Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

എസ്.പി. പറയുന്നത് പൂര്‍ണമായി വിശ്വസിക്കാന്‍ വയ്യ... പഞ്ചാബ് അതിര്‍ത്തിയില്‍ എസ്.പി. എന്തിനു പോയെന്നതിനെച്ചൊല്ലി തര്‍ക്കം

05 JANUARY 2016 12:07 PM IST
മലയാളി വാര്‍ത്ത.

പത്താന്‍കോട്ട് വ്യോമസേന താവളം ആക്രമിച്ച സംഭവത്തില്‍ ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനുനേരെയും സംശയത്തിന്റെ കരിനിഴല്‍. ആക്രമണത്തിന്റെ നിര്‍ണായക വിവരങ്ങള്‍ നല്‍കിയിരുന്ന ആളാണ് ഈ എസ്പി. തന്റെ ഔദ്യോഗിക വാഹനം ഭീകരര്‍ തട്ടിയെടുത്തുവെന്ന് കാട്ടി സല്‍വീന്ദര്‍ സിങ് നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ചില പൊരുത്തക്കേടുകളാണ് സംശയത്തിന് ഇട നല്‍കുന്നത്. ഔദ്യോഗിക വാഹനത്തില്‍ യൂണിഫോം ധരിക്കാതെ, സുരക്ഷാ സൈനികരുടെ അകമ്പടിയില്ലാതെ വ്യാഴാഴ്ച രാത്രി വൈകി ഇന്ത്യ, പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ എസ്പി എന്തിനു പോയി എന്നതാണ് ദേശീയ അന്വേഷണ ഏജന്‍സിയില്‍ സംശയം ജനിപ്പിക്കുന്നത്.
എന്നാല്‍, പത്താന്‍കോട്ടുള്ള ഒരു ക്ഷേത്രം സന്ദര്‍ശിച്ചതിനു ശേഷം ഗുര്‍ദാസ്പൂരിലേക്ക് വരവെയാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്നാണ് എസ്പിയുടെ വാദം. ജ്വല്ലറി നടത്തുന്ന സുഹൃത്തും പാചകക്കാരനുമായിരുന്നു എസ്പിക്കൊപ്പമുണ്ടായിരുന്നത്. സല്‍വീന്ദര്‍ സിങ്ങ്, അദ്ദേഹത്തിന്റെ പാചകക്കാരന്‍ മദന്‍ ഗോപാല്‍ എന്നിവരില്‍ നിന്നു ഭീകരര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിരുന്നോ എന്നാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എസ്പിയില്‍ നിന്ന് തട്ടിയെടുത്ത വാഹനത്തിലാണ് ഭീകരര്‍ വ്യോമസേനാ താവളത്തിലെത്തിയതും ആക്രമണം നടത്തിയതും.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ തലേരാത്രി തന്നെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തത് നാലോ അഞ്ചോ പേരടങ്ങിയ സംഘമെന്ന് സല്‍വീന്ദര്‍ സിങ് മാധ്യമങ്ങളോടു പറഞ്ഞു. നിരായുധനായ തന്നെ എകെ 47 തോക്കുകളുമായാണ് അവര്‍ നേരിട്ടത്. പൊലീസ് ഉദ്യോഗസ്ഥനാണെന്ന് അവര്‍ ആദ്യം അറിഞ്ഞിരുന്നില്ല. ആക്രമണമുണ്ടായി മൂന്നുദിവസങ്ങള്‍ കഴിഞ്ഞാണ് എസ്പിയുടെ പ്രതികരണം.
പത്താന്‍കോട്ടില്‍ ആക്രമണം നടത്താനെത്തിയ ഭീകരര്‍ വ്യാഴം രാത്രി തങ്ങളെ തട്ടിക്കൊണ്ടുപോയി വനത്തില്‍ ഉപേക്ഷിച്ച ശേഷം വാഹനവുമായി കടന്നുകളയുകയുമായിരുന്നുവെന്നാണ് സല്‍വീന്ദര്‍ സിങ് അവകാശപ്പെടുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നീല ബീക്കണ്‍ ലൈറ്റ് വച്ച ഈ എസ്‌യുവി വാഹനത്തിലാണു ഭീകരര്‍ പിന്നീട് പത്താന്‍കോട്ട് വ്യോമതാവളത്തിനടുത്തെത്തിയത്. വ്യോമതാവളത്തിന് ഒന്നര കിലോമീറ്റര്‍ അകലെ ഇത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു.
ആദ്യം തട്ടിയെടുത്ത കാറിന്റെ െ്രെഡവറെ കൊന്നശേഷമാണ് ഭീകരര്‍ വണ്ടിയുമായി പോയത്. എന്നാല്‍ രണ്ടാമത്തെ ഉദ്യമത്തില്‍ പൊലീസുകാരനായിട്ടും സല്‍വീന്ദറിനെ വെറുതെവിട്ടതു സംശയത്തിനിടയാക്കിയിരുന്നു. യൂണിഫോമിലായിരുന്നില്ലെന്നും സാധാരണക്കാരനാണെന്നു വിശ്വസിപ്പിച്ചാണു രക്ഷപെട്ടതെന്നുമാണ് സിങ്ങിന്റെ വാദം. എത്രപേര്‍ ചേര്‍ന്നാണു തട്ടിക്കൊണ്ടുപോയതെന്ന ചോദ്യത്തിന് ഇയാള്‍ പലപ്പോഴും പല സംഖ്യയാണു മറുപടി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പഠാന്‍കോട്ടില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നു നിര്‍ദേശിച്ച് പഞ്ചാബ് പൊലീസ് നല്‍കിയ രഹസ്യവിവരം സല്‍വീന്ദറിനും അറിവുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (7 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (7 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (7 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (7 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (8 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (8 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (9 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (9 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (9 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (9 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (10 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (10 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (11 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (11 hours ago)

Malayali Vartha Recommends