സ്വാമിയെയും നടിയെയും ആരാധകർ കയ്യോടെ പൊക്കിയപ്പോൾ പുറത്തായത് ഇരുവരുമൊത്തുള്ള സെക്സ് വീഡിയോ; ദൃശ്യങ്ങളുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് നടി

ഗുരുനഞ്ചേശ്വര ശിവാചാര്യ സ്വാമിയും ഒരു കന്നഡ നടിയും തമ്മിലുള്ള രംഗങ്ങളാണ് ഇപ്പോള്‍ കര്‍ണ്ണാടകയിലെ ചൂടുള്ള വിഷയം. കര്‍ണ്ണാടകയിലെ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള ആത്മീയ സ്ഥാപനങ്ങളിലൊന്നാണ് ഹനസാമരണഹള്ളി സംസ്താന പീഠം. മൈസൂര്‍ രാജാവു സമ്മാനിച്ച 1500 ഏക്കറിലാണ് ഈ ആതമീയ സാമ്രാജ്യം വ്യാപിച്ചു കിടക്കുന്നത്. അഞ്ചു നൂറ്റാണ്ടോളം പാരമ്പര്യമുള്ള ആശ്രമമാണിതെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷക്കണക്കിന് ഭക്തരും ഈ മഠത്തില്‍ എത്താറുണ്ട്.
ഷിമോഗയില്‍ നിന്നുള്ള നടിയുമൊത്തുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മഠത്തിന്റെ മേധാവിയുടെ മകനും ഉപമേധാവിയുമാണ് ദയാനന്ദന്‍. നേരത്തേ ആശ്രമത്തിന്റെ ഏക്കര്‍ കണക്കിന് ഭൂമി വിറ്റഴിച്ചുവെന്ന ആരോപണം നേരിടുന്ന വ്യക്തികൂടിയാണ് ഇയാള്‍. ആശ്രമത്തിന്റെ അടുത്ത അവകാശിയായി ഇയാളെ അവരോഹണം ചെയ്യാനിരിക്കെയാണ് ലൈംഗിക സി ഡി പുറത്തെത്തിയത്. കന്നഡയില്‍ ചില ലോ ബജറ്റു ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ദൃശ്യത്തിലുള്ളത്. ഇവര്‍ ആശ്രമത്തില്‍ പതിവായി വരാറുണ്ടെന്നും സ്വാമിയുമായുള്ള ബന്ധം സ്ഥിരീകരിച്ചുവെന്ന് കന്നഡയിലെ സുവര്‍ണ്ണ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ ദയാനന്ദ സ്വാമിയുടെ വിവാദ ലൈംഗിക വിഡിയോ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആരോപണവുമായി ദൃശ്യത്തില്‍ ഉള്‍പ്പെട്ട നടി രംഗതെത്തി . ദൃശ്യത്തില്‍ സ്വാമിക്കൊപ്പമുള്ള യുവതി താനല്ലെന്നും ഇതു മോര്‍ഫ് ചെയ്തതായിരിക്കാമെന്നും ആരോപണ വിധേയയായ നടി പറഞ്ഞു. നടി സ്വാമിയോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതു നല്‍കാതെ വന്നതോടെയാണ് വിഡിയോ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം സ്വാമി ദയാനന്ദയെ മഠത്തിനു പുറത്താക്കണം എന്നാവശ്യപ്പെട്ട് വിശ്വാസികള്‍ വ്യാഴാഴ്ച രാത്രി തുടങ്ങിവച്ച സമരം ഇന്നലെയും തുടര്‍ന്നു. ദയാനന്ദ സ്വാമി മഠത്തിനുള്ളില്‍ തന്നെ തുടരുകയാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha


























