25 വയസ് മുതല്‍ പ്രദീപ് ഏട്ടനെ അറിയാം... ചങ്ങനാശ്ശേരിയില്‍ വീട്ട് ജോലിയ്ക്ക് പോയിരുന്ന സമയത്ത് തുടങ്ങിയ പരിചയം പിന്നെ വർഷങ്ങൾ നീണ്ടുപോയി... ഒരുദിവസം നേരിൽ കാണാൻ വിളിച്ച് വരുത്തിയ ശേഷം സംഭവിച്ചത് മറ്റൊന്ന്... എല്ലാം എന്റെ മനസ്സില്‍ തന്നെ സൂക്ഷിക്കാം എന്ന് വിചാരിച്ചു!! പക്ഷെ... പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി ദയ അശ്വതി
മോഹൻലാൽ അവതാരകാനായി എത്തുന്ന ബിഗ്‌ബോസ് ഷോ ഒരു മാസം പിന്നിടുകയാണ്. ടാസ്ക്കുകളും തമാശകളുമായി ഷോ തുടരുകയാണ്. ഇപ്പോഴിതാ പ്രദീപ് ചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ദയ അശ്വതി. എവിക്ഷനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത്തവണത്തെ എലിമിനേഷനു വേണ്ടി ദയ നോമിനേറ്റ് ചെയ്തതില്‍ ഒരാള്‍ പ്രദീപായിരുന്നു. ഇതിനു മുന്‍പും പ്രദീപിനെ കുറിച്ച് ഇതേ പരാതി ദയ ഉന്നയിച്ചിരുന്നു. എല്ലാ ആഴ്ചയിലും തിങ്കളാഴ്ചയാണ് എവിക്ഷന്‍ നടക്കുന്നത്. ഈ ആഴ്ചയിലെ എവിക്ഷന്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയിലായിരുന്നു വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ദയ അശ്വതി ബിഗ് ബോസ് ഹൗസില്‍ എത്തിയത്. ഇവര്‍ പങ്കെടുക്കുന്ന ആദ്യ എവിക്ഷനായിരുന്നു ഇത്. പ്രദീപിനേയും പാഷാണം ഷാജിയേയുമാണ് ഇവര്‍ നോമിനേറ്റ് ചെയ്തത്. പ്രദീപിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ദയ ഉന്നയിച്ചത്. അടുത്ത പരിചയം ഉണ്ടായിട്ടും തന്നെ അറിയില്ലെന്ന് പ്രദീപ് പറഞ്ഞു. ഇതാണ് പേര് പറയാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ദയ എവിക്ഷനില്‍ പറഞ്ഞു. തനിയ്ക്ക് 25 വയസ് മുതല്‍ പ്രദീപ് ഏട്ടനെ അറിയാം. അന്ന് താന്‍ കോട്ടയത്ത് കമ്ബ്യൂട്ടര്‍ കോഴ്സ് പഠിക്കുകയായിരുന്നു. ഫോട്ടോഷോപ്പ്, പെയിന്റ് എന്നീ കോഴ്സുകളായിരുന്നു താന്‍ അവിടെ പഠിച്ചത്. അന്ന് താന്‍ ചങ്ങനാശ്ശേരിയില്‍ വീട്ട് ജോലിയ്ക്കും പോയിരുന്നു. അവിടെ വെച്ചാണ് ആദ്യമായി പ്രദീപേട്ടനെ പരിചയപ്പെടുന്നത്. തങ്ങള്‍ തമ്മില്‍ കുറേ വര്‍ഷത്തെ പരിചയമുണ്ടെന്നു ദയ പറഞ്ഞു . തന്നെ ഏറെ സങ്കടപ്പെടുത്തിയത് മറ്റൊരു കാര്യമായിരുന്നു. ഇവിടെ വന്നപ്പോള്‍ അദ്ദേഹം എന്നെ പരിചയം പോലും കാണിച്ചിരുന്നില്ല. രണ്ട് ആറ്റം ബോംബ് ആണ് ഇവിടെ വന്നിരിക്കുന്നതെന്ന് മറ്റുളളവരോട് പെര്‍മിഷന്‍ എടുത്ത് സംസാരിച്ച വ്യക്തിയാണ്. സത്യം പറഞ്ഞാല്‍ ഇക്കാര്യങ്ങളെല്ലാം എന്റെ മനസ്സില്‍ തന്നെ സൂക്ഷിക്കാം എന്ന് വിചാരിച്ചാണ് താന്‍ ഇരുന്നത്. അതുകൊണ്ട് ഇരുവരും തമ്മിലുള്ള പ്രശ്നം ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha