ഐ എ എസുകാർ രാഷ്ട്രീയ ഇരകളാകുന്നു! ബി ശ്രീനിവാസ് രാജിക്ക്? രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ ഐ. എ. എസ്. ഉദ്യോഗസ്ഥർ നിർബന്ധിതരാകുമ്പോൾ കൂടുതൽ ഉദ്യോഗസ്ഥർ സിവിൽ സർവീസ് ഉപേക്ഷിക്കുന്നു
രാഷ്ട്രീയ നേതൃത്വത്തിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വഴിവിട്ട കാര്യങ്ങൾ ചെയ്യാൻ ഐ. എ. എസ്. ഉദ്യോഗസ്ഥർ നിർബന്ധിതരാകുമ്പോൾ കൂടുതൽ ഉദ്യോഗസ്ഥർ സിവിൽ സർവീസ് ഉപേക്ഷിക്കുന്നു.
മുൻ കൊല്ലം ജില്ലാ കളക്ടർ ബി. ശ്രീനിവാസാണ് സിവിൽ സർവീസ് ഉപേക്ഷിക്കുന്നത്. നാഷണൽ ഹോർട്ടികൾച്ചർ ബോർഡ് മാനേജിംഗ് ഡയറക്ടർ ആണ് അദ്ദേഹം ഇപ്പോൾ.
ഐ.റ്റി. സെക്രട്ടറി എം. ശിവശങ്കറിനെതിരെ സർക്കാർ ഹൈകോടതിയിൽ ഒരു ഘട്ടത്തിൽ നിലപാട് എടുത്ത പശ്ചാത്തലത്തിൽ ജോലി ഉപേക്ഷിക്കുന്ന ഉദ്യോഗസ്ഥർ വീണ്ടും ചർച്ചകളിലെത്തുന്നു. വിരമിക്കാൻ ദിവസങ്ങൾ മാത്രം നിൽക്കെ സിവിൽ സർവീസ് ഉദ്യോഗസ്ഥനെതിരെ പോലീസ് കേസെടുക്കുന്നതും കേരളത്തിലാണ്.
ഒരു വർഷത്തിൽ താഴെ മാത്രം കാലയളവുള്ള പിണറായി മന്ത്രിസഭക്ക് അധികാരത്തിൽ തിരിച്ചെത്താനായില്ലെങ്കിൽ എം ശിവശങ്കറിന്റെ കരിയറിൽ എന്തു സംഭവിക്കുമെന്ന് കണ്ടറിയണം. ശിവശങ്കറിനെതിരെ കോൺഗ്രസ് ഹൈക്കോടതിയെ സമീപിച്ച ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അടക്കമുള്ള സമുന്നത നേതാക്കൾ ശിവശങ്കറിനെതിരെ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയതാണ് ശിവശങ്കറിന് വിനയായത്. ഒരു സർക്കാർ ഉണ്ടാക്കിയ കരാർ താൻ ഉണ്ടാക്കിയതാണെന്ന് സമ്മതിക്കാൻ അദ്ദേഹം തുനിഞ്ഞത് എന്തു കൊണ്ടാണെന്ന് അറിയില്ല. ഒരു പക്ഷേ അത് മുഖ്യമന്ത്രിയുടെ നിർദേശാനുസരണമായിരിക്കണം. കാനം രാജേന്ദ്രനെ അദ്ദേഹം കാണാൻ പോയതും വാർത്തയായി. ചാനലുകളിൽ പോയി സ്വയം ന്യായീകരിച്ച് അഭിമുഖം നൽകിയതും ആദ്യത്തെ സംഭവമാണ്.
ഐ. എ. എസ്. ഉദ്യോഗസ്ഥർ ഭരിക്കുന്ന സർക്കാരുകളെ കൈയിലെടുക്കുന്നത് സാധാരണയാണ്. വിരമിച്ച ശേഷം ഏതെങ്കിലും തസ്തിക കിട്ടണമെന്ന ആഗ്രഹമാണ് ഇതിന് പിന്നിൽ ഉള്ളത്. എൽ ഡി എഫ് ഭരണകാലത്ത് വിരമിച്ച ഉദ്യോഗസ്ഥർക്ക് പല തസ്തികകളും കിട്ടിയിട്ടുണ്ട്. എന്നാൽ അവർക്കൊന്നും തട്ട് കിട്ടിയിട്ടില്ല.
1981 ബാച്ച് ഉദ്യോഗസ്ഥനാണ് ആന്ധ്രാ സ്വദേശിയായ ശ്രീനിവാസ്. സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിൽ ഐ. എ എസ് ഉപേക്ഷിക്കുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് ശ്രീനിവാസ്. മുൻ ചീഫ് സെക്രട്ടറി വി. കൃഷ്ണമൂർത്തി,പി.ജി. ടെൻസിംഗ് തുടങ്ങിയ ഉദ്യോഗസ്ഥർ ഐ. എ. എസ് വിട്ടു. അതേസമയം നിരവധി ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് പുറത്താകുന്നുമുണ്ട്. ഐ. എ. എസ്. ദമ്പതികളായ ഷറഫുദീൻ, താരാ ഷറഫുദീൻ,എം.പി. ജോസഫ് തുടങ്ങിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പുറത്താക്കി.
രാജു നാരായണ സ്വാമി സർവീസിൽ നിന്ന് പുറത്തേക്കുള്ള വഴിയിലാണ്. കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് പുറത്തായി. ഇതിൽ സ്വാമി രാഷ്ട്രീയ നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് സർവീസിൽ നിന്നും ഇറങ്ങുന്നത്.
https://www.facebook.com/Malayalivartha