Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടികൾക്ക് വഴി മാറുന്ന കർണാടക രാഷ്ട്രീയം .....റിസോർട്ട് രാഷ്ട്രീയത്തിന്റെ പിന്നില്ലേ കഥകൾ

17 JULY 2019 12:07 PM IST
മലയാളി വാര്‍ത്ത

More Stories...

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തമിഴ്നാട്ടിൽ

റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് വഴിമാറിയ കർണാടക രാഷ്ട്രീയത്തിന്റെ കളം നിറയെ കോടികളാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത് . ബിജെപി, കോണ്‍ഗ്രസ്, ജെഡിഎസ് രാഷ്ട്രീയകളികൾക്ക് പിന്നില്‍. വിമതരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം എല്ലാ അടവും പയറ്റുന്നുണ്ട്. എന്നാല്‍ വിമതര്‍ക്ക് പിന്നില്‍ ആരാണ് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല . ബിജെപിയാണെന്ന് പൊതുവെ പറയാമെങ്കിലും വിമതര്‍ അത് സമ്മതിക്കുന്നില്ല.

ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര, ആഡംബര ഹോട്ടലുകളില്‍ താമസം, സുപ്രീംകോടതിയില്‍ സിറ്റിങിന് ലക്ഷങ്ങള്‍ വാങ്ങുന്ന അഭിഭാഷകര്‍ ഹാജരാകുന്നു... എവിടെ നിന്നാണ് വിമതര്‍ക്ക് പണം വരുന്നത്. തങ്ങള്‍ സ്വന്തമായി വഹിക്കുന്നുവെന്നാണ് വിമത എംഎല്‍എമാര്‍ പറയുന്നത്. എന്നാല്‍ പുറത്തുവരുന്ന വിവരങ്ങള്‍ മറ്റുചിലതാണ്.16 വിമത എംഎല്‍എമാര്‍ രാജിവെച്ചത് ജൂലൈ ആറിനാണ്. അതിന് ശേഷം കര്‍ണാടക രാഷ്ട്രീയം ദേശീയതലത്തില്‍ ചര്‍ച്ചയാണ്. രാജിവച്ചവര്‍ ഉടന്‍ തന്നെ മുംബൈയിലേക്ക് പോകുകയും ആഡംബര ഹോട്ടലില്‍ താമസമാക്കുകയും ചെയ്തു. ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു വിമതരുടെ എല്ലാ യാത്രകളും.

ഇത്രയും ദിവസങ്ങള്‍ക്കിടെ വിമതര്‍ പലരും ബെംഗളൂരു-മുംബൈ യാത്ര നടത്തിയതെല്ലാം ചാര്‍ട്ടേഡ് വിമാനങ്ങളിലാണ്. വിവാദം സുപ്രീംകോടതിയിലെത്തിയതോടെ വിമതര്‍ക്ക് വേണ്ടി ഹാജരാകുന്നത് സിറ്റിങ് ലക്ഷങ്ങള്‍ വാങ്ങുന്ന മുതിര്‍ന്ന അഭിഭാഷകരാണ്. ഇതിനെല്ലാം പിന്നില്‍ തങ്ങള്‍ സ്വന്തമായി ചെലവഴിക്കുന്ന പണം മാത്രമാണുള്ളതെന്ന് വിമതര്‍ പറയുന്നു.രാജിവച്ച എംഎല്‍എമാര്‍ക്ക് ഓരോരുത്തര്‍ക്കും ചുരുങ്ങിയത് 20 കോടി രൂപ ലഭിച്ചുവെന്നാണ് ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ അടക്കം ദേശിയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതരെ മാത്രമല്ല, ഇനിയും കൂറുമാറ്റം സംഭവിക്കുമോ എന്ന ഭയപ്പെട്ട് ഭരണ-പ്രതിപക്ഷ എംഎല്‍എമാരെല്ലാം മുംബൈയിലും ബെംഗളൂരുമുള്ള ആഡംബര ഹോട്ടലിലാണ് ദിവസങ്ങളായി താമസിക്കുന്നത്.

ഒരു യാത്രയ്ക്ക് നാല് ലക്ഷം.എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ ദിവസ വാടക 4000ത്തിനും 11000ത്തിനുമിടയിലാണത്രെ. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള പ്രത്യേക വിമാനത്തിലെ ഒരു യാത്രയ്ക്ക് നാല് ലക്ഷത്തോളം രൂപ ചെലവ് വരും. പ്രതിസന്ധി തുടങ്ങിയ ശേഷം വിമതര്‍ അഞ്ചുതവണയെങ്കിലും ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുണ്ട്.50 ലക്ഷം വച്ചു ചെലവഴിച്ചു
കഴിഞ്ഞ കുറച്ചുദിവസങ്ങള്‍ക്കിടെ മാത്രം ഓരോ പാര്‍ട്ടികളും ഹോട്ടല്‍, വിമാനം ആവശ്യങ്ങള്‍ക്കായി മാത്രം 50 ലക്ഷം രൂപ വച്ച് ചെലവഴിച്ചുവെന്നാണ് കണക്കാക്കുന്നത്.

മഹാരാഷ്ട്രയില്‍ എത്തിയ വിമത എംഎല്‍എമാര്‍ ചില ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. അതും ചാര്‍ട്ടേഡ് വിമാനങ്ങളിലാണ് യാത്ര ചെയ്തത്. ഇതിനും വരും ലക്ഷങ്ങള്‍ ചെലവ്. വിമതര്‍ക്ക് വേണ്ടി പണം ചെലവഴിക്കുന്നത് ബിജപിയാണെന്ന് കോണ്‍ഗ്രസും ജെഡിഎസ്സും പറയുന്നു. കാരണം വിമത എംഎല്‍എമാര്‍ക്കൊപ്പം പലപ്പോഴും ബിജെപി പ്രതിനിധികളും യാത്ര ചെയ്തിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.റിസോർട് രാഷ്ട്രീയത്തിന് പേരുകേട്ട കർണാടക രാഷ്ട്രീയം ആരെയും കൊതിപ്പിക്കുന്ന പണസ്രോതസ് തന്നെയാണെന്ന് വ്യക്തം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (3 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (4 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (10 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (11 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends