'വാക്‌സിന്‍ ഗംഭീരസംഭവമാണ്, ഇതുവരെ 11 ഡോസ് സ്വീകരിച്ചു, കോവിഡിനെ പേടിച്ച് തുടര്‍ച്ചയായി 11 ഡോസ് വാക്‌സിന്‍ സ്വീകരിച്ച് എൺപത്തിനാലുകാരൻ, 12ാമത്തെ ഡോസ് എടുക്കാൻ ചെന്നപ്പോൾ കൈയ്യോടെ പൊക്കി, ആദ്യ ഡോസ് ഫെബ്രുവരി 13-ന് എടുത്ത മണ്ഡൽ ഡിസംബര്‍ 30 ന് 11-ാമത്തെ ഡോസും എടുത്തു, എൺപത്തിനാലുകാരന്റെ വെളിപ്പെടുത്തലിൽ ഞെട്ടൽ മാറാതെ അധികൃതർ
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ഉടലെടുക്കുമ്പോൾ വാക്സിൻ എടുക്കേണ്ടത് അവശ്യമാണ്.എന്നാൽ ഒരു പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ ഒരു ഡോസുപോലും ലഭിക്കാതെ, അതല്ലാതെ പേടി മൂലം വാക്സിൻ എടിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.
മറ്റ് ചില സ്ഥലങ്ങളിൽ ലഭ്യത കുറവ് മൂലം വാക്സിൻ എടുക്കാൻ നിരവധി പേര്‍ കാത്തിരിക്കുമ്പോള്‍ 11 ഡോസ് വാക്‌സിന്‍ എടുത്തെന്ന അവകാശവാദം ഉന്നയിച്ചിരിക്കുകയാണ് ബിഹാർ സ്വദേശി. 84 വയസുകാരനായ ബ്രഹ്മദേവ് മണ്ഡലാണ് നിശ്ചയിച്ചിരിക്കുന്ന പരിധിയിൽ കവിഞ്ഞ് വാക്സിനെടുത്തെന്ന തരത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
മധേപുര ജില്ലയിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് 84 കാരൻ ഇത്രയും ഡോസ് വാക്‌സിനെടുത്തതെന്ന് പറയുന്നത്. കോവിഡിനെ പേടിച്ചാണ് തുടര്‍ച്ചയായി കുത്തിവെപ്പെടുത്തതെന്നും 'വാക്‌സിന്‍ ഗംഭീരസംഭവമാണെ'ന്നുമാണ് മണ്ഡലിന്റെ വിശദീകരണം. പന്ത്രണ്ടാമത്തെ ഡോസെടുക്കുന്നതിന് മുമ്പായാണ് മണ്ഡല്‍ പിടിയിലായത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി.തപാല്‍വകുപ്പിലെ മുന്‍ ജീവനക്കാരനായ മണ്ഡല്‍ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 13-നാണ് ആദ്യകുത്തിവെപ്പെടുത്തത്. മാര്‍ച്ച് 13-ന് രണ്ടാമത്തെ ഡോസെടുത്തു. മേയ് 19-ന് മൂന്നാമത്തെയും ജൂണ്‍ 16-ന് നാലാമത്തെയും ഡോസ് സ്വീകരിച്ചു. ഇങ്ങനെ മിക്ക മാസങ്ങളിലും വാക്‌സിനെടുത്തു. ഇതില്‍ എട്ടും ഒമ്പതും ഡോസുകള്‍ക്കിടയില്‍ രണ്ടുദിവസത്തെ ഇടവേള മാത്രമാണുള്ളത്. ഡിസംബര്‍ 30-ന് 11-ാമത്തെ ഡോസുമെടുത്തു എന്നുമാണ് ഇയാള്‍ പറയുന്നത്.
ഇതിനായി എട്ടുതവണ തന്റെ ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും ഉപയോഗിച്ചു. ഭാര്യയുടെ ഫോണ്‍ നമ്പറും തന്റെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും മൂന്ന് അവസരങ്ങളിലും നല്‍കിയെന്നുമാണ് ഇയാൾ പറയുന്നത്. മണ്ഡലിന്റെ ഈ വെളിപ്പെടുത്തലിൽ ആകെ അമ്പരന്നിരിക്കുകയാണ് അധികൃതർ.ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തതവന്നില്ല. അധികൃതരെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലാണ് മണ്ഡല്‍ നടത്തിയിരിക്കുന്നത്.
എന്നാൽ ഓണ്‍ലൈനായി ബുക്കിങ് ആവശ്യമില്ലാത്ത,.. വാക്‌സിന്‍ വിതരണ ക്യാമ്പുകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് ആരോഗ്യമന്ത്രാലയം അധികൃതര്‍ ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം. ഇത്തരം ക്യാമ്പുകളില്‍ വാക്‌സിനെടുക്കുന്നവരുടെ ആധാര്‍ വിവരങ്ങളും ഫോണ്‍നമ്പറും പിന്നീടാണ് ഡേറ്റാബേസിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. വിവരങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ഇത് നിരസിക്കപ്പെടുകയും ഡോസ് സ്വീകരിച്ച വിവരം രേഖപ്പെടുത്താതെ പോകുകയുമാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.എന്തായാലും അധികൃതരുടെ ഭാഗത്തുനിന്നുമുള്ള ഗുരുതര വീഴ്ച്ചതന്നെയാണ് ഈ സംഭവം പുറത്തുവന്നതോടെ തെളിയുന്നത്.
അതേസമയം ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 2500 കടന്നു. ഇതുവരെ രോഗം ബാധിച്ചത് 2630 പേർക്ക് എന്നാണ് ഔദ്യോഗിക കണക്ക്. പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 90,928 ആണ്. 24 മണിക്കൂറിനിടെ 325 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6.43% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും വൻ വർധനയാണ്. കൊവിഡ് പ്രതിദിന കേസുകൾ 90000ത്തിന് മുകളിൽ എത്തി. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണവും ഉയരുകയാണ്.പ്രതിദിന കൊവിഡ്കേസുകളിലെ വർധന ആശങ്ക ഉയർത്തുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലേതടക്കമുള്ള രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യം കൊവിഡ് മൂന്നാം തരംഗത്തിലെന്ന് കൊവിഡ് വാക്സീൻ സാങ്കേതിക ഉപദേശകസമിതി ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
https://www.facebook.com/Malayalivartha