നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു, ആശുപത്രിയിലാക്കി മുങ്ങിയത് മലപ്പുറം സ്വദേശി, ഇയാൾ ഒളിവിലെന്ന് പോലീസ്, ആക്രമിച്ചതിന് ശേഷം അബ്ദുല്‍ ജലീലിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമെന്ന് സൂചന?

സൗദിയിൽ നിന്ന് നാട്ടിലെത്തിയ പ്രവാസിയെ കാണാനില്ലെന്ന വാർത്ത പുറത്തുവന്നിരുന്നു. നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അട്ടപ്പാടി അഗളി സ്വദേശി അബ്ദുല്‍ ജലീല്‍ ആണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നത്. എന്നാൽ ഇപ്പോൾ ഇദ്ദേഹം മരണപ്പെട്ടതായുള്ള വാർത്തായാണ് പുറത്തുവന്നിരിക്കുന്നത്.
വിദേശത്ത് നിന്നും എത്തിയ ഇയാളെ കഴിഞ്ഞ ദിവസമാണ് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജലീലിലെ ആശുപത്രിയിലെത്തിച്ച ശേഷം മുങ്ങിയ യുവാക്കളെ പോലീസ് തിരിച്ചറിഞ്ഞു .സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.
ആക്രമിച്ചതിന് ശേഷം അബ്ദുല്‍ ജലീലിനെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘമാണ് എന്നെന്ന് സൂചനയും പോലീസിനുണ്ട്.ഗുരുതരമായി പരിക്കേറ്റ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചത് മൂന്ന് യുവാക്കള്‍ ആണെന്ന് നേരത്തെ ആശുപത്രി അധികൃതരും വ്യക്തമാക്കിയിരുന്നു.
ജലീലിനെ മര്‍ദ്ദിച്ച് ഇവർ ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ജലീലിന്റെ തലയ്‌ക്കേറ്റ പരിക്ക് അതീവ ഗുരുതരമായിരുന്നു മാത്രമല്ല ദേഹത്ത് നിരവധി മുറിവുകളും ഉണ്ടായിരുന്നു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് അബ്ദുള്‍ ജലീല്‍ മരണപ്പെട്ടത്.
ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ ജലീല്‍ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി. രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ജലീൽ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നാണ് ഭാര്യ മുബഷീറ പറയുന്നത്.
പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ജലീലിന്റെ ഫോണില്‍ നിന്ന് ഒരു വിളി വന്നെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഭാര്യ പറയുന്നുണ്ട്.
പരാതി പിൻവലിച്ചതടെെ. അടുത്ത ദിവസം വീട്ടിൽ എത്താം എന്നും പറഞ്ഞുവെങ്കിലും തിരിച്ചെത്തിയില്ലപരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത് യുവാവിനൊപ്പം ഉണ്ടായിരുന്ന ആരോ ആണ് പറഞ്ഞത് എന്ന് ജലീലിന്റെ കുടുംബം ചൂണ്ടിക്കാട്ടി.പിന്നീട് വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് എന്നുമുള്ള അജ്ഞാത ഫോണ്‍കോള്‍ വന്നത്.
ജലീലിനെ ആശുപത്രിയില്‍ പ്രവേശിച്ച കാര്യം വീട്ടിലേക്ക് സാറ്റലൈറ്റ് ഫോണ്‍ വഴിയാണ് ആരോ വിളിച്ച് പറഞ്ഞത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ വീട്ടുകാര്‍ തലക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും സാരമായി പരിക്കേറ്റിട്ടുണ്ടായിരുന്ന ജലീലിനെയാണ് .മര്‍ദ്ദിച്ചതിന്റെ പാടുകളും ജലീലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നു എന്നാണ് വീട്ടുകാര്‍ പറയുന്നത്.
മുന്‍പ് ഒരുതരത്തിലും ഒന്നും കേസുകളിലും ജലീല്‍ പെട്ടിട്ടില്ലെന്നാണ് ഭാര്യ മുബഷിറ പറഞ്ഞത്.എന്തായാലും പ്രതികള്‍ എന്ന് ആരോപിക്കപ്പെടുന്നവര്‍ കസ്റ്റഡിയിലായിരിക്കെ, പ്രവാസിയുടെ മരണത്തിലെ ദുരൂഹതകള്‍ ഉടന്‍ ഉടൻ പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന ആത്മ വിശ്വാസത്തിലാണ് പോലീസ്. മാത്രമല്ല സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടും സംശയം നിലനിൽക്കുന്നതിനാൽ അന്വേഷണം ആ വഴിക്കാകും പ്രധാനമായും നീളുക.
https://www.facebook.com/Malayalivartha


























