാൻ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്! രണ്ടു ഡോസ് വാക്സീൻ എടുത്തവർ ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കണോ; ഫെബ്രുവരിയിലെ ഒമിക്രോൺ വ്യാപനത്തെ നിയന്ത്രിക്കാൻ നമുക്ക് ഒന്നിച്ച് നിൽക്കാം; തയ്യാറെടുപ്പുകൾ നടത്താം
ക്രിസ്മസും ന്യൂ ഇയറും മാനവരാശിക്ക് വളരെയധികം പ്രധാനപ്പെട്ട ആഘോഷങ്ങളാണ്.ഇവയെല്ലാം ഇതാ നമ്മുടെ തൊട്ട് അരികിലെത്തി. പക്ഷേ നമ്മുടെ ആഘോഷത്തിമിർപ്പുകളെ തല്ലിക്കെടുത്തി കൊണ്ട് വമ്പൻ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന രംഗത്ത് വന്നിരിക്കുകയാണ്. വില്ലൻ ഒമിക്രോൺ തന്നെയാണ്.
എന്തൊക്കെ കാര്യങ്ങളാണ് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നതെന്നു നോക്കുന്നതിനോടൊപ്പം തന്നെ ഇതിനെ പ്രതിരോധിക്കാനുള്ള മാര്ഗം കൂടെ നാം അവലംബിക്കേണ്ടതുണ്ട് കേട്ടോ. പോരാത്തതിന് ഫെബ്രുവരിയിൽ സാധ്യത കൽപിക്കപ്പെട്ടിട്ടുള്ള ഒമിക്രോൺ വ്യാപനത്തെ നിയന്ത്രിക്കാൻ നമ്മളെല്ലാവരും ഒന്നിച്ച് ശ്രമിച്ചാൽ സാധിക്കും . അതിനുള്ള തയാറെടുപ്പാണ് നമ്മൾ നടത്തേണ്ടത്.
*ആഘോഷങ്ങൾ അല്ല ജീവനാണ് വലുതെന്ന് ലോകാരോഗ്യ സംഘടന
ആഘോഷങ്ങൾ അല്ല ജീവനാണ് വലുത് എന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്നത്. പല യൂറോപ്യൻ രാജ്യങ്ങളിലും കൊവിഡ് വ്യാപനം അതി രൂക്ഷമായിരിക്കുകയാണ്. ഈയൊരു സാഹചര്യത്തിൽ ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നു.
ഒരു ജീവൻ ഇല്ലാതാകുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു ചടങ്ങ് ഒഴിവാക്കുന്നതെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ് വ്യക്തമാക്കി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിത്.ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു . അവധി ദിനങ്ങളും ഒത്തുകൂടലുകളുമെല്ലാം കൊവിഡ് കേസുകളും മരണനിരക്കും ഉയർത്താൻ കാരണമാകും .
ഈ മഹാമാരി എല്ലാവരിലും മടുപ്പുളവാക്കിയെന്നും അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹം ഉണ്ടാകാം. പക്ഷേ ഈ പ്രയാസമേറിയ ഘട്ടത്തിൽ ലോകനേതാക്കളും ജനങ്ങളും കൂട്ടായി ഉറച്ച തീരുമാനങ്ങളെടുക്കുകയും അതിലൂടെ നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവൻ സംരക്ഷിക്കുകയും വേണമെന്ന് ടെഡ്രോസ് അഥാനം മുന്നറിയിപ്പ് നൽകിയിരിക്കുന്നു .
*ഒമിക്രോണിനെ നേരിടാൻ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ഒമിക്രോണിനെ നേരിടാൻ കേന്ദ്രവും വമ്പൻ മുന്നറിയിപ്പുകൾ നൽകിയിരിക്കുകയാണ്.രാത്രി കർഫ്യൂ, വലിയ ജനക്കൂട്ടം ഒഴിവാക്കാനുള്ള കർശന നടപടി, വിവാഹത്തിനും മരണാനന്തര ചടങ്ങിനും പങ്കെടുക്കുന്നവരുടെ എണ്ണം നിയന്ത്രിക്കൽ തുടങ്ങി നിരവധി നടപടികൾ പരിഗണിക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശം നൽകി കഴിഞ്ഞു .ഡെൽറ്റ വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമിക്രോണെന്നും കേന്ദ്രം വ്യക്തമാക്കിയിരിക്കുകയാണ്.
അതുകൊണ്ടുതന്നെ ‘യുദ്ധസജ്ജ’മാകാനും കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ അയച്ച കത്തിൽ പറഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡിന്റെ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ എണ്ണം 213 ആയി. ഇതിൽ 77 പേർ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ സാധ്യത കൽപിക്കപ്പെട്ടിട്ടുള്ള ഒമിക്രോൺ വ്യാപനത്തെ നിയന്ത്രിക്കാൻ നമ്മളെല്ലാവരും ഒന്നിച്ച് ശ്രമിച്ചാൽ സാധിക്കും . അതിനുള്ള തയാറെടുപ്പാണ് നമ്മൾ നടത്തേണ്ടത്.
*രണ്ടു ഡോസ് വാക്സീൻ എടുത്തവർ ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കണോ
രണ്ടു ഡോസ് വാക്സീൻ എടുത്തവർ ബൂസ്റ്റർ ഡോസ് വാക്സീൻ എടുക്കണോ എന്നൊരു ആ നടപടിയെ കുറിച്ചും ഇപ്പോൾ ആലോചനയിലാണ്. ഒമിക്രോൺ വന്ന ശേഷം ഇങ്ങനെയൊരു തീരുമാനത്തിലേക്ക് നീങ്ങണമെന്ന് ഒരു ചിന്തയും ഉയർന്നിരിക്കുകയാണ്. എന്നാൽ ബൂസ്റ്റർ ഡോസിനെക്കുറിച്ച് ദേശീയ തലത്തിൽ ഒരു തീരുമാനം ഇതുവരെയും എടുത്തിട്ടില്ല അതുകൊണ്ടുതന്നെ അവർ പറയുന്നത് അനുസരിച്ച് നീങ്ങാനാണ് സാധ്യത.ആരോഗ്യപ്രവർത്തകർ തുടക്കത്തിൽ വാക്സീൻ എടുത്ത ഒരു വിഭാഗമാണ് .
അവരുടെ രോഗപ്രതിരോധ ശേഷി കുറഞ്ഞിട്ടുണ്ടാകാനുള്ള സാധ്യത വളരെ വലുതാണ്. ഒമിക്രോൺ വ്യാപിച്ചാൽ ആരോഗ്യപ്രവർത്തകർക്ക് രോഗം വരാനുള്ള സാധ്യത വളരെ അധികം കൂടുതലാണെന്നുമുള്ള നിഗമനങ്ങൾ ഇപ്പോൾ ഉണ്ട് . അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ആരോഗ്യ സംവിധാനങ്ങളെതന്നെ വളരെയധികം മോശമായി ബാധിക്കും.
അതിനാൽ ബൂസ്റ്റർ ഡോസിനെക്കുറിച്ച് തീരുമാനം എടുക്കുകയാണെങ്കിൽ അതാദ്യം നൽകേണ്ടത് ആരോഗ്യപ്രവർത്തകർക്കു തന്നെയാകണമെന്നതാണ് വളരെ പ്രധാനപ്പെട്ട കാര്യം . അപകട സാധ്യത കൂടുതലുള്ള പ്രായാധിക്യമുള്ളവർ, മറ്റ് ആരോഗ്യപ്രശ്നമുള്ളവർ തുടങ്ങിയവർക്കും മുൻഗണന നൽകും . ആദ്യഘട്ടത്തിൽ വാക്സീൻ എടുത്തവർക്ക് ഇമ്യൂണിറ്റി കുറയാനുള്ള സാധ്യതയുണ്ട് .
ആരോഗ്യപ്രവർത്തകർക്കാണ് ഇതിനുള്ള സാധ്യത കൂടുതൽ . ആറു മാസം മുതൽ ഒരു വർഷം വരെയൊക്കെ ഇതിന്റെ ഇമ്യൂണിറ്റി നിൽക്കും. ഒമിക്രോണിന്റെ വ്യാപനശേഷിയും കേരളത്തിൽ 50 ശതമാനം ആളുകൾക്ക് രോഗബാധ സാധ്യതയും നിലവിൽ നിലനിൽക്കുകയാണ്. അപ്പോൾ , ശ്രദ്ധിച്ചില്ലെങ്കിൽ ഒരു മൂന്നാം തരംഗ സാധ്യത ഉണ്ടാകാനുള്ള സാധ്യതയും വളരെയധികം കൂടുതലാണ് . ആഘോഷങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുന്ന ഈ അവസരത്തിൽ അത്തരം ആഘോഷങ്ങൾക്ക് സമയമായിട്ടില്ലെന്നതാണ് സത്യാവസ്ഥ.
https://www.facebook.com/Malayalivartha