പ്രവാസിയെ കൊലപ്പെടുത്തിയത് സ്വർണ്ണ കടത്ത് സംഘം, പ്രതികളുമായി ബന്ധമുള്ള ഏഴു പേർ കസ്റ്റഡിയിൽ, ക്രൂര മർദ്ദനമേറ്റ നിലയിൽ അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ മലപ്പുറം സ്വദേശിയെ പിടികൂടാൻ കഴിഞ്ഞില്ല, ജില്ല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിൽ പൊലീസ്, നാട്ടിലെത്തിയ പ്രവാസിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത വിട്ടൊഴിയുന്നില്ല...!

പെരിന്തൽമണ്ണയിൽ പ്രവാസി മർദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുമായി ബന്ധമുള്ള ഏഴു പേർ കസ്റ്റഡിയിൽ. കേസിൽ ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.സംഭവത്തിന് പിന്നിൽ സ്വർണ്ണ കടത്ത് സംഘം തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട പ്രവാസി അഗളി സ്വദേശി അബ്ദുൽ ജലീലിനെ ആശുപത്രിയിൽ എത്തിച്ചു മുങ്ങിയ യഹിയയെ എന്ന മലപ്പുറം സ്വദേശിയെ പിടികൂടാൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇയാൾ ജില്ല വിട്ടിട്ടില്ല എന്ന നിഗമനത്തിലാണ് പൊലീസ്.
ജലീലിനെ മര്‍ദ്ദിച്ച് സംഘം ആശുപത്രിയില്‍ എത്തിക്കുക ആയിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ജലീലിന്റെ തലയ്‌ക്കേറ്റ പരിക്ക് അതീവ ഗുരുതരമായിരുന്നു മാത്രമല്ല ദേഹത്ത് നിരവധി മുറിവുകളും ഉണ്ടായിരുന്നു. ക്രൂര മർദ്ദനമേറ്റ നിലയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജലീൽ കഴിഞ്ഞ ദിവസമാണ് മരിച്ചത്
ഈ മാസം 15നാണ് ജലീൽ ജിദ്ദയിൽ നിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി എത്തിയത്. കൂട്ടിക്കൊണ്ടു പോകാന്‍ നാട്ടില്‍ നിന്ന് എത്തിയവരെ ജലീല്‍ മടക്കി അയക്കുകയായിരുന്നു. മറ്റ് സുഹൃത്തുക്കളുടെ കൂടെ വരാം എന്നായിരുന്നു മറുപടി.
രണ്ട് ദിവസത്തിനുള്ളില്‍ താന്‍ വീട്ടില്‍ എത്തുമെന്ന് പറഞ്ഞ് ജലീൽ വീഡിയോ കോള്‍ ചെയ്തിരുന്നു എന്നാണ് ഭാര്യ മുബഷീറ പറയുന്നത്.പക്ഷേ ചൊവ്വാഴ്ചയായിട്ടും ജലീല്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് കുടുംബം അഗളി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ പരാതി നല്‍കിയതിന്റെ പിറ്റേ ദിവസം ജലീലിന്റെ ഫോണില്‍ നിന്ന് ഒരു വിളി വന്നെന്നും പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും ഭാര്യ പറയുന്നുണ്ട്.
https://www.facebook.com/Malayalivartha


























