വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കി മലയാളി, തോന്നിവാസം അതിരുകടന്നതോടെ മുംബൈയില്‍ അടിയന്തര ലാൻഡിങ്, സീറ്റില്‍ എണീറ്റ് നിന്ന് ബഹളം...എയര്‍ ഹോസ്റ്റസിന് നേരെ കയ്യേറ്റം, വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്ത മലയാളിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു...!

ചില യാത്രക്കാർ വിമാനങ്ങളിൽ കുഴപ്പമുണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ല. വിമാനത്തിൽ അപമര്യാദയായി പെരുമാറുകയും തുടർനടപടികൾ നേരിടേണ്ടിവന്നതുമായ നിരവധി സംഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. സഹയാത്രക്കാർക്ക് ബുദ്ധിമൂട്ടുണ്ടാക്കുകയും ബഹളംവയ്ക്കുകയും, ക്യാബിൻ ക്യൂ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങളുടെ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ ദോഹയില്‍ നിന്നു ബെംഗളൂരുവിലേക്കുളള ഇന്‍ഡിഗോ വിമാനത്തിൽ പ്രവാസി കാണിച്ചു കൂട്ടിയ തോന്നിവാസത്തിൽ വിമാനം അടിന്തര ലാൻഡ് ചെയ്യേണ്ടതായി വന്നു. ഇയളുടെ മോശമായ പെരുമാറ്റത്തിൽ പൊറുതിമുട്ടി വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ മുഹമ്മദ് സര്‍ഫുദീന്‍ എന്ന യാത്രക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്.
വിമാനത്തിലിരുന്ന് മദ്യപിച്ച ഇയാളെ തടയാന്‍ ശ്രമിച്ച എയര്‍ ഹോസ്റ്റസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പിന്നാലെ ഇയാളെ ശാന്തനാക്കാന്‍ ശ്രമിച്ച സഹയാത്രികർക്ക് നേരെയായി കയ്യേറ്റം. സീറ്റില്‍ നിന്ന് എണീറ്റ് ബഹളം വച്ചതിനു പിന്നാലെ ശാന്തനായിരിക്കാന്‍ പലവട്ടം പൈലറ്റ് മൈക്കിലൂടെ അഭ്യര്‍ഥിച്ചെങ്കിലും ഇതൊന്നും ഇയാൾ പാലിച്ചില്ല.
തുടർന്ന് നിയന്ത്രിക്കാനാകാതെ വന്നതോടെയാണ് വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കേണ്ടതായി വന്നത്. വിമാനത്താവളത്തില്‍ വച്ച് സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ മുംബൈ പൊലീസിന് കൈമാറുകയായിരുന്നു.
യാത്രക്കാരരുടെ ഭാഗത്ത് നിന്നും ഇത്തരം പ്രവർത്തികൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. വിമാനം ലാന്റ് ചെയ്തതിന് പിന്നാലെ എമർജൻസി എക്സിറ്റ് വഴി വിമാനത്തിന്റെ ചിറകിലൂടെ നടന്ന് പുറത്തുകടന്ന് യാത്രികനെ അറസ്റ്റ് ചെയ്തിരുന്നു. സാൻ ഡിയാഗോയിൽ നിന്നുള്ള 2478 - ബോയിംഗ് 737-900 - ചിക്കാഗോയിലെ ഒ'ഹെയർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സംഭവം.
57 കാരനായ റാണ്ടി ഫ്രാങ്ക് ഡാവില എന്നയാളാണ് ഈ സാഹസം ചെയ്തതെന്ന് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇയാളെ ക്രിമിനൽ കേസെടുത്ത് അറസ്റ്റ് ചെയ്തെന്നാണ് റിപ്പോർട്ട്. വിമാനം ഗേറ്റിനടുത്തെത്തിയപ്പോൾ ഇയാൾ എമർജൻസി ഗേറ്റ് തുറന്ന് വിമാനത്തിൽ നിന്ന് ചിറകിലേക്ക് കയറി, തുടർന്ന് താഴേക്ക് ചാടുകയായിരുന്നു.
https://www.facebook.com/Malayalivartha


























