രാജ്യത്ത് പിടിമുറുക്കി ഒമിക്രോൺ; തലസ്ഥാനത്ത് 24 കേസുകൾ കൂടി; മൂന്നാം തരംഗം ഒഴിവാക്കാൻ കഴിയില്ല; ഡെൽട്ട വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷി
രാജ്യത്ത് ആശങ്ക വർധിപ്പിച്ച് ഒമൈക്രോൺ വ്യാപനം ഉയരുകയാണ്. രാജ്യത്താകെ നിലവിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം ഇരുന്നൂറു കടന്നിട്ടുണ്ട്. ഏറ്റവും കൂടുതൽ ഒമിക്രോൺ ബാധിതർ ദില്ലിയിലും മുംബൈയിലും ആണ്. ഒമിക്രോണിന് ഡെൽട്ട വകഭേദത്തെക്കാൾ മൂന്നിരട്ടി വ്യാപന ശേഷിയുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജില്ലാ പ്രാദേശിക അടിസ്ഥാനത്തിൽ കർശന നിരീക്ഷണവും , പരിശോധനയും ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 10 ശതമാനത്തിന് മുകളിൽ പോസിറ്റീവിറ്റി നിര്ക്കുള്ള സ്‌ഥലങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
രാജ്യത്താകെ 137 കോടിപേർക്ക് കൊവിഡ് വാക്സിൻ എത്തിക്കാനായി എന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പാർലമെന്റിൽ അറിയിച്ചിരുന്നു. രണ്ട് തദ്ദേശീയ വാക്സിനുകൾക്ക് കൂടി അടിയന്തിര ഉപയോഗത്തിന് ഉടൻ അനുമതി നൽകും. പ്രതിമാസം 45 കോടി വാക്സിൻ ഉല്പാദിപ്പിക്കാനുള്ള ശേഷിയിലേക്കാണ് രാജ്യം എത്തുന്നത്. കൊവിഡ് പ്രതിരോധത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കാൻ 23,000 കോടി രൂപ സംസ്ഥാനങ്ങൾക്കായി അനുവദിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരിക്കാനും കുട്ടികൾക്കായി പ്രത്യേക വാര്‍ഡുകൾ തയ്യാറാക്കാനുമാണ് ഈ തുക ചിലവിടുകയെന്നും ആരോഗ്യ മന്ത്രി രാജ്യസഭയെ അറിയിച്ചിരുന്നു.
അതിനിടെ, കേരളത്തിലെ കൊവിഡ് വാക്‌സിനേഷന്‍ 75 ശതമാനം കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 97.38 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 75 ശതമാനം പേര്‍ക്ക് രണ്ടു ഡോസ് വാക്‌സിനും നല്‍കി. ഒമിക്രോണ്‍ സാഹചര്യത്തില്‍ പ്രത്യേക കൊവിഡ് വാക്‌സിനേഷന്‍ യജ്ഞങ്ങള്‍ നടക്കുകയാണ്. പത്തു ലക്ഷം ഡോസ് വാക്സീൻ കേരളത്തിൽ സ്റ്റോക്കുണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 2022ല്‍ ഇന്ത്യയും ഒമൈക്രോണ്‍ തരംഗത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇത് വളരെ തീവ്രതയേറിയത് ആയിരിക്കില്ല. ചെറിയ തീവ്രതയിലുള്ള തരംഗമാണ് ഇന്ത്യയിലുണ്ടാവുക. ഫെബ്രുവരിയോടെ അത് പീക്കിലെത്തുമെന്നും ഇവര്‍ പറയുന്നു. ഇപ്പോഴുള്ള ഒമൈക്രോണ്‍ വ്യാപനത്തിന്റെ വേഗത വിലയിരുത്തിയാണ് ഇന്ത്യയില്‍ ഒമൈക്രോണ്‍ തരംഗമുണ്ടാക്കുമെന്ന് ഇവര്‍ പറയുന്നത്.
വളരെ മോശം സാഹചര്യത്തില്‍ പോലും ഒന്നര ലക്ഷം മുതല്‍ 1.8 ലക്ഷം കേസുകള്‍ വരെയാണ് ഫെബ്രുവരിയില്‍ ഉണ്ടാവുക. ഇത് സംഭവിക്കണമെങ്കില്‍ വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന് ലഭിച്ച പ്രതിരോധ ശേഷിയെ പൂര്‍ണമായി മറികടന്ന് രോഗം ഗുരുതരമാക്കാന്‍ ഒമൈക്രോണിന് സാധിക്കണം. നിലവിലെ പഠനങ്ങള്‍ അത്തരമൊരു സാധ്യത മുന്നില്‍ കാണുന്നുണ്ട്. ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചതിന് സമാനമായ വേഗവും വ്യാപനവുമാണ് ഇന്ത്യയിലും സംഭവിക്കുകയെന്ന് ആരോഗ്യ വിദഗ്ധന്‍ മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു. വളരെ വേഗത്തിലായിരിക്കും ഒമൈക്രോണിന്റെ വ്യാപനം സംഭവിക്കുക. അതേ വേഗത്തില്‍ തന്നെ ഏറ്റവും രൂക്ഷതയില്‍ നിന്ന് താഴോട്ടിറങ്ങുക.
മൂന്നാഴ്ച്ചയ്ക്കുള്ളിലാണ് ഒമൈക്രോണ്‍ കേസുകളുടെ എണ്ണം അതിരൂക്ഷമായത്. ഇപ്പോള്‍ അവിടെ കേസുകള്‍ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും മനീന്ദ്ര വ്യക്തമാക്കി. ഡിസംബര്‍ പതിനഞ്ചിനാണ് ഏറ്റവും ഉയര്‍ന്ന ഒമൈക്രോണ്‍ കേസുകള്‍ ദക്ഷിണാഫ്രിക്കയില്‍ രേഖപ്പെടുത്തിയത്. 23000ത്തോളം കേസുകളാണ് അന്ന് രേഖപ്പെടുത്തിയത്. അതിന് ശേഷം കേസുകള്‍ 20000 താഴേക്ക് പോവാന്‍ തുടങ്ങി. എന്നാല്‍ മരണനിരക്ക് ഇപ്പോഴും ഇരട്ടയക്കത്തിലാണ്. ഇപ്പോള്‍ അത് വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെയും ദക്ഷിണാഫ്രിക്കയിലെയും സാഹചര്യം സമാനമാണ്. സ്വാഭാവിക പ്രതിരോധ ശേഷിയും സമാനമാണ്. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്കയില്‍ സംഭവിച്ചത് തന്നെ ഇന്ത്യയിലും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഏത് അളവിലായിരിക്കും ഒമൈക്രോണ്‍ പ്രതിരോധത്തെ മറികടക്കുകയെന്ന് വ്യക്തമല്ല. നിത്യേനയുള്ള കൊവിഡ് കേസുകളില്‍ പകുതിയും അമേരിക്കയിലും ബ്രിട്ടനിലും നിന്നുള്ളതാണ്.
മരണനിരക്കില്‍ 20 ശതമാനവും ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്.ഡെല്‍റ്റയിലൂടെ അടക്കം കാണാതിരുന്ന തരത്തിലുള്ളതാണ് ഇപ്പോഴത്തെ കുതിപ്പ്. തീവ്ര തരംഗം എന്ന് തന്നെ വിശേഷിപ്പിക്കാം. നിത്യേനയുള്ള കേസുകള്‍ പരിശോധിക്കുമ്പോള്‍ 61 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടാവുന്നത്. അതേസമയം മരണനിരക്കില്‍ കുറവുണ്ട്. അഞ്ച് ശതമാനത്തോളമാണ് കുറവ്. ജനുവരി ആദ്യ വാരത്തില്‍ തന്നെ ഒമൈക്രോണ്‍ തരംഗം അതിതീവ്രമാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha