എസ്.എഫ്.ഐ അംഗമായാൽ എക്സാം എഴുതാതെ ജയിക്കാം
വിദ്യാർത്ഥി രാഷ്ട്രീയം കേരളയൂണിവേഴ്സിറ്റിയുടെ വേരുകളിൽപോലും അടിയുറച്ചുപോയിരുന്നു. എന്നതിനുള്ള തെളിവ് തന്നെയാണ് ഈ കാലയളവിൽ കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഉയർന്ന മാർക്ക് വർക്ക് വാങ്ങി ഭാവിയെ സ്വപ്നം കണ്ട വരുന്നവർക്ക് ഇവിടെ സ്ഥാനമില്ല അങ്ങനെ സ്ഥാനം വേണമെങ്കിൽത്തന്നെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗമാണോ? എന്ന ചോദ്യത്തിന് അതെ എന്ന ഉത്തരം ആയിരിക്കണം. അല്ലെങ്കിലോ ഇരുട്ടടി ആയിരിക്കും ഫലം. അക്ഷരങ്ങൾക്കും ആശയങ്ങൾക്കും സ്വാതന്ത്ര്യം ഇല്ലെന്നുതന്നെ പറയാം.
അസൈൻമെന്റുകളും പ്രോജക്ടുകളും പൂർത്തിയാക്കിയില്ലെങ്കിലും മാർക്ക് ലഭിക്കും ക്ലാസിൽ കയറിയില്ലെങ്കിലും എല്ലാ ദിവസവും ‘ഹാജർ’. പരീക്ഷകളിൽ ആരെയും പേടിക്കാതെ കോപ്പിയടിക്കാം. ഏതെങ്കിലും അധ്യാപകൻ ചോദ്യം ചെയ്യുകയോ തുറിച്ചുനോക്കുകയോ ചെയ്താൽ ക്ലാസിൽ നിന്നിറങ്ങും മുൻപ് അദ്ദേഹത്തിന്റെ കാറിന്റെ ഗ്ലാസ് തകർന്നിരിക്കും. അല്ലെങ്കിൽ കാറ്റില്ലാത്ത ടയർ കാണേണ്ടി വരും. ‘ഈ കാലുമായി സാറിനു കോളജിനു പുറത്തേയ്ക്കു പോകണോ’ എന്ന് ഒരു എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയംഗം മുഖത്തുനോക്കി ചോദിച്ചിട്ടുണ്ടെന്ന് പേരുപറയാൻ ഇപ്പോഴും പേടിക്കുന്ന ഒരു മുൻ അധ്യാപകൻ വ്യക്തമാക്കുമ്പോഴും നേതാക്കന്മാരുടെ അരാജകത്വം തന്നെയല്ലേ വ്യക്തമാകുന്നത് .
കോളജുകൾ നിയന്ത്രിക്കുന്നത് പ്രിൻസിപ്പൽമാരാണെങ്കിൽ യൂണിവേഴ്സിറ്റി കോളജിൽ മാത്രം ഭരണനിർവഹണം യൂണിറ്റ് കമ്മിറ്റിക്കാണ്. അവർ പറയുന്നതിനപ്പുറം ഒന്നും നടക്കില്ല. വലിയ മാർക്കു വാങ്ങി പ്ലസ്ടു വിജയിച്ച് പ്രവേശനം നേടിയെത്തുന്ന മിടുക്കർ എങ്ങനെ ഇത്തരം ഗുണ്ടായിസത്തിലേക്കു തിരിയുന്നുവെന്ന സംശയത്തിന് വിരമിച്ച മറ്റൊരു അധ്യാപകനാണ് മറുപടി തന്നത്. പ്രവേശനം നേടിയ ശേഷം വേണ്ടെന്നുവച്ച് കോളജ് വിടുന്ന ഒട്ടേറെപ്പേരുണ്ട്. അവർക്കു പകരം ആരെ പ്രവേശിപ്പിക്കണമെന്ന് എസ്എഫ്ഐ പട്ടിക നൽകും. റാങ്ക് പട്ടികയിൽ ഏറെ പിന്നിലെങ്കിലും വഴിവിട്ട് ഇവർക്കു പ്രവേശനം നൽകാൻ പ്രിൻസിപ്പലും അധ്യാപകരും മൽസരിക്കുകയാണ്. എസ്എഫ്ഐയും പാർട്ടിയും ഇടപെട്ട് ഇവരുടെ പ്രവേശനം യൂണിവേഴ്സിറ്റിയെക്കൊണ്ട് ക്രമവൽകരിക്കും. ഇങ്ങനെ വഴിവിവഴിവിട്ട് കയറുന്നവരാണ് പലപ്പോഴും യൂണിറ്റ് കമ്മിറ്റി ഭാരവാഹികളായി കോളജ് അടക്കി ഭരിക്കുന്നത്.
വിദ്യാർഥികൾക്കിടയിൽ എസ്എഫ്ഐ എങ്കിൽ അധ്യാപകർക്കിടയിൽ അവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളജ് ടീച്ചേഴ്സിന്റെ (എകെജിസിടി) ഏകാധിപത്യമാണ്. ഇൗ സിപിഎം അനുഭാവ സംഘടന യൂണിവേഴ്സിറ്റി കോളജിൽ മറ്റൊരു അധ്യാപക സംഘടനയ്ക്കും പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചിട്ടില്ല. നിരന്തരമുള്ള പരിഹാസവും കുറ്റപ്പെടുത്തലുകളും സഹിക്കാനാകാതെ സ്ഥലം വിടേണ്ടിവന്ന അധ്യാപകർ ഒട്ടേറെ.
https://www.facebook.com/Malayalivartha