വാഗമണ്ണില്‍ മൂന്നു ദിവസം നീണ്ടു നിന്ന രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയില്‍ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ച്, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം; ആ പാർട്ടിയിൽ എടുത്ത നിർണ്ണായക തീരുമാനം; റഹ്ന ശബരിമലയില്‍ പ്രവേശിക്കാനെത്തിയത് കൃത്യമായ ഗൂഢാലോചനയോടെ...
ശബരിമല ദര്‍ശനത്തിനെത്തിയ രഹനയ്ക്ക് എതിരെ വ്യാപക പ്രതിഷേധം അലയടിക്കുമ്പോൾ പുറത്ത് വരുന്നത് റഹ്ന ശബരിമലയില്‍ പ്രവേശിക്കാനെത്തിയത് കൃത്യമായ ഗൂഢാലോചനയോടെ എന്ന തരത്തിലുള്ള വാർത്തകളാണ്. വാഗമണ്ണില്‍ മൂന്നു ദിവസം നീണ്ടു നിന്ന രഹസ്യ ഡേറ്റിംഗ് പാര്‍ട്ടിയില്‍ മദ്യവും ലഹരിയും മാംസവും അടക്കം ഉപയോഗിച്ച്, പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തം ചെയ്ത ശേഷമാണ് രഹന ഫാത്തിമ കഴിഞ്ഞ 19 ന് മലകയറാന്‍ സന്നിധാനത്ത് എത്തിയത്. വാഗമണ്ണില്‍ നടന്ന ഈ പാര്‍ട്ടിയിലാണ് രഹന മലയ്ക്ക് പോകുന്ന തീയതി സംബന്ധിച്ച് തീരുമാനമായത്.
രഹനയ്‌ക്കൊപ്പം മലകയറാന്‍ നൂറിലേറെ ആക്ടിവിസ്റ്റുകളായ യുവതികളും ഇവിടുണ്ടായിരുന്നു. ഇവരെല്ലാം ആദ്യ ദിനം തന്നെ സന്നിധാനത്തേയ്ക്ക് പോകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും, രഹന പോയി എത്തിയ ശേഷമുണ്ടാകുന്ന പ്രത്യാഘാതം അറിഞ്ഞശേഷം മതി ബാക്കിയുള്ള നടപടികളെന്നായിരുന്നു തീരുമാനം. ആക്ടിവിസ്റ്റുകളുടെ രഹസ്യഗ്രൂപ്പായ ഡേറ്റിംഗം എ കളര്‍ഫുള് ഡിലൈറ്റ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 13 മുതല്‍ 16 വരെ വാഗമണ്ണിലെ രഹസ്യ സങ്കേതത്തില്‍ ഡേറ്റിംഗ് കൂട്ടായ്മ സംഘടിപ്പിച്ചത്.
വനിതാ ആക്ടിവിസ്റ്റുകളും യുവാക്കളും അടങ്ങുന്ന അഞ്ഞൂറിലേറെ ആളുകളാണ് രഹസ്യ ഗ്രൂപ്പില്‍ ഉള്ളത്. ഈ ഗ്രൂപ്പില്‍ ആക്ടിവിസ്റ്റുകള്‍ക്കും, ഇത്തരം കൂട്ടായ്മയില്‍ അംഗമായവര്‍ക്കും മാത്രമാണ് പ്രവേശനം. ഫെയ്സ്ബുക്കിലെ മറ്റ് ആളുകള്‍ക്ക് ഈ ഗ്രൂപ്പ് കാണാമെങ്കിലും, ഈ ഗ്രൂപ്പിന്റെ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ പോസ്റ്റ് കാണാനോ സാധിക്കില്ല. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വന്‍ പ്രതിഷേധം നിലനിന്ന സാഹചര്യത്തിലായിരുന്നു ആക്ടിവിസ്റ്റും നടിയും മോഡലുമായ പഹന ഫാത്തിമയുടെ മലകയറ്റം നടന്നത്. നടപ്പന്തലിലെ വന്‍ പ്രതിഷേധത്തിനൊടുവില്‍ രഹന തിരികെ പോവുകയായിരുന്നു. അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ രഹനയ്ക്ക് എതിരെ ബി.എസ്.എന്‍.എല്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആരോപണങ്ങള്‍ സംബന്ധിച്ച് രഹനയോ് വിശദീകരണം തേടി. രഹനയുടെ ശബരിമല യാത്രയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ബിഎസ്‌എന്‍എല്ലിന് ലഭിച്ചത്.
https://www.facebook.com/Malayalivartha