വിജയകരമായ ദാമ്പത്യത്തിന്റെ 83 വര്‍ഷങ്ങള്‍
വര്‍ഷങ്ങളോളം നേരിട്ടും ഫോണിലൂടെയും പ്രണയിച്ചു വിവാഹിതരാകുന്നവരുടെ കുടുംബജീവിതം നിമിഷങ്ങള്‍ക്കൊണ്ട് കോടതി കയറുന്ന ഇക്കാലത്ത് മനസമ്മതത്തിന്റെ അന്നുമാത്രം നേരില്‍ക്കണ്ട് 83 വര്‍ഷം സന്തുഷ്ട കുടുംബജീവിതം നയിച്ച രണ്ടുപേര്‍ വ്യത്യസ്തരാകുന്നു. മുതലക്കോടം കുന്നുമ്മേല്‍ തോമസ്ഏലി ദമ്പതികള്‍ക്കാണ് ഇങ്ങനെയൊരു ഭാഗ്യം. എല്ലാം ദൈവാനുഗ്രഹം എന്ന ഒറ്റവാക്കില്‍ ഇവര്‍ സന്തോഷം പങ്കിടുന്നു. രണ്ടുപേരും കര്‍ഷക കുടുംബത്തില്‍ പിറന്നവര്‍. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും നാലാം ക്ലാസ്സില്‍ പുസ്തകം ഉപേക്ഷിച്ച് കൃഷിപണിയിലേക്ക് ഇറങ്ങിയതാണ് തോമസ് ചേട്ടന്റെ തുടക്കം.
കാല്‍നടയായി കരിമണ്ണൂര്‍ പള്ളിയിലെത്തി ഇരുവരും വിവാഹത്തിന് സമ്മതം പറഞ്ഞ് ഒത്തുകല്യാണത്തിനാണ് ആദ്യകണ്ടുമുട്ടല്‍. 1932 ഫെബ്രുവരി 13ന് മുതലക്കോടം പള്ളിയില്‍ വച്ചായിരുന്നു വിവാഹം. ജീവിതത്തില്‍ ആദ്യമായി വെള്ളമുണ്ട് ഉടുത്തത് വിവാഹദിവസമായിരുന്നുവെന്ന് തൊമ്മന്‍ചേട്ടന്‍ പറഞ്ഞു. ചട്ടയും മുണ്ടുമായിരുന്നു വധുവിന്റെ വേഷം. വധൂവരന്മാര്‍ പരസ്പരം കണ്ടിട്ടില്ല മാതാപിതാക്കളാണ് അന്ന് ആലോചിച്ച് വിവാഹം ഉറപ്പിച്ചത്. അദ്വാനത്തിന്റെ മഹത്ത്വം പ്രത്യേകിച്ച് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുവര്‍ക്കും ഒരേ നാവാണ്.
സ്ത്രീയെ ബഹുമാനിക്കണം. സ്‌നേഹിക്കാനും സഹിക്കാനും ഇരുവരും പഠിക്കണം. ശാരീരികവും മാനസികവുമായി ഒരിക്കലും അവളെ ബുദ്ധിമുട്ടിക്കരുതെന്ന പക്ഷക്കാരനാണ് തൊമ്മന്‍ചേട്ടന്‍. പ്രിയതമ ഏലി നല്ല ഭാര്യയും നല്ല അമ്മയുമാണെന്ന് തൊമ്മന്‍ ചേട്ടന്‍ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോള്‍ ഞങ്ങള്‍ സംതൃപ്തരാണ്.
ഇവര്‍ക്ക് എട്ട് മക്കളാണുള്ളത്. മാതാപിതാക്കളുടെ വിവാഹ വാര്‍ഷികം ഒരു സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് മക്കളും മരുമക്കളും കൊച്ചുമക്കളും ചെറുമക്കളുമടങ്ങുന്ന കുടുംബം. ടെക്‌നോളജിയല്ല കുടുംബ ജീവിതത്തിന്റെ അടിസ്ഥാനം പരസ്പര ബഹുമാനവും സ്‌നേഹവുമാണെന്ന് ഇരുവരും പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha