മിശ്രവിവാഹത്തിന് സമ്മതം മൂളിയത് മകന്റെ നിര്‍ബന്ധത്തിന് വഴങ്ങി ; സ്വന്തം കുഞ്ഞിനെ ഒരുനോക്ക് കാണാൻ പോലും അനുവദിക്കാതെ കുത്തികൊന്നത് മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ; കൃഷ്ണകുമാർ വധത്തിൽ രഹസ്യങ്ങൾ പുറത്ത്

സ്വന്തം കുഞ്ഞിനെ ഒരുനോക്കു കാണാൻ പോലും അനുവദിക്കാതെ ഭാര്യ പിതാവ് കുത്തിക്കൊന്ന കൃഷ്ണകുമാര്‍ നാടിന്റെ വേദനയാകുന്നു. തന്റെ മകനെ കൊല്ലാന്‍ ഭാര്യ പിതാവ് മുന്‍കൂട്ടി നിശ്ചയിച്ച് ഉറപ്പിച്ചിരുന്നുന്നതായി കൃഷ്ണകുമാറിന്റെ അച്ഛന്‍ സുധാകരന്റെ വെളിപ്പെടുത്തൽ.
വിവാഹം കഴിഞ്ഞ് വെറും രണ്ടാഴ്ച മാത്രമാണ് അലീനയും കൃഷ്ണകുമാറും നല്ല രീതിയില്‍ ജീവിച്ചത് . ഇതിനിടയിൽ പെണ്‍കുട്ടി വീട്ടുകാരുമായി ആവശ്യമില്ലാത്ത കാര്യങ്ങള്‍ പങ്ക് വെച്ചത് കൃഷ്ണകുമാറിന്റെ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു എന്നും കൃഷ്ണകുമാറിന്റെ അച്ഛൻ പറയുന്നു . കൃഷ്ണകുമാറിന്റെ രക്ഷിതാക്കൾ ജാതി മാറിയുള്ള മിശ്രവിവാഹിതരായിരുന്നതിനാൽ ഇതിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നതായി പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂലൈ 2ന് ആയിരുന്നു അലീനയുമായിട്ടുള്ള അവന്റെ വിവാഹം. എന്നാൽ ഇത് പ്രണയ വിവാഹമായിരുന്നില്ല. പെൺകുട്ടിയെ കണ്ട് ഇഷ്ടപെട്ടതിനാൽ കല്യാണം നടത്തികൊടുക്കുകയായിരുന്നു. ആദ്യ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്നങ്ങള്‍ തുടങ്ങിയിരുന്നു. പെൺകുട്ടിക്ക് ഭർത്താവിന്റെ വീട്ടിൽ നിൽക്കുന്നതിനേക്കാൾ താൽപര്യം സ്വന്തം വീട്ടിൽ നിൽക്കുന്നതിനോടായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ കൂട്ടികൊണ്ട് പോകുന്ന ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം വീട്ടില്‍ പോയ പെണ്‍കുട്ടി ഭർത്താവിന്റെ വീട്ടുകാരുമായി അടുപ്പം കാണിച്ചിരുന്നില്ല. പിന്നെ കൃഷ്ണകുമാറിനെ വിളിക്കുന്നത് ഇടയ്ക്ക് സ്‌കാന്‍ ചെയ്യാന്‍ പോകാന്‍ വേണ്ടിയായിരുന്നു.
എന്നാൽ പ്രസവത്തിനായി പെണ്‍കുട്ടിയെ കൃഷ്ണകുമാര്‍ തന്നെ നേരിട്ട് ആശുപത്രിയിലെത്തിച്ച് നല്ല മുറിയും എടുത്തുകൊടുക്കുകയും ചെയ്തു. എന്നാല്‍ വൈകുന്നേരം കുട്ടിയുടെ അച്ഛന്‍ ഉദയകുമാര്‍ കാര്യം അറിഞ്ഞയുടനെ ഒരു ചെറിയ മുറി മതി എന്നും ഇത്രയും സൗകര്യം ആവശ്യമില്ലെന്നും പറഞ്ഞ് മുറി ഒഴിവാക്കിയ ശേഷം ഫോണില്‍ കൃഷ്ണകുമാറിനെ വിളിച്ച് പിന്നെയും തെറി വിളിക്കുകയും ചെയ്തു. ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തു.
മക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ അവര്‍ തീര്‍ത്തുകൊള്ളുമെന്ന് ഉദയകുമാറിനോട് പറഞ്ഞിരുന്നുവെങ്കിലും പിന്നെയും മകനെ തെറി വിളിക്കുന്നതും അമ്മയ്ക്ക് വിളിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. ഇത് വേണ്ട എന്ന് ആദ്യമേ പറഞ്ഞതല്ലേ എന്ന് ചോദിച്ചപ്പോള്‍ നമുക്ക് മനുഷ്യരെ മനസ്സ് ചൂഴ്ന്ന് നോക്കാന്‍ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. പെണ്‍കുട്ടിയോടും പല തവണ സംസാരിച്ചെങ്കിലും പ്രശ്നങ്ങള്‍ അവസാനിച്ചില്ല. സ്വന്തം മോളെ പോലെ മാത്രമാണ് കണ്ടതെന്നും പല തവണ പറഞ്ഞിരുന്നു പക്ഷേ അതൊന്നും പെണ്‍കുട്ടി ചെവികൊണ്ടില്ല.
കൃഷ്ണകയുമാറിന്റെ അമ്മയുമായി പെൺകുട്ടി നിരന്തരം വഴക്ക് കൂടുമായിരുന്നു . പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയ ഭാര്യയെ നേരില്‍ കാണാന്‍ കൃഷ്ണകുമാര്‍ ഇടയ്ക്ക് കല്ലിയൂരുള്ള വീട്ടില്‍ പോകുന്നത് പതിവായിരുന്നു. ഇവിടെ എത്തുമ്പോഴെല്ലാം ഉദയകുമാര്‍ വീട്ടിലുണ്ടെങ്കില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും പതിവായിരുന്നു. പിന്നീട് കൃഷ്ണകുമാറിനെ ഭാര്യയെ കാണാന്‍ വീട്ടില്‍ എത്തുന്നതില്‍ നിന്നും ഉയദയകുമാര്‍ വിലക്കുകയും ചെയ്തു. ഇതേ ചൊല്ലിയും വഴക്ക് പതിവായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച അലീന പ്രസവിച്ചെങ്കിലും വിവരം ഭര്‍ത്താവായ കൃഷ്ണകുമാറിനെ അറിയിച്ചില്ല മൂന്നു ദിവസം കഴിഞ്ഞ് ല ബന്ധുക്കള്‍ പറഞ്ഞാണ് അറിഞ്ഞതെന്നും സുധാകരൻ പറയുന്നു.
https://www.facebook.com/Malayalivartha

























