Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരന് ദാരുണാന്ത്യം....

18 OCTOBER 2024 04:17 PM IST
മലയാളി വാര്‍ത്ത

ഡിജെക്കിടെ ഹൃദയം തകര്‍ന്ന് 13കാരനു ദാരുണാന്ത്യം. പ്രാദേശിക ഉത്സവത്തിന്റെ ഭാഗമായി മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ നടന്ന പരിപാടിയ്ക്കിടെയാണ് ദാരുണ സംഭവം. ദുർഗാ വിഗ്രഹ നിമജ്ജന യാത്ര കുട്ടിയുടെ വീടിനു മുന്നിലൂടെ പോകുകയായിരുന്നു. അത്യുച്ചത്തിലുള്ള പാട്ട് കേട്ടാണ് സമാര്‍ ബില്ലൂർ നൃത്തം ചെയ്യാനായി പുറത്തേക്കിറങ്ങിയത്. ചുറ്റും എന്തു സംഭവിക്കുന്നുവെന്നു പോലും മനസിലാക്കാന്‍ പറ്റാത്ത വിധം അത്യുച്ചത്തിലാണ് ഡിജെ പാട്ട് പ്ലേ ചെയ്തിരുന്നത്. പാട്ടും പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന നാട്ടുകാരേയും കണ്ട് ആവേശത്തോടെയാണ് സമാര്‍ പുറത്തിറങ്ങിയത്. എന്നാല്‍ അധികം വൈകാതെ കുഴഞ്ഞുവീഴുകയും മരിക്കുകയുമായിരുന്നു.

സമാറിന് സംഭവിച്ചത് മനസിലാകാതെ ചുറ്റുമുള്ളവര്‍ നൃത്തവും ആവേശവും തുടര്‍ന്നു. സമാറിന്റെ അമ്മ സഹായത്തിനായി കരഞ്ഞുവിളിച്ചെങ്കിലും ആരും കേട്ടില്ല. 13കാരനു ഹൃദയ സംബന്ധമായ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും അസഹ്യമായ ബഹളത്തിനിടെ ഹൃദയം തകര്‍ന്നാണ് സമാര്‍ മരിച്ചതെന്നും ഡോക്ടര്‍ സ്ഥിരീകരിക്കുന്നു. ഡിജെയുടെ ശബ്ദം അതിഭീകരമായ തോതിലായിരുന്നുവെന്നാണ് സമാറിന്റെ പിതാവ് കൈലാഷ് ബില്ലോര്‍ പറഞ്ഞത്.

പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ഡിജെയുടെ ശബ്ദം കുറയ്ക്കാനോ ഓഫ് ചെയ്യാനോ ടീം സമ്മതിച്ചില്ലെന്നും പരാതിയുണ്ട്. മകന്റെ ജീവന്‍ നഷ്ടപ്പെട്ടിട്ടു പോലും ഡിജെ ഓഫ് ചെയ്തില്ലെന്നും കുടുംബം പറയുന്നു. ഇത്തരത്തിലുള്ള ശബ്ദങ്ങള്‍ പകല്‍നേരത്ത് 55 ഡെസിബലിനു മുകളില്‍ പോവാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ ആ മേഖലയില്‍ 90 ഡെസിബലിനും മുകളിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി നേരത്ത് സ്പീക്കര്‍ ശബ്ദങ്ങള്‍ 45 ഡെസിബലിനു മുകളിലും ഉയരാന്‍ പാടില്ല. ഈ നിയമങ്ങളുടെയെല്ലാം പച്ചയായ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

 

 

ഉത്സവവുമായി ബന്ധപ്പെട്ട സംഘാടകര്‍ക്ക് ശബ്ദവുമായി ബന്ധപ്പെട്ട കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിട്ടുണ്ടെങ്കിലും ഒന്നും പാലിക്കപ്പെടുന്നില്ലെന്ന് ഭോപ്പാല്‍ കമ്മീഷണര്‍ ഹരിനാരായണ്‍ ചരി മിശ്ര പറഞ്ഞു. ഉത്സവദിവസം മേഖലയില്‍ താമസിക്കുന്ന പ്രായമായവര്‍ക്കും കുട്ടികള്‍ക്കും രോഗികള്‍ക്കുമെല്ലാം വലിയ തോതില്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് നാട്ടുകാരും പരാതിപ്പെടുന്നു. മനുഷ്യന്റെ കേള്‍വി പരിധിക്കും അപ്പുറത്തുള്ള ശബ്ദം ചെവിവേദന, കേള്‍വി നഷ്ടപ്പെടല്‍, ഉയര്‍ന്ന രക്ത സമ്മര്‍ദം, ഹൃദയമിടിപ്പ് വര്‍ധിക്കല്‍ എന്നീ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ടെന്ന് ഡോക്ടര്‍മാരും വിലയിരുത്തുന്നു. ക്രമം തെറ്റിയുള്ള ഹൃദയമിടിപ്പ് മരണത്തിനും കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

 

 

ശബ്ദമലിനീകരണം തടയുന്നതിനായി എല്ലാ നാടുകളിലും അതാത് സർക്കാർ നിർദ്ദിഷ്ട മാനദണ്ഡങ്ങളുണ്ട്. ശബ്ദത്തിന്റെ യൂണിറ്റ് ഡെസിബൽ (dB) ആണ്. ഒരു സ്വകാര്യം പറയാൻ ഏകദേശം 30 ഡെസിബൽ ശബ്ദം ആണ് നമ്മളുപയോഗിക്കുക, സാധാരണ സംഭാഷണം ഏകദേശം 60 ഡെസിബൽ ആണ്, ഒരു മോട്ടോർ സൈക്കിൾ എഞ്ചിൻ 95 ഡെസിബൽ ആണ് ഉണ്ടാക്കുക. 70 ഡെസിബൽ നു മുകളിലുള്ള ശബ്‌ദം ദീർഘനേരം കേൾക്കുന്നത് കേൾവിയെ തകരാറിലാക്കാൻ തുടങ്ങും. 120 ഡെസിബലിൽ കൂടുതലുള്ള ഉച്ചത്തിലുള്ള ശബ്ദം ചെവിക്ക് ഉടനടി ദോഷം ചെയ്യും. പടക്കം പൊട്ടുമ്പോഴും മറ്റും നമ്മൾ ഇത്തരത്തിൽ അതിതീവ്ര ശബ്ദം ശ്രവിക്കേണ്ടി വരാറുണ്ട്.

 

 

വ്യാവസായിക, വാണിജ്യ, റെസിഡൻഷ്യൽ ഏരിയകൾ, സൈലൻസ് സോണുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കായി ഉയർന്ന ശബ്ദങ്ങൾക്കുള്ള മാനദണ്ഡങ്ങൾ വിജ്ഞാപനം ചെയ്തിട്ടുണ്ട്. റസിഡൻഷ്യൽ ഏരിയകൾക്ക് 'പകൽ സമയത്ത്' 55 ഡെസിബൽ, രാത്രി സമയത്ത് 45ഡെസിബൽ, ശബ്ദങ്ങളെ പാടുള്ളൂ. ‘പകൽ സമയം’, ‘രാത്രി സമയം’ എന്നിവ കണക്കാക്കുന്നത് യഥാക്രമം രാവിലെ 6മുതൽ രാത്രി10 വരെയും രാത്രി 10 മുതൽ രാവിലെ 6വരെയുമാണ്.

 

 

ഒക്യുപേഷനൽ സേഫ്റ്റി ആൻഡ് ഹെൽത്ത് അഡ്മിനിസ്ട്രേഷൻ (OSHA)യുടെ കണക്കനുസരിച്ചു 90 ഡെസിബെല്‍ ശബ്ദം തുടര്‍ച്ചയായി എട്ടു മണിക്കൂര്‍ കേട്ടാല്‍ കേള്‍വിക്കുറവ് വരാം. ഈ ശബ്ദത്തിന്റെ തോത് ഓരോ 5 ഡെസിബൽ കൂടുന്തോറും ഇരട്ടി ദോഷമുണ്ടാക്കുന്നു. അതിനാൽ ഈ നിയന്ത്രീകൃത പരിധിക്കപ്പുറം നിർദ്ദിഷ്ട സമയത്തിലേറെ നേരം സമ്പർക്കം ഉണ്ടായാൽ കേൾവിതകരാരുകൾ സംഭവിക്കുന്നതാണ്.

 

 

ജോലി സ്ഥലങ്ങളിൽ സ്ഥിരമായി ഉയർന്ന ശബ്ദം ശ്രവിക്കേണ്ടി വരുന്നവരുണ്ട്, ഉദാഹരണത്തിന് ഫാക്ടറി ജോലിക്കാർ, ട്രാഫിക് പൊലീസ്, ക്വാറി ജീവനക്കാർ തുടങ്ങിയവർ. തങ്ങളുടെ ശബ്ദ സുരക്ഷക്കായി ഇവർക്കും ഒക്യൂപേഷനൽ സേഫ്റ്റി മാനദണ്ഡങ്ങൾ പാലിക്കാവുന്നതാണ്. ജോലിക്കിടയിൽ നിശബ്ദതയുള്ളിടത്ത് വിശ്രമം കണ്ടെത്തുക, ശബ്ദത്തിന്റെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്ന ഇയർ പ്രൊട്ടക്‌ഷൻ ഉപകരണങ്ങൾ ശീലമാക്കുക എന്നിവ ഒരു പരിധിവരെ സഹായകരമാണ്. എല്ലാ വ്യാവസായിക മേഖലകളിലും ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ കേൾവി പരിശോധന നടത്തുകയും, എല്ലാവർക്കും കേൾവി സംരക്ഷണ ഉപകരണങ്ങൾ( ഇയർ മഫ്, ഇയർ പ്ലഗ്) വിതരണം ചെയ്യേണ്ടതും നിർബന്ധമാണ്.

 

 

ഫോണുകളുടെ അമിതോപയോഗം, ദീർഘനേരം ഇയർഫോണിൽ ഉച്ചത്തിൽ പാട്ടുകേൾക്കുക, അനാവശ്യമായി ഹോണുകൾ മുഴക്കുക, അധികനേരം ഉച്ചഭാഷിണിയുടെ അടുത്ത് നിൽക്കുക എന്നിവയെല്ലാം കേൾവിയെ ദോഷകരമായി ബാധിക്കുന്നതാണ്. കഴിയാവുന്നത്ര തീവ്രശബ്ദങ്ങളിൽ നിന്ന് അകന്നു നിന്നാൽ കേൾവിയെ നമുക്ക് സംരക്ഷിക്കാം. കേൾവിക്കുറവ്, തലകറക്കം, കേട്ട് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, ചെവിവേദന, ചെവിയിൽ നിന്നുള്ള നീരോലിപ്പ് തുടങ്ങിയവ ഉണ്ടെങ്കിൽ ഉടൻതന്നെ കേൾവിപരിശോധന നടത്തി ചികിത്സ തേടേണ്ടതാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (4 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (4 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (4 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (5 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (5 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (5 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (6 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (6 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (6 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (7 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (7 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (7 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (8 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (8 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (8 hours ago)

Malayali Vartha Recommends