താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണ് താന്‍ ഭക്തര്‍ക്ക് നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദ!! ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിക്കും... നിത്യാനന്ദയ്ക്ക് പിന്നിലെ ശക്തി വിവാദ നടി രഞ്ജിത
കുട്ടികളെയടക്കം നിരവധി പേരെ പീഡിപ്പിച്ചതായി ആരോപണം നേരിടുന്ന സ്വാമി നിത്യാനന്ദയുടെ ആശ്രമത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിത്യാനന്ദയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നില്‍ക്കുന്നത് മുന്‍ സിനിമാതാരമായ രഞ്ജിതയാണെന്നാണ് ആരോപണം. ആശ്രമത്തില്‍ മരിച്ച സംഗീതയുടെ അമ്മ ഝാന്‍സി റാണി നല്‍കിയ പരാതിയില്‍ താരത്തിനെതിരെയും പരാമര്‍ശമുണ്ട്. ഒരിക്കല്‍ തെന്നിന്ത്യയിലെ താരറാണിയായിരുന്നു രഞ്ജിത. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ രഞ്ജിത സിനിമാ അഭിനയം ഉപേക്ഷിച്ച ശേഷം നിത്യാനന്ദയുടെ ആശ്രമാട്ടിലെ നിത്യ സന്ദര്‍ശക ആകുകയും മാ നിത്യാനന്ദ മയി എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു. 2000 ത്തില്‍ രാകേഷ് മേനോന്‍ എന്നയാളെ വിവാഹം കഴിച്ച രഞ്ജിത 2007ല്‍ വിവാഹമോചനം നേടി. ഇതിന് മൂന്നുവര്‍ങ്ങള്‍ക്ക് ശേഷമാണ് നിത്യാനന്ദയുമായുള്ള ലൈംഗിക വിഡിയോ പുറത്തുവന്നത്. കുട്ടികളും യുവതികളും പുരുഷന്‍മാരും ആശ്രമത്തില്‍ ലൈംഗിക പീഡനത്തിന് ഇരായായതായി അവിടെ നിന്നും രക്ഷപ്പെട്ടെത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിനെല്ലാം ചരടുവലിക്കുന്നത് രഞ്ജിതയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇപ്പോഴും നിത്യാനന്ദയ്ക്കൊപ്പം ഒളിവിലിരുന്ന് കാര്യങ്ങളൊക്കെ നിയന്ത്രിക്കുന്നത് രഞ്ജിതയാണെന്നാണ് ആരോപണമുയരുന്നുണ്ട്. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നതെന്നും ഇവര്‍ അവകാശപ്പെട്ടു. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണര്‍വാണു താന്‍ ഭക്തര്‍ക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം. ഇപ്പോള്‍ ഒളിവിലാണ് ഇവരുവരും
കുറച്ച് ദിവസങ്ങൾക്ക് മുൻപായിരുന്നു വിവാദ സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി യുവാവ് രംഗത്തെത്തിയത്. ഇതുവരെ കേട്ടതും കണ്ടതുമൊന്നുമല്ല നിത്യാനന്ദയെന്നും തെളിവുകള്‍ സഹിതം വ്യക്തമാക്കുകയാണ് വിജയകുമാര്‍ എന്ന യുവാവ്. കലൈഞ്ജര്‍ ടിവിക്ക് െകാടുത്ത അഭിമുഖത്തിലാണ് നിത്യാനന്ദ ആശ്രമത്തില്‍ നടക്കുന്ന കൊടുംക്രൂരതകള്‍ ഇയാള്‍ എണ്ണിയെണ്ണി പറയുന്നത്. പത്തുവര്‍ഷം താന്‍ നിത്യാനന്ദയ്‌ക്കൊപ്പമുണ്ടായിരുന്നെന്നും. അന്ന് തന്റെ ശരീരമാസകലം അയാളുടെ ചിത്രം പച്ചകുത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് താന്‍ അയാളെ ശിക്ഷിക്കാനാണ് പോരാടുന്നതെന്നും വിജയകുമാര്‍ പറയുന്നു. വിജയകുമാറിന്റെ വാക്കുകളിങ്ങനെ… നിത്യാനന്ദ എത്ര വലിയ കുറ്റവാളിയാണോ അത്ര തന്നെ ഞാനും കുറ്റവാളിയാണ്. കാരണം അയാള്‍ക്കൊപ്പം പത്തുവര്‍ഷം ഞാനും ഉണ്ടായിരുന്നു. ചെയ്യാന്‍ പാടില്ലാത്ത പലതും ഞാന്‍ ചെയ്തു. ആ കുറ്റങ്ങളൊക്കെ ഏറ്റുപറയാന്‍ ഞാന്‍ തയാറാണ്. അതിന് നീതിപീഠം നല്‍ക്കുന്ന എന്തു ശിക്ഷയും ഞാന്‍ ഏറ്റുവാങ്ങും. അത്രമാത്രം നടുക്കുന്ന കാര്യങ്ങളാണ് നിത്യാനന്ദയുടെ ആശ്രമത്തില്‍ നടക്കുന്നത്.
മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലായിരുന്നു ഞാന്‍. ഏകദേശം മൂവായിരത്തോളം അംഗങ്ങള്‍ അവിടെയുണ്ട്. ഇതില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. ഇവരില്‍ മിക്കവരും നിത്യാനന്ദയുടെ പീഡനങ്ങള്‍ക്കിരയായിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പുതന്നെ ഇയാള്‍ ഇന്ത്യ വിട്ടെന്നാണ് തന്റെ വിശ്വാസമെന്നും യുവാവ് പറയുന്നു. ഇതേ ആശ്രമത്തിലെ രഹസ്യ അറയില്‍ ഇപ്പോഴും നിത്യാനന്ദയുണ്ടെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഇത് കണ്ടെത്താന്‍ നിമിഷങ്ങള്‍ മതി. ആശ്രമം റെയ്ഡ് ചെയ്യണം. അവിടെയുള്ളവരെ ചോദ്യം ചെയ്യണം. അവിടെയുള്ള യുവതികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. അങ്ങനെ ഒരാളെ കണ്ടെത്താന്‍ എന്താണ് ബുദ്ധിമുട്ട്?. വിജയ കുമാര്‍ ചോദിക്കുന്നു. 2008 മുതല്‍ 2018 വരെ നിത്യാനന്ദയ്‌ക്കൊപ്പം ഉണ്ടായിരുന്ന താന്‍ അയാളുടെ സകല നെറികേടിനും കൂട്ടുനിന്നുവെന്നും അമ്പരപ്പിക്കുന്ന വാക്‌സാമര്‍ഥ്യത്തിലൂടെയാണ് നിത്യാനന്ദ ആളുകളെ വലയിലാക്കുന്നതെന്നും വിജയകുമാര്‍ പറയുന്നു.അവിടെയുള്ള സത്രീകളില്‍ പലരും നിത്യാനന്ദയോട് അപൂര്‍വമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്ന് വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിന് പിന്നാലെയും ഇതുതന്നെയാണ് അവസ്ഥയെന്നും വിജയകുമാര്‍ വെളിപ്പെടുത്തുന്നു. അമാവാസി ദിനത്തില്‍ നിത്യാനന്ദ തയ്യാറാക്കുന്ന മരുന്ന് എല്ലാവര്‍ക്കും നല്‍കും. ഇത് കഴിച്ചാല്‍ ഇയാളോടുള്ള വിധേയത്വം കൂടുമെന്നും സുന്ദരിമാര്‍ എപ്പോഴും ഒപ്പം വേണമെന്നുള്ളത് ഇയാളുടെ നിര്‍ബന്ധമായിരുന്നുവെന്നും വിജയകുമാര്‍ പറയുന്നു. ഇവരെ കണ്ട് ഒരുപാട് പേര്‍ ആശ്രമത്തിലെത്തും. ഇതാണ് അയാളുടെ ബിസിനസ് വിജയത്തിന്റെ തന്ത്രം.
https://www.facebook.com/Malayalivartha