Widgets Magazine
03
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തരവ് കീറക്കടലാസെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍


മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.


ഒരു വയസുകാരന്റെ മരണ കാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതിനാലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ കരളിന്റെ ഭാഗത്ത് അക്യുപംഗ്ചർ ചികിത്സ നൽകി...


വൻ പരാജയമെന്ന് ജനങ്ങള്‍ ഒന്നടങ്കം വിധി പറഞ്ഞ മന്ത്രിമാരെ, ഒഴിവാക്കാനോ മാറ്റിപ്രതിഷ്ഠിക്കാനോ ഉള്ള തിരക്കിൽ സര്‍ക്കാര്‍...

ഇനി ജയരാജന്മാർ മിണ്ടില്ല... കേന്ദ്രം പൂട്ടിട്ടു പൂട്ടി... അടിയൊഴുക്കുകൾ എങ്ങോട്ട്...?

05 APRIL 2021 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

ആശുപത്രിയിൽ നിന്നും 'ആ സന്ദേശം'; വരും മണിക്കൂറുകൾ നിർണായകം; വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു

സിദ്ധാർത്ഥിൻ്റെ കുടുംബത്തിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ച 7 ലക്ഷം രൂപ 10 ദിവസത്തിനുള്ളിൽ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവ്; ഇത് ധർമ്മ വിജയമെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി

മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ക്കാരിന്റെ അപമാനകരമായ കാര്യക്ഷമത ഇല്ലായ്മമൂലം സ്തംഭനാവസ്ഥയിലാണ്; ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ് ചിതറി ജീര്‍ണ്ണിചിരിക്കുകയാണെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്‍

കേരളം പണ്ട് നിർമാർജ്ജനം ചെയ്ത രോഗങ്ങൾ തിരിച്ചു വന്നിരിക്കുന്നതാണോ നമ്പർ വൺ മാതൃക ? കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്ന് ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

ഉപകരണങ്ങളില്ലാതെ ശസ്ത്രക്രിയ മുടങ്ങുന്ന സ്ഥിതി ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കാര്യമല്ല; സംസ്ഥാനത്തെ ഇടതുസര്‍ക്കാരിന്റെ ഭരണ തകര്‍ച്ചയുടെ നേര്‍ചിത്രമാണ് ഈ വെളിപ്പെടുത്തലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

കണ്ണൂരിലെ ജയരാജന്‍ത്രയം പിണറായിക്കെതിരെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എയ്യുന്ന ഒളിയമ്പുകളില്‍ സിപിഎമ്മിന് ആശങ്ക. നേരിട്ടും സോഷ്യല്‍ മീഡിയയിലും പോളിംഗ് തീരുന്നതുവരെ ഇരട്ടമുനയുള്ള ഒരു പരാമര്‍ശവും പ്രതികരണവും പാടില്ലെന്ന് മൂന്നുപേര്‍ക്കും പാര്‍ട്ടി നേതൃത്വം കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

കണ്ണൂരില്‍ സിപിഎമ്മിന്റെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കാതെ വന്നതോടെയാണ് പാര്‍ട്ടിക്കും പിണറായിക്കും എതിരേ ഒളിയമ്പുകള്‍ വന്നുതുടങ്ങിയത്. പി ജയരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക് പേജുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നിര്‍ദേശങ്ങളിലേക്ക് സിപിഎം കടക്കുകയാണ്. പിണറായി വിജയനെ ഉന്നമിട്ട് ഫേസ് ബുക്ക് പോസ്റ്റുകളുണ്ടായാല്‍ ശിക്ഷണ നടപടിയുണ്ടാകുമെന്നതുള്‍പ്പെടെ മുന്നറിയിപ്പുകളാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.


താനിനി മത്സരിക്കാനേയില്ലെന്ന കഴിഞ്ഞ ദിവസത്തെ ഇപി ജയരാജന്റെ പ്രതികരണത്തിനൊപ്പം പാര്‍ട്ടിയാണ് ലീഡര്‍ വ്യക്തിയല്ലെന്ന പി ജയരാജന്റെ ആക്രമണം പിണറായിക്ക് പ്രഹരമായിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ജയരാജന്‍ അണികളില്‍ നിന്ന് വോട്ടുചോര്‍ച്ചയ്ക്ക് നീക്കമുണ്ടാകുമോ എന്ന ഭീതിയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കുണ്ട്. തോമസ് ഐസക്ക്, സുധാകരന്‍, രാജു എബ്രഹാം തുടങ്ങിയ നേതാക്കള്‍ തെക്കന്‍കേരളത്തില്‍ നിശബ്ദരായത ്ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സിപിഎമ്മിന് മുന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടായാക്കുമെന്നാണ് നിരീക്ഷണം.


കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാരില്‍ ഒരാളെങ്കിലും മത്സര രംഗത്തില്ലാതെ വന്നത് 35 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്. 1987ലെ തിരഞ്ഞെടുപ്പു മുതല്‍ ജയരാജന്മാരില്‍ ആരെങ്കിലും രംഗത്തുണ്ടായിരുന്നു.


മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരില്‍ മൂന്നു പേരും ഇത്തവണ മത്സരിക്കാന്‍ സീറ്റ് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.


രണ്ടു തവണ മത്സരിച്ചവര്‍ക്കു സീറ്റു വേണ്ടെന്ന നിലപാട് ഏതാനും പേര്‍ക്ക് മാത്രം ബാധകമാക്കിയതാണ് ജയരാജന്‍മാര്‍ക്ക് പിടിക്കാതെ വന്നത്. ജോസ് കെ മാണി ജയിച്ചുവന്നാല്‍ ധനകാര്യമന്ത്രിയാക്കാനുള്ള താല്‍പര്യത്തിലാണ് തോമസ് ഐസക്കിനെ പിണറായി ഒഴിവാക്കിയതെന്ന വ്യാഖ്യാനവും പാര്‍ട്ടിയിലുണ്ടായി. മട്ടന്നൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തേ ഇ.പി.ജയരാജന്‍ നിലപാട് എടുത്തിരുന്നു.


തന്നെയുമല്ല ഒരിക്കല്‍ക്കൂടി തനിക്ക് മട്ടന്നൂരിരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇപി ജയരാജന്‍ പിണറായിയോടു് താല്‍പര്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇക്കാര്യം മുഖവിലയ്ക്ക് എടുത്തതുമില്ല. വടകര ലോക് സഭാ സീറ്റില്‍ തോറ്റതിനു ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവരാതെ പി.ജയരാജനെ സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു.


ഈ തിരഞ്ഞെടുപ്പില്‍ ജയരാജനെ മട്ടന്നൂര്‍, കൂത്തുപറമ്പ് ഉള്‍പ്പെടെ നാലു സീറ്റുകളില്‍ പരിഗണിച്ചേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ പി ജയരാജനെ എന്നേക്കുമായി സിപിഎം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് നിലപാട് പാടില്ലെന്ന് പ്രധാനമന്ത്രി  (1 minute ago)

അംഗീകരിക്കില്ലെന്ന്... ഗവര്‍ണറുടെ പരിപാടി കുളമാക്കാന്‍ ശ്രമിച്ച റജിസ്ട്രാര്‍ക്ക് സസ്‌പെന്‍ഷന്‍, സസ്‌പെന്‍ഷനെതിരെ കോടതിയെ സമീപിക്കുമെന്ന് റജിസ്ട്രാര്‍, വിസിയുടേത് അമിതാധികാര പ്രയോഗമെന്ന് മന്ത്രി, ഉത്തര  (11 minutes ago)

ബസുകളുടെ തത്സമയ യാത്രാവിവരങ്ങളാണ് മൊബൈല്‍ ആപ്ലിക്കേഷനില്‍ ...  (30 minutes ago)

റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനില്‍ ഗവര്‍ണര്‍ ആര്‍.വി. ആര്‍ലേക്കറുമായി കൂടിക്കാ  (47 minutes ago)

ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 300 കടന്നു..  (1 hour ago)

നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

ടിപ്പര്‍ ലോറിക്ക് പുറകില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (1 hour ago)

എടക്കരയില്‍ അച്ഛന്റെ മരണം സ്ഥിരീകരിക്കാന്‍ ആശുപത്രിയിലേക്ക് പോകാന്‍  (1 hour ago)

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.  (2 hours ago)

ഹമാസിനെതിരേ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു...  (2 hours ago)

ഡോക്ടര്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച കുറിപ്പ്  (9 hours ago)

കോളേജ് വിദ്യാര്‍ത്ഥിനിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 21കാരന്‍ പിടിയില്‍  (10 hours ago)

നാട്ടിലിറങ്ങിയ കാട്ടാനകളെ തുരത്താന്‍ വനപാലകരെത്തി: വനപാലകരെ ആക്രമിക്കാന്‍ പാഞ്ഞെത്തി കാട്ടാന  (10 hours ago)

വയനാട് ദുരന്തബാധിതരുടെ ഫണ്ടില്‍ ഒരു രൂപ വ്യത്യാസമുണ്ടെങ്കില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (10 hours ago)

ഡോ. സിസ തോമസിന് കേരള സര്‍വകലാശാല വി സിയുടെ അധിക ചുമതല  (10 hours ago)

Malayali Vartha Recommends