ഗൾഫ് രാഷ്ട്രങ്ങളിൽ വ്യാപക തീപിടുത്തം, കുവൈത്തിൽ വെയര്‍ഹൗസില്‍ തീപിടിത്തത്തിൽ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കൾ കത്തിനശിച്ചു, യു.എ.ഇയില്‍ ഈ ആഴ്ച്ചയിൽ രണ്ടിടത്ത് തീപിടുത്തം., പ്രവാസികൾ ആശങ്കയിൽ

ഗൾഫ് രാഷ്ട്രങ്ങളിൽ വ്യാപകമായി തീപിടുത്തം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്. നിരവധി നാശനഷ്ടങ്ങളാണ് ഇത് മൂലം ഉണ്ടാകുന്നത്. വിവിധ കമ്പനികളിലും വെയര്‍ഹൗസുകളിലും തൊഴിലെടുക്കുന്ന സാധാരണക്കാരായ പ്രവാസികൾ ഇതിൽ ആശങ്കപ്പെടുന്നുണ്ട്. വീണ്ടും ഇപ്പോളിതാ കുവൈത്തിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കുവൈത്തില്‍ വെയര്‍ഹൗസില്‍ തീപിടിത്തം ഉണ്ടായിരിക്കുകയാണ്. അഗ്നിശമനസേന തീ നിയന്ത്രണവിധേയമാക്കി. സാല്‍മി റോഡിലെ ഒരു വെയര്‍ഹൗസിലാണ് തീപിടിത്തമുണ്ടായത്. ഒരു സിമിന്റ് ഫാക്ടറിയുടെ അസംസ്‌കൃത പ്ലാസ്റ്റിക് വസ്തുക്കളാണ് വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്നത്. എന്നാൽ തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മാത്രമല്ല, യുഎഇയില്‍ വ്യവസായ മേഖലയിലെ വെയര്‍ഹൗസുകളില്‍ രണ്ട് ദിവസം മുമ്പ് തീപിടിത്തം ഉണ്ടായി. ദുബൈയിലെ അല്‍ ഖൂസില്‍രണ്ടു വെയര്‍ഹൗസുകളില്‍ തീപിടിത്തം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.21നാണ് അല്‍ ഖൂസ് വ്യാവസായിക മേഖലയിലെ വെയര്‍ഹൗസുകളില്‍ തീപിടിത്തമുണ്ടായത്.
എന്നാൽ ഒരു മണിക്കൂറിനുള്ളില്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. വിവരം ലഭിച്ച ആറു മിനിറ്റിനുള്ളില്‍ അഗ്നിശമനസേന തീപിടിത്തമുണ്ടായ സ്ഥലത്തെത്തുകയായിരുന്നു. ഉടന്‍ തന്നെ അവിടെ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുകയും തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങുകയും ചെയ്തു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി.
കൂടാതെ യുഎഇയില്‍ പന്ത്രണ്ട് നിലയുള്ള ശൈഖ് റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലുള്ള കെട്ടിടത്തിലും തീപിടുത്തമുണ്ടായി. തിങ്കളാഴ്ച രാത്രി ഒരു മണിക്കാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അബുദാബി പൊലീസും അബുദാബി സിവില്‍ ഡിഫന്‍സും സ്ഥലത്തെത്തി പുലര്‍ച്ചെ മൂന്നു മണിയോടെ തീ നിയന്ത്രണവിധേയമാക്കി.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha

























