വ്യോമസേനാതാവളത്തിലെ മുവായിരത്തോളം ജനങ്ങളെ സംരക്ഷിച്ച് നമ്മുടെ സൈന്യം ഭീകരരെ തുരത്തിയത് ഇങ്ങനെ

ഇന്ത്യയിലെ ഏറ്റവും വലിയ വ്യോമസേനാ താവളമാണ് പത്താന്‍കോട്ടേത്. വ്യോമസേന ഉദ്യോഗസ്ഥരും അവരുടെ മുവായിരത്തോളം കുടുംബങ്ങളും നാലു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 23 പരിശീലകരും ഭീകരാക്രമണം നടന്നപ്പോള്‍ സ്ഥലത്തുണ്ടായിരുന്നു. അഫ്ഗാനിസ്ഥാന്‍, നൈജീരിയ, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ വ്യോമസേനാ താവളത്തിലെ സൈനികരുടെ കുടുംബങ്ങള്‍ക്കും വിദേശ രാജ്യങ്ങളിലെ പരിശിലകര്‍ക്കും, മാത്രമല്ല വീടുകളില്‍ വളര്‍ത്തുന്ന വളര്‍ത്ത് മൃഗങ്ങള്‍ക്ക് പോലും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിക്കരുതെന്ന് സൈന്യത്തിന് നിര്‍ബമുണ്ടായിരുന്നു. മാത്രമല്ല വ്യോമസേനാ താവളത്തില്‍ താമസിക്കുന്നവരെ ഭീകരര്‍ തടവിലാക്കുന്നതിനുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ് ഏറ്റുമുട്ടലിന് എന്‍എസ്ജി കമാന്‍ഡോകളെ നിയോഗിച്ചത്. എന്നാല്‍ പഞ്ചാബിന്റെ തൊട്ടടുത്ത് കരസേന കമാന്‍ഡോകള്‍ ഉള്ളപ്പോള്‍ എന്‍എസ്ജി വരുന്നതുവരെ കാത്തിരുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു. അതിനു മറുപടിയുമായാണ് സൈന്യം രംഗത്തെത്തിയിട്ടുണ്ട്.
തടവിലാക്കുന്നവരെ രക്ഷിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ചവരാണ് എന്‍എസ്ജി കമാന്‍ഡോകള്‍.
വ്യോമസേനാ താവളം തകര്‍ക്കുകയും ഇവിടുത്തെ വസ്തുക്കള്‍ നശിപ്പിക്കുകയുമായിരുന്നു ഭീകരരുടെ ലക്ഷ്യം. എന്നാല്‍ അവര്‍ക്ക് ലക്ഷ്യത്തിലെത്താന്‍ സാധിച്ചിട്ടില്ല. വ്യോമസേനാ താളവത്തിലെ വസ്തുക്കള്‍ സംരക്ഷിക്കുക മാത്രമായിരുന്നില്ല, സാധാരണ ദിവസങ്ങളിലെ പോലെ പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കുകയായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം.
ഭീകരര്‍ താമസിച്ചിരുന്നത് ജനവാസ മേഖലയോട് ചേര്‍ന്നായതാണ് ഓപ്പറേഷന്‍ മൂന്നുദിവസം നീണ്ടുപോകാനുള്ള കാരണം. വ്യോമസേനാ താവളത്തിനു കേടുപാടുകള്‍ ഉണ്ടാകരുതെന്ന ഉദ്ദേശ്യവും ഇതിലേക്കു നയിച്ചു. ഏറ്റവും കുറവ് വെടിക്കോപ്പുകള്‍ ഉപയോഗിച്ച് ഭീകരരെ വധിക്കുകയായിരുന്നു ലക്ഷ്യമെന്നും ഉന്നത സൈനകമേധാവി പറഞ്ഞു.
എട്ടു പത്തു മണിക്കൂറുകള്‍ ഭീകരര്‍ നിഷ്‌ക്രിയരായിരുന്നു. അതിനാല്‍ സൈന്യത്തിന് അവര്‍ക്കെതിരെ വെടിയുതിര്‍ക്കാനായില്ല. മൂന്നാം തീയതി വ്യോമസേനാ താവളത്തിനുള്ളിലെ സൈനിക താവളത്തില്‍ രണ്ടു ഭീകരര്‍ പ്രവേശിച്ചിരുന്നു. കെട്ടിടത്തിന്റെ ആദ്യ നിലയില്‍ ആറു വ്യോമസേന ഉദ്യോഗസ്ഥര്‍ കുടുങ്ങുകയും ചെയ്തു. തുടര്‍ന്ന് ജനലുകള്‍ തകര്‍ത്താണ് അവരെ രക്ഷിച്ചത്. തുടര്‍ന്ന് ഭീകരരെ വധിക്കുന്നതിനായി കെട്ടിടം ഐഇഡി ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തുവെന്നും സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വന്‍ ശക്തിയുള്ള ബോംബുകളാണ് ഭീകരരുടെ കൈവശം ഉണ്ടായിരുന്നത്. വയര്‍ കട്ടറുകളും, റേഡിയോ സെറ്റും, ജയ്‌ഷെ മുഹമ്മദിന്റെ ലഘുലേഖയും ഇവരില്‍ നിന്ന് കണ്ടെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനാ കേന്ദ്രത്തിലെ തന്ത്രപ്രധാനമായ മേഖലകളെല്ലാം \'ഓപ്പറേഷന്‍ ദങ്കു\'വിലൂടെ സുരക്ഷിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിനായി വ്യോമസേന വിമാനങ്ങള്‍ നിരീക്ഷണം നടത്തിവരികയാണ്. വ്യോമസേനാ താവളം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പേരാണ് ദങ്കു എന്നത്. ഭീകരരെ തുരത്തുന്നതിനുള്ള ഓപ്പറേഷന് സൈന്യം നല്‍കിയിരുന്നതും ഇതേ പേരായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















