താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു; ഇതിന് തെളിവുകളുണ്ട്; അതിനാൽ പൂജ ചെയ്യാൻ അനുവദിക്കണം; സംഘപരിവാർ

താജ്മഹല്‍ വിവാദം തുടർന്നുക്കൊണ്ടിരിക്കുകയാണ്. താജ്മഹല്‍ പണ്ട് ശിവക്ഷേത്രമായിരുന്നുവെന്നും താജ്മഹലില്‍ പൂജ ചെയ്യാന്‍ അനുവദിക്കണമെന്നും സംഘപരിവാർ. ആര്‍എസ്എസിന്റെ ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയത്. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അവർ.
താജ്മഹല്‍ എന്തിനാണ് മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് അനുമതി നല്‍കിയത് എന്നും അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബാലമുകുന്ദ് പാണ്ഡെ ചോദിച്ചു. ഈ അനുമതി പിന്‍വലിക്കണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു. നമാസ് അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താനുള്ള അനുമതിയും ലഭിക്കണം.
താജ്മഹല്‍ നേരത്തെ ശിവക്ഷേത്രമായിരുന്നു. ഇതിന് തെളിവുകളുണ്ട്. മുസ്ലിം ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ട് സ്മാരകങ്ങളായി മാറിയ പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കണമെന്നും ഇയാള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























