രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സന്ദേശവും പ്രചരണവും... സോഷ്യല്‍ മീഡിയകളിലൂടെ അപകീര്‍ത്തി പരത്തിയ മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവ് ശിക്ഷയും പിഴയും; സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ സൗദി നടപ്പിലാക്കിയപ്പോൾ ശിക്ഷ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഈ മലയാളി
അടുത്തിടെയാണ് സോഷ്യല്‍ മീഡിയകള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷ നടപടികള്‍ വ്യവസ്ഥ ചെയ്യുന്ന നിയമം സൗദിയില്‍ നടപ്പിലാക്കിയത്. ഇത് പ്രാബല്യത്തില്‍ വന്നതിന് ശേഷം ശിക്ഷ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് വിഷ്ണു ദേവ്. സോഷ്യല്‍ മീഡിയകളിലൂടെ രാജ്യതാത്പര്യങ്ങള്‍ക്കെതിരെ പ്രചാരണം നടത്തിയതിന് മലയാളി യുവാവിന് സൗദി അറേബ്യയില്‍ തടവും പിഴയും ശിക്ഷ.
ആലപ്പുഴ സ്വദേശിയായ വിഷ്ണുദേവിനാണ് അഞ്ച് വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍(ഏകദേശം 40 ലക്ഷം രൂപ) പിഴയും ലഭിച്ചത്. സൗദി അറേബ്യയിലെ നിയമസംവിധാനങ്ങളെ പരിഹസിക്കുകയും പ്രവാചകന്‍ മുഹമ്മദ് നബിയെ സോഷ്യല്‍ മീഡിയകളിലൂടെ ആക്ഷേപിക്കുകയും ചെയ്തതിനാണ് വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
നാല് മാസം മുമ്പാണ് വിഷ്ണു പോലീസ് പിടിയിലായത്. സൗദി അരംകോയിലുള്ള കോണ്‍ട്രാക്ടിങ് കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്ത് വരികയായിരുന്നു വിഷ്ണു. ട്വിറ്ററിലൂടെ വിദേശ യുവതിയുമായി നടത്തിയ ആശയവിനിമയത്തില്‍ രാജ്യത്തിനെതിരായ സന്ദേശം വിഷ്ണു കൈമാറുന്നതായി സൗദി സൈബര്‍ പോലീസ് കണ്ടെത്തിയരുന്നു.
ഇതോടെ ദീര്‍ഘ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു വിഷ്ണു. തുടര്‍ന്ന് രാജ്യ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സന്ദേശവും പ്രചരണവും സോഷ്യല്‍ മീഡിയ വഴി വിഷ്ണു നടത്തുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha