എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ നീക്കം, യാത്രാ വ്യവസ്ഥകളില്‍ വീണ്ടും മാറ്റം, ഗര്‍ഭിണികള്‍ക്ക് 27 ആഴ്ചകള്‍ വരെ വിമാനയാത്രയ്ക്ക് തടസങ്ങളില്ല, യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

യാത്രാ വ്യവസ്ഥകളില്‍ മാറ്റവരുത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഗര്‍ഭിണികളായ യാത്രികരുടെ യാത്രാ വ്യവസ്ഥകളിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാറ്റം വരുത്തിയിരിക്കുന്നത്. 2022 മെയ് 15-നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യംവ്യക്തമാക്കി അറിയിപ്പ് പുറത്തുവിട്ടത്.
ഗര്‍ഭിണികള്‍ക്ക് 27 ആഴ്ചകള്‍ വരെ വിമാനയാത്രയ്ക്ക് തടസ്സങ്ങളൊന്നുമില്ല. 28 മുതല്‍ 35 ആഴ്ച വരെ ആയ ഗര്‍ഭിണികൾക്ക് യാത്ര ചെയ്യാവുന്ന ആരോഗ്യമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന, 3 ദിവസത്തിനകം നേടിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം.
യാത്ര ചെയ്യാന്‍ തക്ക ആരോഗ്യമുണ്ടെന്നും ഗര്‍ഭം ഏത് സ്റ്റേജിലാണെന്നതും ഈ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കണം. അതേസമയം, ഗര്‍ഭിണികളായി 36 ആഴ്ച്ചയ്ക്ക് മുകളിലുള്ളവര്‍ക്ക് വിമാനയാത്ര അനുവദനീയമല്ല.
നേരത്തേയും യാത്രക്കാർക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. യാത്രക്കാർക്ക് ഒന്നിലധികം ഹാന്റ് ബാഗേജുകള്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നതാണ് പ്രനമായ കൊണ്ടുവന്ന നിബന്ധന. 115 സെന്റീമീറ്റര്‍ വരെ നീളവും വീതിയും ഉയരവും പരമാവധി വരുന്ന ബാഗേജുകള്‍ മാത്രമേ കൊണ്ടുപോകാൻ അനുവദിക്കുകയുള്ളു എന്നും അറിയിച്ചിട്ടുണ്ട്.
എന്നാൽ ലാപ്‍ടോപ് ബാഗ് ഡ്യൂട്ടി ഫ്രീയില്‍ നിന്ന് വാങ്ങുന്ന ഗിഫ്റ്റ് തുടങ്ങിയ സാധനങ്ങൾ കെെവശം വെക്കാൻ സാധിക്കും. ഇവക്ക് ഇളവ് ലഭിക്കും.ഇനിയും പ്രത്യേകമായ സുരക്ഷാ സാഹചര്യമുണ്ടായാല്‍ ബാഗേജുകളുടെ വലിപ്പം വീണ്ടും കുറയ്‍ക്കുമെന്നും കൊണ്ടുപോകുന്ന സാധനങ്ങളുടെ സുരക്ഷ വീണ്ടും ശക്തമാക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിപ്പിൽ പറഞ്ഞിരുന്നു.
കൊണ്ടുപോകാൻ സാധിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു.ബ്ലാങ്കറ്റ്, ബൈനോക്കുലര്‍, ഓവര്‍കോട്ട് , സ്‍ത്രീകളുടെ ഹാന്റ് ബാഗ്, വാക്കിങ് സ്റ്റിക്ക്, കുട്ടികള്‍ക്ക് യാത്രയ്‍ക്കിടയില്‍ കഴിക്കേണ്ട ഭക്ഷണം, മടക്കിവെയ്‍ക്കാവുന്ന വീല്‍ ചെയര്‍, ലാപ്‍ടോപ് കൊണ്ടുപോകുന്നതിനുള്ള ബാഗ്, ഡ്യൂട്ടി ഫ്രീ ഷോപ്പില്‍ നിന്ന് വാങ്ങുന്ന സാധനങ്ങൾ എന്നിവയെല്ലാം കൊണ്ട് പോകാൻ അനുമതി നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























