കശുവണ്ടി ഫാക്ടറിയിൽ വെച്ച് കണ്ടുമുട്ടി, പ്രണയം തുടങ്ങിയതോടെ അധികം വൈകാതെ കല്യാണവും, യുവതിയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്ന സംശയം കൂടിയത് ലോക് ഡൗൺ ദിവസങ്ങളിൽ! രഹസ്യ ചാറ്റ് വില്ലനായതോടെ കയ്യോടെ പൊക്കി; പിഞ്ചുമക്കളുടെ കൺമുന്നിൽ കോടാലി കൊണ്ട് ഭാര്യയുടെ കഴുത്തറുത്തു.. കുണ്ടറയിൽ സംഭവിച്ച അരുംകൊലയുടെ ചുരുളഴിയുന്നു..
ലോക് ഡൗണിനിടയിലും നാടിനെ ഞെട്ടിച്ച അരുംകൊലയുടെ ചുരുളഴിയുകയാണ്. ചെറുമൂട് ശ്രീശിവന്‍ മുക്കിന് സമീപം ഭാര്യയെ മക്കളുടെ മുന്നിലിട്ട് കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയ ബംഗാളിയായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുമൂട് ശ്രീശിവന്‍ മുക്കിന് സമീപം കവിതാഭവനത്തില്‍ കവിതയെ (28) കൊലപ്പെടുത്തിയ കേസില്‍ പശ്ചിമബംഗാള്‍ സ്വദേശി ദീപക്കാണ് (32) അറസ്റ്റിലായത്.
പന്ത്രണ്ട് വര്‍ഷം മുമ്ബ് ജോലി തേടി കുണ്ടറയിലെത്തിയ ദീപക് പത്ത് വര്‍ഷം മുമ്ബാണ് കവിതയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് ലക്ഷ്മി(9) , കാശിനാഥന്‍(7) എന്നിങ്ങനെ രണ്ടു കുട്ടികളുമുണ്ട്.നിര്‍മ്മാണത്തൊഴിലാളിയായ ദീപക് ലോക്ക് ഡൗണ്‍ മൂലം വീട്ടിലിരുപ്പായതോടെ കവിത നിരന്തരം ഫോണില്‍ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കവും പതിവായി. ഇതിനെ തുടര്‍ന്ന് കവിതയുടെ മാതാവ് വാര്‍ഡ് മെമ്ബറുമായി ചര്‍ച്ച നടത്തി പ്രശ്നത്തില്‍ നിന്ന് കവിതയെ പിന്തിരിപ്പിച്ചിരുന്നു.മേലില്‍ ഇത്തരം സംഭവം ഉണ്ടാവില്ലെന്ന് കവിതയില്‍ നിന്ന് ഉറപ്പുവാങ്ങുകയും ചെയ്തിരുന്നു.
എന്നാൽ ശനിയാഴ്ച രാത്രി വീടിനു പിന്നില്‍ സംസാരിച്ചു നിന്ന ഇരുവരും ഫോണ്‍ വിളി സംബന്ധിച്ച് വീണ്ടും വിഷയമുണ്ടായി. അടുക്കളയില്‍ വച്ച് കവിതയെ പ്രതി മര്‍ദ്ദിച്ചു. മര്‍ദ്ദനം സഹിക്കവയ്യാതെ പുറത്തേക്ക് ഓടിയപ്പോള്‍ വളര്‍ത്തുനായയുടെ തുടലില്‍ കുരുങ്ങി വീണു. പിന്നാലെയെത്തിയ ദീപക് കോടാലിക്ക് തലയ്ക്ക് പിന്നില്‍ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവശേഷം ദീപകിനെ രാത്രി വൈകി കുണ്ടറ ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട് ആറോടെ ചെറുമൂട്ടിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. 15 വര്‍ഷം മുമ്ബ് നാല് ബംഗാളികള്‍ക്കൊപ്പം കേരളത്തിലെത്തിയ ദീപക് കശുവണ്ടി ഫാക്ടറിയില്‍ ഒപ്പം ജോലിചെയ്തിരുന്ന കവിതയെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹശേഷം കവിതയുടെ വീട്ടിലായിരുന്നു താമസിച്ചുവന്നത്. സംഭവശേഷം ദീപകിനെ രാത്രി വൈകി കുണ്ടറ ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസാണ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പിടികൂടിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ വൈകിട്ട് ആറോടെ ചെറുമൂട്ടിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
അതേസമയം കേരളത്തിൽ കോവിഡ് 19നെ വരുതിയിലാക്കാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ കൂട്ടത്തില്‍ സംസ്ഥാനം കുറ്റകൃത്യങ്ങളെയും പിടിച്ചുകെട്ടിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പുള്ള കുറ്റകൃത്യങ്ങളെക്കാള്‍ വലിയ തോതിലുള്ള കുറവാണ് സംസ്ഥാനത്ത് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 12 മോഷണക്കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ നിലവില്‍ അത് രണ്ടെണ്ണം മാത്രമാണ്.
സ്ത്രീകള്‍ക്ക് എതിരെയുള്ള ആക്രമണങ്ങള്‍ ഈ കാലയളവില്‍ പത്തെണ്ണം മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരു ബലാത്സംഗക്കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാല് കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലോക്ക്ഡൗണ്‍ കാലത്ത് ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ പറയുമ്പോള്‍, കേരളത്തില്‍ രണ്ട് പരാതികള്‍ മാത്രമാണ് ഉയര്‍ന്നിരിക്കുന്നത്. പക്ഷേ ഈ കുറവ് ലോക്ക്ഡൗണ്‍ ലംഘിക്കുന്ന കാര്യത്തിലില്ല. ഇതുവരെ 30,000ത്തിന് മുകളിലാണ് കേസുകള്‍. 20,000വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha