പ്രവാസികളുടെ ഭീതിയും ആശങ്കയും അകലുന്നു...! ആ ഉറപ്പ് നൽകി ഗൾഫ് രാഷ്ട്രങ്ങൾ, എല്ലാ സജ്ജീകരണങ്ങളും തയ്യാർ, നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക...!

യൂറോപ്പില്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി അഥവാ മങ്കിപോക്‌സ് പടരുന്നതായി സാഹചര്യത്തിൽ ഏറെ ആങ്കയിലായിരുന്നു പ്രവാസികൾ. കാരണം കൊവിഡ് നിയന്ത്രണങ്ങളിൽ അയവ് വരുത്തി ചുരുങ്ങിയ മാസങ്ങളേ ആയിട്ടുള്ളൂ. കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ..എന്നതാണ് അതിന് കാരണം. നിലവിൽ ഗൾഫ് രാഷ്ട്രങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തില്ലന്ന ഉറപ്പാണ് കിട്ടിയിരിക്കുന്നത്.
കുവൈത്തില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.12 രാജ്യങ്ങളിലായി നൂറിലേറെ പേര്‍ക്ക് ഈ അസുഖം കണ്ടെത്തിയിട്ടുണ്ട്. രോഗം കണ്ടെത്തിയാല്‍ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണങ്ങളും തയാറാക്കിയതായി മന്ത്രാലയം വ്യക്തമാക്കി.
സംശയകരമായ സാഹചര്യത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാവുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും വേഗത്തില്‍ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും അറിയിച്ചു. കുരങ്ങുപനിയുടെ ലക്ഷണങ്ങളോ മറ്റോ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദമായ കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ ആരോഗ്യവിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് നിര്‍ദേശിച്ചു.
രാജ്യത്ത് കുരുങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും വ്യക്തമാക്കി കഴിഞ്ഞു. രോഗം കണ്ടെത്തിയാല്‍ ചികിത്സിക്കാനും രോഗവ്യാപനം തടയാനുമുള്ള എല്ലാ സജ്ജീകരണവും തയാറാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. വേഗത്തില്‍ രോഗം തിരിച്ചറിയാനും വ്യാപനം തടയാനുമുള്ള മുന്‍കരുതല്‍ സ്വീകരിച്ചു.
കുരങ്ങ് പനിയുടെ ലക്ഷണങ്ങളോ മറ്റോ പ്രകടിപ്പിക്കുന്ന രോഗികളെ നിരീക്ഷിക്കാനും സംശയാസ്പദ കേസുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യ വിഭാഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ വിദഗ്ധരോട് നിര്‍ദേശിച്ചു. ഇത്തരം കേസുകള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യാന്‍ ആരോഗ്യവിഭാഗം ജാഗരൂകമാണെന്നും മന്ത്രാലം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സൗദി അറേബ്യയും ഇതിൽ വ്യക്തവരുത്തിയിരുന്നു. എന്നാൽ പ്രതിരോധ നടപടികൾ കടുപ്പിച്ചിരിക്കുകയാണ് യു.എ.ഇ. അബുദാബി പൊതുജനാരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പ്രതിരോധ നടപടികൾ ആരംഭിച്ചിരിക്കുന്നത്. പ്രതിരോധ നടപടികൾ സംബന്ധിച്ച സർക്കുലർ ദുബായ് ഹെൽത്ത് അതോറിറ്റി എല്ലാ ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കും വിതരണം ചെയ്തിട്ടുണ്ട്.
യുഎഇയിൽ രോഗം കണ്ടെത്തുന്നതിനും വ്യാപനം പരിമിതപ്പെടുത്തുന്നതിനുമായി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. സുരക്ഷാ നിർദേശങ്ങൾ കൃത്യമായി പാലിക്കാനും ആരോഗ്യവിദഗ്ധരോട് സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്. കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥിതിക്ക് പ്രവാസികൾ ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല
https://www.facebook.com/Malayalivartha


























