കേരളത്തിൽ ആന വിരട്ടിയോടിച്ച വ്യക്തി ഇപ്പോൾ സൂര്യൻ അസ്തമിക്കാത്ത നാടിൻറെ അധികാരി; ബോറിസ് ജോൺസണ് കേരളവുമായുള്ള ബന്ധം ഇങ്ങനെ
കേരളത്തിൽ എത്തിയ ഒരു വിദേശിയെ ഒരിക്കൽ ഒരാന കുത്താൻ വന്നു. മദമിളകി എത്തിയ ആനയുടെ മുന്നിൽ നിന്നും അയാൾ ജീവനും കൊണ്ടോടി. ആ മനുഷ്യൻ ഇപ്പോൾ ബ്രിട്ടൻ പ്രധാന മന്ത്രിയാണ്. നിയുക്ത ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണു കേരളം എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നത് തന്നെ ആന ഓടിച്ച കഥ ആയിരിക്കാം.16 വര്‍ഷങ്ങള്‍ക്കു മുൻപായിരുന്നു കേരളത്തില്‍ ഒരു വിവാഹത്തിന് പങ്കെടുക്കാനെത്തിയ ബോറിസ് മദം ഇളകിയ ആനക്ക് മുൻപിൽ പെട്ടത്. ബന്ധുവിന്റെ വിവാഹത്തിനായി നാഗര്‍കോവിലിലെ തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലെത്തിയപ്പോഴായിരുന്നു ആന ഇടഞ്ഞത്. ആനയുടെ കലി കണ്ടോടിയവരിൽ ബോറിസും ഉണ്ടായിരുന്നു . മുൻ കേന്ദ്രമന്ത്രി എസ്.കൃഷ്ണകുമാറിന്റെ മകൾ ഐശ്വര്യയുടെ വിവാഹത്തിനിടെയാണ് ആന വിരണ്ടത്. എഴുത്തുക്കാരൻ ഖുഷ്‌വന്ത് സിംഗിന്റെ ബന്ധു കൂടിയായിരുന്നു ബോറിസിന്റെ ഭാര്യ മറീന വീലർ. അവരുടെ ബന്ധു കബീർ സിങായിരുന്നു വരൻ. മറീനാ വീലറുടെ അനന്തരവനാണു കബീര്‍സിങ്. കല്യാണത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തെത്തിയ ബോറിസ് ജോണ്‍സനും ഭാര്യയും അഞ്ചു ദിവസത്തോളം കേരളത്തിൽ ഉണ്ടായിരുന്നു.
നാഗര്‍കോവില്‍ ദേവസ്വത്തിന്റേതായിരുന്ന ആന വിവാഹ സമയത്ത് തുമ്പിക്കൈ വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നായിരുന്നു ഇടഞ്ഞത്. ആന ഇടഞ്ഞതിനെ തുടർന്ന് ആളുകള്‍ ഓടിയ കൂട്ടത്തിൽ ബോറിസ് ജോണ്‍സനും ഓടി. ചിലര്‍ക്കു പരിക്കുപറ്റി. എന്നാൽ വരന്റെ അച്ഛന്‍ ആനയുടെ മുൻപിൽ നിന്നും കഷ്ടിച്ചായിരുന്നു അന്ന് രക്ഷപ്പെട്ടത്. ആന അക്രമകാരിയായിരുന്നുവെന്ന് പിന്നീടായിരുന്നു എല്ലാവരും അറിഞ്ഞത്.എങ്കിലും വിവാഹം നന്നായി നടന്നു. പിന്നീട് ആന ഇടഞ്ഞതിനെക്കുറിച്ച് ചോദിച്ച ബോറിസ് ജോണ്‍സനോട് കൃഷ്ണകുമാര്‍ തമാശയായി ഇപ്രകാരം പറഞ്ഞിരുന്നു കേരളത്തില്‍ പ്രധാന ചടങ്ങുകളിൽ ആന ഇടയുന്നത് സാധരണമാണ്. ആനയുടെ ആക്രമണത്തെ അതിജീവിക്കുന്നവർക്കു എന്തിനെയും മറി കടന്നു നേട്ടങ്ങൾ ഉണ്ടാക്കാനാകും. എന്നാൽ ഇപ്പോൾ താൻ പറഞ്ഞ പ്രവചനം സത്യമായി വന്നിരിക്കുന്നതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. അന്ന് പത്രപ്രവർത്തകനായിരുന്ന ബോറിസ് ഈ അനുഭവത്തെ ലേഖനത്തിലൂടെ പങ്കു വച്ചിരുന്നു. 2003 ൽ നടന്ന ഈ ആനയോട്ടം ബോറിസ് ഇപ്പോൾ ഓർക്കുന്നുണ്ടാകുമോ എന്നാണ് സംശയം.
ബോറിസ് ജോൺസൺ നിരവധി തവണ ഇന്ത്യ സന്ദർശിച്ചതായും രാജ്യവുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്ന വ്യക്തിയായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധം പുലർത്തുമെന്നും താൻ ഇന്ത്യയുടെ മരുമകനാണെന്നും ബോറിസ് ജോൺസൻ പറഞ്ഞിരുന്നു. താൻ ഇന്ത്യയുടെ മരുമകൻ എന്ന് പറയാൻ തന്നെ കാരണം ഇപ്പോൾ അകന്നുകഴിയുന്ന ഭാര്യ മറീന വീലറുടെ അമ്മ ഇന്ത്യൻ വംശജയാണെന്ന ബന്ധം വച്ചായിരുന്നു. ഇന്ത്യയെ പറ്റി പറയുമ്പോഴൊക്കെ കേരളത്തിൽ നടന്ന ആനയോട്ടം അദ്ദേഹം ഓർക്കുന്നുണ്ടാകുമോ എന്തോ?. ‘ബ്രിട്ടിഷ് ട്രംപ്’ എന്നു വിശേഷിപ്പിക്കാവുന്ന ബോറിസ് ജോൺസൻ, തീവ്ര ദേശീയ നിലപാടുകളുടെ കാര്യത്തിൽ യുഎസ് പ്രസിഡന്റിനെക്കാൾ മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും നല്ല സൗഹൃദമുള്ള വ്യക്തിയാണ് ബോറിസ് ജോൺസൻ. നരേന്ദ്ര മോദിയും ജോൺസനും തമ്മിലുള്ള സൗഹൃദം ഇന്ത്യ–യുകെ വ്യാപാര ബന്ധത്തിൽ കൂടുതൽ ഉപകാരപ്പെടുമെന്നാണ് ഇന്ത്യ പുലർത്തുന്ന പ്രതീക്ഷ. എന്നാലും ബോറിസ് ജോൺസന്റെ വരവ് ഇന്ത്യയെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിലും ആശങ്കയുണ്ട്. മറീന വീലർ പകുതി ഇന്ത്യാക്കാരിയായതിനാൽ കാൽ നൂറ്റാണ്ടു കാലത്തെ ദാമ്പത്യത്തിനിടെ ഇന്ത്യയെ അടുത്തറിഞ്ഞ ആളാണ് അദ്ദേഹം. എങ്കിലും ഇതിനൊക്കെയപ്പുറം, ബ്രെക്സിറ്റ് തന്നെയാകും ഇനിയുള്ള ഇന്ത്യ – ബ്രിട്ടൻ ബന്ധത്തെയും നിർവചിക്കുക.
https://www.facebook.com/Malayalivartha