Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഇനി ജയരാജന്മാർ മിണ്ടില്ല... കേന്ദ്രം പൂട്ടിട്ടു പൂട്ടി... അടിയൊഴുക്കുകൾ എങ്ങോട്ട്...?

05 APRIL 2021 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്

കൂട് വിട്ട് കൂട് മാറ്റങ്ങൾ നടന്ന മണ്ഡലത്തിൽ ഇനിയാര്!! കൊട്ടാരക്കരയിൽ മത്സരം കടുക്കുമ്പോൾ

കണ്ണൂരിലെ ജയരാജന്‍ത്രയം പിണറായിക്കെതിരെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എയ്യുന്ന ഒളിയമ്പുകളില്‍ സിപിഎമ്മിന് ആശങ്ക. നേരിട്ടും സോഷ്യല്‍ മീഡിയയിലും പോളിംഗ് തീരുന്നതുവരെ ഇരട്ടമുനയുള്ള ഒരു പരാമര്‍ശവും പ്രതികരണവും പാടില്ലെന്ന് മൂന്നുപേര്‍ക്കും പാര്‍ട്ടി നേതൃത്വം കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

കണ്ണൂരില്‍ സിപിഎമ്മിന്റെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കാതെ വന്നതോടെയാണ് പാര്‍ട്ടിക്കും പിണറായിക്കും എതിരേ ഒളിയമ്പുകള്‍ വന്നുതുടങ്ങിയത്. പി ജയരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക് പേജുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നിര്‍ദേശങ്ങളിലേക്ക് സിപിഎം കടക്കുകയാണ്. പിണറായി വിജയനെ ഉന്നമിട്ട് ഫേസ് ബുക്ക് പോസ്റ്റുകളുണ്ടായാല്‍ ശിക്ഷണ നടപടിയുണ്ടാകുമെന്നതുള്‍പ്പെടെ മുന്നറിയിപ്പുകളാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.


താനിനി മത്സരിക്കാനേയില്ലെന്ന കഴിഞ്ഞ ദിവസത്തെ ഇപി ജയരാജന്റെ പ്രതികരണത്തിനൊപ്പം പാര്‍ട്ടിയാണ് ലീഡര്‍ വ്യക്തിയല്ലെന്ന പി ജയരാജന്റെ ആക്രമണം പിണറായിക്ക് പ്രഹരമായിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ജയരാജന്‍ അണികളില്‍ നിന്ന് വോട്ടുചോര്‍ച്ചയ്ക്ക് നീക്കമുണ്ടാകുമോ എന്ന ഭീതിയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കുണ്ട്. തോമസ് ഐസക്ക്, സുധാകരന്‍, രാജു എബ്രഹാം തുടങ്ങിയ നേതാക്കള്‍ തെക്കന്‍കേരളത്തില്‍ നിശബ്ദരായത ്ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സിപിഎമ്മിന് മുന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടായാക്കുമെന്നാണ് നിരീക്ഷണം.


കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാരില്‍ ഒരാളെങ്കിലും മത്സര രംഗത്തില്ലാതെ വന്നത് 35 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്. 1987ലെ തിരഞ്ഞെടുപ്പു മുതല്‍ ജയരാജന്മാരില്‍ ആരെങ്കിലും രംഗത്തുണ്ടായിരുന്നു.


മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരില്‍ മൂന്നു പേരും ഇത്തവണ മത്സരിക്കാന്‍ സീറ്റ് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.


രണ്ടു തവണ മത്സരിച്ചവര്‍ക്കു സീറ്റു വേണ്ടെന്ന നിലപാട് ഏതാനും പേര്‍ക്ക് മാത്രം ബാധകമാക്കിയതാണ് ജയരാജന്‍മാര്‍ക്ക് പിടിക്കാതെ വന്നത്. ജോസ് കെ മാണി ജയിച്ചുവന്നാല്‍ ധനകാര്യമന്ത്രിയാക്കാനുള്ള താല്‍പര്യത്തിലാണ് തോമസ് ഐസക്കിനെ പിണറായി ഒഴിവാക്കിയതെന്ന വ്യാഖ്യാനവും പാര്‍ട്ടിയിലുണ്ടായി. മട്ടന്നൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തേ ഇ.പി.ജയരാജന്‍ നിലപാട് എടുത്തിരുന്നു.


തന്നെയുമല്ല ഒരിക്കല്‍ക്കൂടി തനിക്ക് മട്ടന്നൂരിരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇപി ജയരാജന്‍ പിണറായിയോടു് താല്‍പര്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇക്കാര്യം മുഖവിലയ്ക്ക് എടുത്തതുമില്ല. വടകര ലോക് സഭാ സീറ്റില്‍ തോറ്റതിനു ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവരാതെ പി.ജയരാജനെ സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു.


ഈ തിരഞ്ഞെടുപ്പില്‍ ജയരാജനെ മട്ടന്നൂര്‍, കൂത്തുപറമ്പ് ഉള്‍പ്പെടെ നാലു സീറ്റുകളില്‍ പരിഗണിച്ചേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ പി ജയരാജനെ എന്നേക്കുമായി സിപിഎം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 minutes ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (19 minutes ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (58 minutes ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (1 hour ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (2 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (2 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (2 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (4 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (4 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (4 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (5 hours ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (6 hours ago)

Malayali Vartha Recommends