വീണ്ടും വിലക്കേർപ്പെടുത്തി സൗദി, ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക്, അപ്രതീക്ഷിത നീക്കത്തിൽ പകച്ച് പ്രവാസികൾ

കൊവിഡ് ഭീതി ഒഴിഞ്ഞതോടെ നിയന്ത്രണങ്ങളും നിബന്ധനകളുമെല്ലാം ഗൾഫ് രാഷ്ട്രങ്ങൾ എടുത്ത് മാറ്റിയിരുന്നു. പടിയായി നിയന്ത്രണങ്ങൾ പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസം മുന്നെയാണ് നിലനിന്നിരുന്ന കൊവിഡ് നിയന്ത്രങ്ങൾ കൂടി ഖത്തൽ എടുത്തുമാറ്റിയത്. വാക്സിന്‍ എടുക്കാത്തവര്‍ പൊതു ഇടങ്ങളില്‍ പ്രവേശിക്കാന്‍ നെഗറ്റീവ് പിസിആര്‍ പരിശോധനാഫലം വേണമെന്ന നിബന്ധനയും മാസ്‌ക് ഇനി മുതല്‍ നിര്‍ബന്ധമല്ലെന്നും വ്യക്തമാക്കിയിരുന്നു.
പൂർവ്വാധികം ശക്തതിയോടെ ഗൾഫ് രാഷ്ട്രങ്ങൾ ഉണർന്ന് പ്രവർത്തിക്കുകയാണ്.പ്രവാസികളും ഏറെ പ്രതീക്ഷയോടെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങുകയാണ്. ഈ ഒരവസരത്തിൽ കനത്ത തിരിച്ചടിയായിരിക്കുകയാണ് സൗദിയുടെ വിലക്ക്. ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ വിലക്കിയിരിക്കുകയാണ് സൗദി അറേബ്യ.
ഈ രാജ്യങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വർധനവിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജാവസാത്ത്) ആണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുരങ്ങുപനി ലക്ഷണമുളള കേസുകൾ നിരീക്ഷിക്കാനും, പുതിയ എന്തെങ്കിലും കേസുകൾ ഉയർന്നുവന്നാൽ അണുബാധയ്‌ക്കെതിരെ പോരാടാനും രാജ്യത്തിന് കഴിവുണ്ടെന്ന് സൗദി ആരോഗ്യ സഹമന്ത്രി അബ്ദുല്ല അസിരി പറഞ്ഞു.
യൂറോപ്പില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി അഥവാ മങ്കിപോക്‌സ് പടരുന്നതായി സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് അബുദാബി ആരോഗ്യവകുപ്പും അറിയിച്ചിരുന്നു. പ്രാദേശിക ആരോഗ്യവിഭാഗങ്ങളുമായി ചേര്‍ന്ന് വൈറസിനെതിരെ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
രക്തവുമായും ശരീരസ്രവങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി വൈറസ് പകരുന്നതെന്ന് അബുദാബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ വ്യക്തമാക്കി. രോഗം സംശയിക്കപ്പെട്ടാല്‍ എത്രയും വേഗം പ്രാദേശിക ആരോഗ്യ വിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുരങ്ങുപനി സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കണമെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























