Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഇനി ജയരാജന്മാർ മിണ്ടില്ല... കേന്ദ്രം പൂട്ടിട്ടു പൂട്ടി... അടിയൊഴുക്കുകൾ എങ്ങോട്ട്...?

05 APRIL 2021 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓരോരുത്തരായി കൈയും വീശി ഇറങ്ങി ; സത്യസന്ധമായി കേസ് തെളിയിക്കണമെങ്കിൽ താൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ആളെന്ന് സമ്മതിച്ച് CM പിണറായി പോലീസിന്റെ അടികൊണ്ട് ചതഞ്ഞപ്പോൾ കൂടെ കൂട്ടിയതത്രേ!!!!

കണ്ണൂരിലെ ജയരാജന്‍ത്രയം പിണറായിക്കെതിരെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് എയ്യുന്ന ഒളിയമ്പുകളില്‍ സിപിഎമ്മിന് ആശങ്ക. നേരിട്ടും സോഷ്യല്‍ മീഡിയയിലും പോളിംഗ് തീരുന്നതുവരെ ഇരട്ടമുനയുള്ള ഒരു പരാമര്‍ശവും പ്രതികരണവും പാടില്ലെന്ന് മൂന്നുപേര്‍ക്കും പാര്‍ട്ടി നേതൃത്വം കര്‍ക്കശമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.

കണ്ണൂരില്‍ സിപിഎമ്മിന്റെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാര്‍ക്കും മത്സരിക്കാന്‍ സീറ്റ് നല്‍കാതെ വന്നതോടെയാണ് പാര്‍ട്ടിക്കും പിണറായിക്കും എതിരേ ഒളിയമ്പുകള്‍ വന്നുതുടങ്ങിയത്. പി ജയരാജന്‍ ആര്‍മിയുടെ ഫേസ് ബുക്ക് പേജുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെ നിര്‍ദേശങ്ങളിലേക്ക് സിപിഎം കടക്കുകയാണ്. പിണറായി വിജയനെ ഉന്നമിട്ട് ഫേസ് ബുക്ക് പോസ്റ്റുകളുണ്ടായാല്‍ ശിക്ഷണ നടപടിയുണ്ടാകുമെന്നതുള്‍പ്പെടെ മുന്നറിയിപ്പുകളാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.


താനിനി മത്സരിക്കാനേയില്ലെന്ന കഴിഞ്ഞ ദിവസത്തെ ഇപി ജയരാജന്റെ പ്രതികരണത്തിനൊപ്പം പാര്‍ട്ടിയാണ് ലീഡര്‍ വ്യക്തിയല്ലെന്ന പി ജയരാജന്റെ ആക്രമണം പിണറായിക്ക് പ്രഹരമായിക്കഴിഞ്ഞു. കണ്ണൂര്‍ ജില്ലയിലെ മണ്ഡലങ്ങളില്‍ ജയരാജന്‍ അണികളില്‍ നിന്ന് വോട്ടുചോര്‍ച്ചയ്ക്ക് നീക്കമുണ്ടാകുമോ എന്ന ഭീതിയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കുണ്ട്. തോമസ് ഐസക്ക്, സുധാകരന്‍, രാജു എബ്രഹാം തുടങ്ങിയ നേതാക്കള്‍ തെക്കന്‍കേരളത്തില്‍ നിശബ്ദരായത ്ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ സിപിഎമ്മിന് മുന്നു മുതല്‍ അഞ്ചുവരെ സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇടായാക്കുമെന്നാണ് നിരീക്ഷണം.


കണ്ണൂര്‍ രാഷ്ട്രീയത്തിലെ കരുത്തന്‍മാരായ മൂന്നു ജയരാജന്‍മാരില്‍ ഒരാളെങ്കിലും മത്സര രംഗത്തില്ലാതെ വന്നത് 35 വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ്. 1987ലെ തിരഞ്ഞെടുപ്പു മുതല്‍ ജയരാജന്മാരില്‍ ആരെങ്കിലും രംഗത്തുണ്ടായിരുന്നു.


മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ എന്നിവരില്‍ മൂന്നു പേരും ഇത്തവണ മത്സരിക്കാന്‍ സീറ്റ് ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.


രണ്ടു തവണ മത്സരിച്ചവര്‍ക്കു സീറ്റു വേണ്ടെന്ന നിലപാട് ഏതാനും പേര്‍ക്ക് മാത്രം ബാധകമാക്കിയതാണ് ജയരാജന്‍മാര്‍ക്ക് പിടിക്കാതെ വന്നത്. ജോസ് കെ മാണി ജയിച്ചുവന്നാല്‍ ധനകാര്യമന്ത്രിയാക്കാനുള്ള താല്‍പര്യത്തിലാണ് തോമസ് ഐസക്കിനെ പിണറായി ഒഴിവാക്കിയതെന്ന വ്യാഖ്യാനവും പാര്‍ട്ടിയിലുണ്ടായി. മട്ടന്നൂര്‍ സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സര രംഗത്ത് ഉണ്ടാകില്ലെന്ന് നേരത്തേ ഇ.പി.ജയരാജന്‍ നിലപാട് എടുത്തിരുന്നു.


തന്നെയുമല്ല ഒരിക്കല്‍ക്കൂടി തനിക്ക് മട്ടന്നൂരിരില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് ഇപി ജയരാജന്‍ പിണറായിയോടു് താല്‍പര്യപ്പെട്ടിരുന്നു. പാര്‍ട്ടി ഇക്കാര്യം മുഖവിലയ്ക്ക് എടുത്തതുമില്ല. വടകര ലോക് സഭാ സീറ്റില്‍ തോറ്റതിനു ശേഷം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവരാതെ പി.ജയരാജനെ സംസ്ഥാന സമിതി അംഗം എന്ന നിലയില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു.


ഈ തിരഞ്ഞെടുപ്പില്‍ ജയരാജനെ മട്ടന്നൂര്‍, കൂത്തുപറമ്പ് ഉള്‍പ്പെടെ നാലു സീറ്റുകളില്‍ പരിഗണിച്ചേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ പി ജയരാജനെ എന്നേക്കുമായി സിപിഎം ഒതുക്കിത്തീര്‍ക്കുകയും ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (6 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (7 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (7 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (7 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (7 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (7 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (7 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (8 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (8 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (8 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (8 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (9 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (9 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (10 hours ago)

Malayali Vartha Recommends