Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്

14 NOVEMBER 2025 06:41 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ 8 നിയസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ ബിജെപിയുടെയും തെലങ്കാനയില്‍ ബിആര്‍എസിന്റെയും സിറ്റിങ് സീറ്റുകളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്. ഒഡീഷയില്‍ ബിജെഡിയുടെ സിറ്റിങ് സീറ്റ് ബിജെപിയും പിടിച്ചെടുത്തു. 8 ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് -2, ബിജെപി -2, എഎപി – 1, പിഡിപി – 1, മിസോ നാഷനല്‍ ഫ്രണ്ട് –1, ജെഎംഎം – 1 എന്നിങ്ങനെയാണ് സീറ്റ് നില.

തെലങ്കാനയിലെ ജൂബിലിഹില്‍സിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ നവീന്‍ യാദവിന് വിജയം. ബിആര്‍എസിന്റെ മാഗന്തിയെയാണ് നവീന്‍ 24,729 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. 58 സ്ഥാനാര്‍ഥികളാണ് ജൂബിലി ഹില്‍സില്‍ മത്സരരംഗത്തുണ്ടായിരുന്നത്. ബിആര്‍എസിന്റെ മാഗന്തി ഗോപിനാഥ് അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ബിആര്‍എസ് സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ബിആര്‍എസിന്റെ പരാജയം പാര്‍ട്ടി നേതൃത്വത്തിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിആര്‍എസില്‍ നിന്ന് പുറത്താക്കപ്പെട്ട കവിതാ റാവു പ്രതികരിച്ചു.

രാജസ്ഥാനിലെ ആന്റയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രമോദ് ജയിന്‍ വിജയിച്ചു. 15,612 വോട്ടുകള്‍ക്കാണ് പ്രമോദ് ബിജെപിയുടെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്. ബിജെപിയുടെ കന്‍വര്‍ലാല്‍ മീണ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ബിജെപിയുടെ സിറ്റിങ് സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു.

ജമ്മു കശ്മീരിലെ ബദ്ഗാം നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ഥി ആഗാ സയിദ് മെഹ്ദി ആണ് വിജയിച്ചത്. നാഷനല്‍ കോണ്‍ഫറന്‍സിന്റെ ആഗാ സയിദ് മഹ്മൂദിനെ 4,478 വോട്ടുകള്‍ക്കാണ് പിഡിപി സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. ഇവിടെ മത്സരിച്ച ബിജെപി സ്ഥാനാര്‍ഥി ആറാം സ്ഥാനത്താണ്. 2024ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള രണ്ട് സീറ്റുകളില്‍ വിജയിച്ചതിനെ തുടര്‍ന്ന് ബദ്ഗാം ഒഴിയുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ജമ്മു കശ്മീരിലെ നഗ്രോദയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് നിലനിര്‍ത്തി. ദേവയാനി റാണയാണ് ഇവിടെ വിജയിച്ചത്. 24,267 വോട്ടുകള്‍ക്കാണ് ബിജെപിയുടെ വിജയം. നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി ഇവിടെ രണ്ടാം സ്ഥാനത്തെത്തി. ബിജെപി എംഎല്‍എയായിരുന്ന ദേവേന്ദര്‍ സിങ് റാണ അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ഒഡീഷയിലെ നുവാപാഡയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. 83,748 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ജയ് ധൊലാകിയ കോണ്‍ഗ്രസിന്റെ ഘാസി റാമിനെ പരാജയപ്പെടുത്തിയത്. ബിജെഡി സ്ഥാനാര്‍ഥിയായിരുന്ന രാജേന്ദ്ര ധോലാകിയ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ മണ്ഡലം ബിജെഡിയില്‍ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെഡി മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ജാര്‍ഖണ്ഡിലെ ഗട്‌സീല മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സോമേഷ് ചന്ദ്ര സോറന്‍ വിജയം ഉറപ്പിച്ചു. ബിജെപിയുടെ ബാബുലാല്‍ സോറനാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. മന്ത്രിയായിരുന്ന ജെഎംഎമ്മിന്റെ രാംദാസ് സോറന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ ജെഎംഎം മണ്ഡലം നിലനിര്‍ത്തി.

പഞ്ചാബിലെ തരന്‍ തരന്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപിയുെട ഹര്‍മീത് സിങ് സന്ധുവിന് വിജയം. ശിരോമണി അകാലിദളിന്റെ സുക്‌വീന്ദര്‍ കൗറിനെയാണ് 12,091 വോട്ടുകള്‍ക്ക് എഎപി സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് ഇവിടെ നാലാം സ്ഥാനത്തും ബിജെപി അഞ്ചാം സ്ഥാനത്തുമാണ്. എഎപി അംഗം അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. വിജയത്തോടെ എഎപി മണ്ഡലം നിലനിര്‍ത്തി.

മിസോറാമിലെ ദംബയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മിസോ നാഷനല്‍ ഫ്രണ്ടിന്റെ ലാല്‍തംഗ്ലീനയ്ക്ക് വിജയം. സോറം പീപ്പിള്‍സ് മൂവ്‌മെന്റെ സ്ഥാനാര്‍ഥിയെയാണ് ലാല്‍ 562 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്. ലീഡ് നിലയില്‍ ഇവിടെ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമാണ്. വിജയത്തോടെ മിസോ നാഷനല്‍ ഫ്രണ്ട് സീറ്റ് നിലനിര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (3 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (3 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (4 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (4 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (5 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (5 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (6 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (6 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (7 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (7 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (8 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (8 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (8 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (8 hours ago)

Malayali Vartha Recommends