പഠിപ്പിക്കുന്ന സ്കൂളിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ വശീകരിക്കുന്നതിനായിട്ടുള്ള ഭസ്മം നല്‍കി... പെണ്‍കുട്ടികളെ വശീകരിച്ച് സ്വന്തമാക്കുന്നതിനായി നല്‍കിയിരുന്ന ഭസ്മത്തിനും ഈടാക്കിയിരുന്നത് വൻ തുക; വെങ്കിട്ടരമണ കാരന്തര പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...
അദ്ധ്യാപികയെ ക്രൂരമായി കൊലചെയ്ത് കടലില്‍ തള്ളിയ കേസില്‍ സഹ അദ്ധ്യാപകന്‍ വെങ്കിട്ട രമണ കാരന്തര അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. അറസ്റ്റിലായ ചിത്ര കലാധ്യാപകന്‍ വെങ്കിട്ടരമണ കാരന്തര ദുര്‍മന്ത്രവാദത്തിനും നഗ്‌നനാരീപൂജയ്ക്കും ഇടാക്കിയിരുന്നത് വന്‍ തുക. ഇവയ്ക്കു പുറമെ വശീകരണ യന്ത്രവും ഭസ്മയും ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. കോളേജുകളിലും പഠിക്കുന്ന പെണ്‍കുട്ടികളെ വശീകരിച്ച് സ്വന്തമാക്കുന്നതിനായി നല്‍കിയിരുന്ന ഭസ്മത്തിനും വന്‍ തുക ഈടാക്കിയിരുന്നതായിട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മന്ത്രവാദവും ,മറ്റു പൂജകളും കൂടുതലായി ചെയ്തിരുന്നത് കര്‍ണ്ണാടകയിലെ വീട്ടില്‍ കേന്ദ്രികരിച്ചായിരുന്നു. ഇവിടെ ഒരു ക്ഷേത്രത്തിന് സമീപത്തായി വെങ്കിട്ടര മണയ്ക്ക് ഒരു മുറി ഉണ്ടായിരുന്നുവത്രെ. മിയാപ്പദവ് സ്‌കൂളില്‍ അദ്ധ്യാപകനായിട്ടും എറെ കാലം അവധി ദിവസങ്ങളില്‍ ഈ മുറി കേന്ദ്രികരിച്ചായിരുന്നു പൂജയും, മന്ത്രവാദവും. പിന്നിട് മുറി ഒഴിവാക്കി. വീട്ടിലെ പൂജകളും മറ്റും ഏറ്റെടുക്കുന്നതിന് വേണ്ടി ഒരു സഹായിയെ വെക്കുകയായിരുന്നുവത്രെ. സ്വന്തം നാട്ടില്‍ ദുര്‍മന്ത്രവാദം നടത്താനും നാരി പൂജയ്ക്കും, കുട്ടിച്ചാത്തന്‍ സേവയ്ക്കും ആവശ്യക്കാര്‍ ഇല്ലായിരുന്നു. ഇവിടെ അത്യാവശ്യം ഗണപതി ഹോമവും, വിവാഹത്തിനു അവശ്യമായ പൂജകള്‍ ഓഡിറ്റോറിയത്തിലും ,വീടുകളിലും ചെയ്തിരുന്നത് മാത്രമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇദ്ദേഹം പഠിപ്പിക്കുന്ന സ്‌ക്കൂളിലെ ആണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളെ വശീകരിക്കുന്നതിനായിട്ടുള്ള ഭസ്മം നല്‍കിയതായിട്ടാണ് സൂചന. വിട്ടില്‍ കേന്ദ്രികരിച്ചുള്ള പൂജകളില്‍ കൂടുതലും മറ്റു സമുദായക്കാര്‍ക്ക് വേണ്ടിയാണ് നടത്തുന്നതെന്ന വിവരവും പുറത്ത് വന്നിട്ടുണ്ട്. മറ്റു സമുദായക്കാരുടെ വീടുകളില്‍ പൂജ നടത്താനുള്ള മടികൊണ്ട് പൂജാരിയുടെ വീട്ടില്‍ തന്നെ പൂജ നടത്തി പ്രസാദം നല്‍കിയാല്‍ മതിയെന്നാണ് ചിലര്‍ ആവശ്യപ്പെടാറ്. ഇങ്ങനെ പൂജ നടത്തുവാനാണ് സ്വന്തം വീട്ടില്‍ തന്നെ സ്ഥിരമായ വലിയ ഹോമകുണ്ഡം സ്ഥാപിച്ചതെന്നാണ് അറിയുന്നത്. കര്‍ണാടകയില്‍ നഗ്‌നനാരീപൂജ നിരോധിച്ചിട്ടുണ്ട്. ഇത്തരം ഗൂഢപൂജകളിലൂടെ സമ്പത്തും ഐശ്വര്യവും വര്‍ധിപ്പിക്കാമെന്ന അന്ധവിശ്വാസം ഇവിടങ്ങളില്‍ ശക്തമാണ്. കര്‍ണാടകത്തില്‍ അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുകയോ മനുഷ്യത്വത്തിനു നിരക്കാത്ത ദുരാചാരങ്ങള്‍ നടത്തുകയോ ചെയ്താല്‍ ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമം കഴിഞ്ഞ ദിവസമാണ് ബി.ജെ.പി. സര്‍ക്കാര്‍ പാസാക്കിയത്. അതിനാലാണ് വെങ്കട്ട രമണ പലപ്പോഴും കര്‍ണാടക ഒഴിവാക്കി ദുര്‍മന്ത്രപൂജകള്‍ക്ക് സ്വന്തം വീടു തന്നെ തെരഞ്ഞെടുക്കുന്നത്. പ്രേതബാധ, സാമ്പത്തിക അഭിവൃദ്ധി, ശത്രുദോഷം, വ്യാപാര നേട്ടം, വിവാഹ തടസ്സം എന്നിവയ്ക്ക് പുറമെ ദുര്‍മന്ത്രവാദവും, നഗ്‌നനാരി പൂജകളും വെങ്കിട്ടരമണ ചെയ്തിരുന്നതായിട്ടാണ് വിവരം. ചില പൂജകള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൂജ നടത്തുന്നവരോട് തന്നെ വാങ്ങി നല്‍കുവാന്‍ ആവശ്യപ്പെടുമെത്രെ. വന്‍ തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി കുറച്ച് മാത്രം ഉപയോഗിച്ച് ബാക്കി ചാക്കില്‍ കെട്ടി കടത്തുക ഇയാളുടെ സ്ഥിരം പതിവാണത്രെ. അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ള വെങ്കിട്ടര മണനെ ഇന്നലെ ദുര്‍ണ്മപ്പള്ളയില്‍ എത്തിച്ച് തെളിവെടുത്തു. രൂപശ്രീ ഇരുചക്രവാഹനത്തിലും, വെങ്കിട്ടരമണന്‍ കാറിലും സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞ പെട്രോള്‍ പമ്പിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക്ക് ഇന്നലെ പോലിസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha