Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി സഹോദരൻ ഉൾപ്പടെയുള്ളവർ: ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാർട്ടിയും നൽകിയതെന്ന് മകൻ ചാണ്ടി ഉമ്മന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ്മൻ ചാണ്ടി....

06 FEBRUARY 2023 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണ്ണക്കൊള്ളയും വിഗ്രഹക്കടത്തും അത്യന്തം ഗൗരവകരമായ വിഷയം; പഞ്ചലോഹ വിഗ്രഹക്കടത്തിൽ പണം കൈപ്പറ്റിയ 'ഉന്നതൻ' ആരെന്ന് കണ്ടെത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്ര; കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന യാത്ര ഫെബ്രുവരിയിൽ; മുന്നണിയുടെ അടിത്തറ വിപുലപ്പെടുത്താന്‍ ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

കെ. കരുണാകരൻ്റെ 15ാം ചരമവാർഷികദിനം; അദ്ദേഹം ഡി.ഐ.സി ഉണ്ടാക്കേണ്ടി വന്ന സാഹചര്യം വേദനയോടെ ഓർക്കേണ്ടി വരുന്നു; സ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ തുടർ ചികിത്സ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സഹോദരൻ ഉൾപ്പെടെയുള്ളവർ നിവേദനം നൽകി. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യത്തിൽ അടുത്ത ബന്ധുക്കൾ പോലും ആശങ്കയിലാണ്. ഉമ്മൻ ചാണ്ടിക്ക് ഒരു കുഴപ്പവും ഇല്ലെന്ന് വാദിച്ച് കുടുംബം രംഗത്ത് എത്തിയിരുന്നു. ഇതിനൊപ്പം തനിക്ക് നല്ല ചികിൽസ കിട്ടുന്നുവെന്ന് ഉമ്മൻ ചാണ്ടി പറയുന്ന വീഡിയോയും എത്തി. ആ വീഡിയോയിലും ഉമ്മൻ ചാണ്ടിയുടെ ആരോഗ്യം സംശയത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നിവേദനം നൽകിയത്.

കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വീട്ടുകാർ ചികിത്സ നിഷേധിക്കുന്നു എന്ന ആരോപണം ഉയർന്നപ്പോഴാണ് പാർട്ടിക്കാർ അടക്കം ഇടപെട്ട് അദ്ദേഹത്തെ ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുപോയത്. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിലടക്കം പ്രചരിക്കുകയായിരുന്നു. ഈ പ്രചരണത്തോടെയാണ് അദ്ദേഹം ജർമ്മനിയിലേക്ക് ചികിത്സക്ക് വിമാനം കയറിയതും. അതിന് ശേഷം, നാട്ടിൽ തിരിച്ചെത്തിയ ഉമ്മൻ ചാണ്ടിക്ക് തുടർചികിത്സ വൈകുന്നതാണ് ഇപ്പോൾ മറ്റൊരു ആശങ്കയായി മാറുന്നത്. അവിടെയും തടസമായി നിൽക്കുന്നത് അദ്ദേഹത്തിന്റെ വീട്ടുകാർ തന്നെയാണെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്. ഇതാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ സഹോദരൻ അടക്കമുള്ളവരും ആരോപിക്കുന്നത്.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയെന്നനിലയിൽ ചികിത്സ ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. സഹോദരൻ അലക്‌സ് വി. ചാണ്ടി അടക്കമുള്ള 42 പേർ ഒപ്പിട്ട നിവേദനം ആരോഗ്യമന്ത്രി വീണാ ജോർജ്, സ്പീക്കർ എ.എൻ. ഷംസീർ എന്നിവർക്കും നൽകി. ഉമ്മൻ ചാണ്ടിയുടെ ചികിത്സയ്ക്കുവേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിനും ചികിത്സ ഉറപ്പാക്കുന്നതിനും വിദഗ്ധ ഡോക്ടറെ ഉൾപ്പെടുത്തി മെഡിക്കൽ ബോർഡ് രൂപവത്കരിക്കണമെന്നാണ് ആവശ്യം.

 

ജർമനിയിലെ ചികിത്സയ്ക്കുശേഷം ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലാണ് തുടർച്ചികിത്സ നൽകുന്നത്. ജനുവരിയിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. തുടർച്ചികിത്സ നൽകിയിട്ടില്ലെന്നാണ് നിവേദനത്തിൽ പറയുന്നത്. ഉമ്മൻ ചാണ്ടിയെ ബെംഗളൂരുവിലെത്തിച്ച് ഉടൻ ചികിത്സനൽകുമെന്ന് മകൻ ചാണ്ടി ഉമ്മൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 2015ൽ ആരംഭിച്ച അർബുദ ബാധ ക്രമാതീതമായി വഷളായി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി അതീവ ആശങ്ക ഉളവാക്കുന്ന സ്ഥിതിയിൽ എത്തി നിൽക്കുന്നുവെന്നാണ് മുഖ്യമന്ത്രിക്കുള്ള കത്തിൽ അടുത്ത ബന്ധുക്കൾ ആരോപിക്കുന്നത്.

അതേ സമയം ഉമ്മൻചാണ്ടിക്ക് ചികിത്സ വൈകുന്നവെന്ന മാദ്ധ്യമവാർത്തകൾ പ്രചരിക്കുന്നതിനിടെ ഉമ്മൻചാണ്ടിയുടെ മകൻ വീഡിയോയുമായി എത്തുകയും ചെയ്തിരുന്നു. ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് കുടുംബവും പാർട്ടിയും നൽകിയതെന്ന് മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ഉമ്മൻചാണ്ടി പ്രതികരിച്ചു. തുടർചികിത്സ നിഷേധിക്കുന്നുവെന്ന പ്രചാരണവും അദ്ദേഹം നിഷേധിച്ചു. ചികിത്സയിൽ യാതൊരു വീഴ്ചയുമില്ല. വിദഗ്ധമായ ചികിത്സയാണ് ലഭിച്ചത്. ഇത്തരമൊരു പ്രചാരണമുണ്ടാകാനുള്ള സാഹചര്യമെന്താണെന്ന് അറിയില്ലെന്നും ഇതൊക്കെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

വിദേശത്തെയും ബംഗളൂരുവിലെയും ചികിത്സയ്ക്ക് ശേഷം ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ നൽകുന്നില്ലെന്ന പ്രചാരണത്തെ എതിർത്തും, സാഹചര്യങ്ങൾ വിശദീകരിച്ചും മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്ബുക്ക് കുറിപ്പിട്ടിരുന്നു. ജർമ്മനിയിലെ ലേസർ സർജറിക്ക് ശേഷം ബംഗളുരുവിൽ ഡോ. വിശാൽ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്.

അദ്ദേഹം നിർദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും നൽകുന്നത്. മരുന്നും ഭക്ഷണക്രമവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സരീതിയാണ് ഡോക്ടർ നിർദേശിച്ചത്. നവംബർ 22 മുതൽ അദ്ദേഹത്തിന്റെ ചികിത്സയിലാണ്. ഡിസംബർ 26-നും ജനുവരി 18-നും ബാംഗ്ലൂരിലെത്തി തുടർപരിശോധനകൾ നടത്തിയിരുന്നു. ഭാരത് ജോഡോ യാത്ര കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയതേയുള്ളൂ. അടുത്ത റിവ്യൂവിന് സമയമായിട്ടുണ്ട്. വീട്ടിൽ കൂടിയാലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും ചാണ്ടി ഉമ്മന്റെ കുറിപ്പിലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (3 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (5 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (5 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (6 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (6 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (7 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (8 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (8 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (9 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (10 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (11 hours ago)

Malayali Vartha Recommends