Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഇനി ജയരാജന്മാർ മിണ്ടില്ല... കേന്ദ്രം പൂട്ടിട്ടു പൂട്ടി... അടിയൊഴുക്കുകൾ എങ്ങോട്ട്...?

05 APRIL 2021 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽ ഡി എഫും വിനയപൂർവ്വം അംഗീകരിക്കുന്നുവെന്ന് സി പി ഐ പ്രസ്താവന

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

കണ്ണൂരിലെ ജയരാജന്‍ത്രയം പിണറായിക്കെതിരെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എയ്യുന്ന ഒളിയമ്പുകളില്‍ സിപിഎമ്മിന് ആശങ്ക. നേരിട്ടും സോഷ്യല്‍ മീഡിയയിലും പോളിംഗ് തീരുന്നതുവരെ ഇരട്ടമുനയുള്ള ഒരു പരാമര്‍ശവും പ്രതികരണവും പാടില്ലെന്ന് മൂന്നുപേര്‍ക്കും പാര്‍ട്ടി നേതൃത്വം കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

കണ്ണൂരില്‍ സിപിഎമ്മിന്റെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കാതെ വന്നതോടെയാണ് പാര്‍ട്ടിക്കും പിണറായിക്കും എതിരേ ഒളിയമ്പുകള്‍ വന്നുതുടങ്ങിയത്. പി ജയരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക് പേജുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നിര്‍ദേശങ്ങളിലേക്ക് സിപിഎം കടക്കുകയാണ്. പിണറായി വിജയനെ ഉന്നമിട്ട് ഫേസ് ബുക്ക് പോസ്റ്റുകളുണ്ടായാല്‍ ശിക്ഷണ നടപടിയുണ്ടാകുമെന്നതുള്‍പ്പെടെ മുന്നറിയിപ്പുകളാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.


താനിനി മത്സരിക്കാനേയില്ലെന്ന കഴിഞ്ഞ ദിവസത്തെ ഇപി ജയരാജന്റെ പ്രതികരണത്തിനൊപ്പം പാര്‍ട്ടിയാണ് ലീഡര്‍ വ്യക്തിയല്ലെന്ന പി ജയരാജന്റെ ആക്രമണം പിണറായിക്ക് പ്രഹരമായിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ജയരാജന്‍ അണികളില്‍ നിന്ന് വോട്ടുചോര്‍ച്ചയ്ക്ക് നീക്കമുണ്ടാകുമോ എന്ന ഭീതിയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കുണ്ട്. തോമസ് ഐസക്ക്, സുധാകരന്‍, രാജു എബ്രഹാം തുടങ്ങിയ നേതാക്കള്‍ തെക്കന്‍കേരളത്തില്‍ നിശബ്ദരായത ്ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സിപിഎമ്മിന് മുന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടായാക്കുമെന്നാണ് നിരീക്ഷണം.


കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാരില്‍ ഒരാളെങ്കിലും മത്സര രംഗത്തില്ലാതെ വന്നത് 35 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്. 1987ലെ തിരഞ്ഞെടുപ്പു മുതല്‍ ജയരാജന്മാരില്‍ ആരെങ്കിലും രംഗത്തുണ്ടായിരുന്നു.


മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരില്‍ മൂന്നു പേരും ഇത്തവണ മത്സരിക്കാന്‍ സീറ്റ് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.


രണ്ടു തവണ മത്സരിച്ചവര്‍ക്കു സീറ്റു വേണ്ടെന്ന നിലപാട് ഏതാനും പേര്‍ക്ക് മാത്രം ബാധകമാക്കിയതാണ് ജയരാജന്‍മാര്‍ക്ക് പിടിക്കാതെ വന്നത്. ജോസ് കെ മാണി ജയിച്ചുവന്നാല്‍ ധനകാര്യമന്ത്രിയാക്കാനുള്ള താല്‍പര്യത്തിലാണ് തോമസ് ഐസക്കിനെ പിണറായി ഒഴിവാക്കിയതെന്ന വ്യാഖ്യാനവും പാര്‍ട്ടിയിലുണ്ടായി. മട്ടന്നൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തേ ഇ.പി.ജയരാജന്‍ നിലപാട് എടുത്തിരുന്നു.


തന്നെയുമല്ല ഒരിക്കല്‍ക്കൂടി തനിക്ക് മട്ടന്നൂരിരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇപി ജയരാജന്‍ പിണറായിയോടു് താല്‍പര്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇക്കാര്യം മുഖവിലയ്ക്ക് എടുത്തതുമില്ല. വടകര ലോക് സഭാ സീറ്റില്‍ തോറ്റതിനു ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവരാതെ പി.ജയരാജനെ സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു.


ഈ തിരഞ്ഞെടുപ്പില്‍ ജയരാജനെ മട്ടന്നൂര്‍, കൂത്തുപറമ്പ് ഉള്‍പ്പെടെ നാലു സീറ്റുകളില്‍ പരിഗണിച്ചേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ പി ജയരാജനെ എന്നേക്കുമായി സിപിഎം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (4 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (4 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (4 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (5 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (7 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (7 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (9 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends