പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേടി ആ സമ്മാനം; ലിയോണൽ മെസിയുടെ ജഴ്സി സമ്മാനമായി നൽകി അർജന്റീൻ ഓയിൽ കമ്പനിയായ വെെ പി എഫ്; ആവേശത്തോടെ മെസ്സി ആരാധകർ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തേടി മറ്റൊരു രാജ്യത്ത് നിന്നും ഒരു വ്യത്യസ്ത സമ്മാനം. അക്ഷരാർത്ഥത്തിൽ എല്ലാവരും അമ്പരക്കുന്ന ഒരു സമ്മാനം തന്നെയാണ് നമ്മുടെ പ്രധാനമന്ത്രിയെ തേടി എത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജേഴ്സി സമ്മാനമായി നൽകി. അർജന്റീൻ ഓയിൽ കമ്പനിയായ വെെ പി എഫ് പ്രസിഡന്റ് പാബ്ലോ ഗോൺസാലസ് ആണ് പ്രധാനമന്ത്രിക്ക് ഈ സമ്മാനം നൽകിയിരിക്കുന്നത്.
നമുക്കറിയാം ഫുട്ബോളിന്റെ ദൈവം എന്ന് അറിയപ്പെടുന്ന വ്യക്തിയാണ് മെസ്സി. അർജന്റീന ഫുട്ബാൾ ഇതിഹാസമായ ലിയോണൽ മെസിയുടെ ജഴ്സിയാണ് മോദിയ്ക്ക് സമ്മാനമായി നൽകിയത്. ബംഗളൂരുവിൽ നടക്കുന്ന ഇന്ത്യ എനർജിവീക്ക് 2023ൽ വച്ചാണ് ജഴ്സി അദ്ദേഹത്തിന് കെെമാറിയത്. ഇന്ത്യ എനർജിവീക്ക് ഉദ്ഘാടനം ചെയ്തത് മോദിയായിരുന്നു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അർജന്റീനയുടെ എസ് ആൻഡ് ടി ഇന്നൊവേഷൻ മന്ത്രിയാണ് ജഴ്സി നൽകിയത്. അദ്ദേഹം തന്റെ ട്വിറ്ററിൽ ഇതിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എന്തായാലും രാജ്യത്തെയും പ്രധാനമന്ത്രിയും ഒക്കെ സർപ്രൈസ് ആക്കികൊണ്ടുള്ള ഒരു സമ്മാനം തന്നെയാണ് ഇപ്പോൾ അർജന്റീനയിൽ നിന്നും എത്തിയിരിക്കുന്നത്
അതേസമയം അമേരിക്കയെ ഇന്ത്യ കടത്തിവെട്ടിയിരിക്കുകയാണ്. ഇന്ത്യന്‍ നിര്‍മ്മിത വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തില്‍ യുദ്ധവിമാനം വിജയകരമായി ഇറക്കി ചരിത്രനേട്ടം കൈവരിച്ച് നാവികസേന. വിമാനവാഹിനി കമ്മിഷന്‍ ചെയ്ത് അഞ്ചുമാസത്തിനകം അതില്‍ പോര്‍ വിമാനമിറക്കാന്‍ മറ്റൊരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല.അമേരിക്കയെ ഇക്കാര്യത്തില്‍ ഇന്ത്യ കടത്തിവെട്ടി.
അമേരിക്ക ആഭ്യന്തരമായി നിര്‍മ്മിച്ച വിമാനവാഹിനിയില്‍ ഒരുവര്‍ഷത്തിന് ശേഷമാണ് യുദ്ധവിമാനം പരീക്ഷണാടിസ്ഥാനത്തില്‍ ഇറക്കിയതെന്ന് നാവികസേന വൃത്തങ്ങള്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യയ്ക്ക് അഭിമാനകരമാണ് ഈ നേട്ടം.കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മ്മിച്ച വിക്രാന്ത് 2022 സെപ്തംബര്‍ രണ്ടിനാണ് കമ്മിഷന്‍ ചെയ്തത്. കൊച്ചി പുറംകടലില്‍ സഞ്ചരിക്കുന്നതിനിടെയാണ് വിക്രാന്തില്‍ ഇന്നലെ ആദ്യമായി യുദ്ധവിമാനം ഇറങ്ങിയത്. സഞ്ചരിക്കുന്ന കപ്പലിലെ 200 മീറ്റര്‍ മാത്രമുള്ള റണ്‍വേയില്‍ നിശ്ചിതസ്ഥലത്ത് ഇറക്കുകയും തിരിച്ചുപറത്തുകയും ചെയ്യുകയെന്ന ശ്രമകരമായ ദൗത്യമാണ് വിജയകരമാക്കിയത്.
https://www.facebook.com/Malayalivartha